കോതമംഗലം: മാമലക്കണ്ടം ക്ഷീര കർഷക സംഘത്തിലെ സാന്പത്തിക ക്രമക്കേടിനെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനർ ഷിബു തെക്കുംപുറം. ആദിവാസികൾ ഉൾപ്പെടെ 60ൽപ്പരം ക്ഷീര കർഷകർ പാൽ അളക്കുന്ന സംഘത്തിൽ ഓഡിറ്റ് നടത്താത്തതിനെ തുടർന്ന് അധികൃതർ ഭരണസമിതി പിരിച്ചുവിട്ടിരുന്നു. ഇതേതുടർന്ന് പുതിയ സംഘം രൂപീകരിച്ചു.
പിരിച്ചുവിട്ട സംഘത്തിലെ അതേ ഭരണസമിതി തന്നെ അധികാരമേറ്റു. സംഘത്തിൽനിന്ന് 12 ലക്ഷം രൂപയോളം പ്രസിഡന്റ് തട്ടിയെടുത്തതായുള്ള പരാതിയിൽ കഴിഞ്ഞ ദിവസം അധികൃതർ സംഘത്തിൽ പരിശോധന നടത്തി. ക്രമക്കേട് ബോധ്യപ്പെട്ടതിനാൽ പരാതി പോലീസിന് കൈമാറിയിരിക്കുകയാണ്. അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്ത ആദിവാസികൾ ഉൾപ്പെടെയുള്ളവരെ കബളിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് നൽകിയ പരാതിയിൽ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു.
പിരിച്ചുവിട്ട സംഘത്തിലെ അതേ ഭരണസമിതി തന്നെ അധികാരമേറ്റു. സംഘത്തിൽനിന്ന് 12 ലക്ഷം രൂപയോളം പ്രസിഡന്റ് തട്ടിയെടുത്തതായുള്ള പരാതിയിൽ കഴിഞ്ഞ ദിവസം അധികൃതർ സംഘത്തിൽ പരിശോധന നടത്തി. ക്രമക്കേട് ബോധ്യപ്പെട്ടതിനാൽ പരാതി പോലീസിന് കൈമാറിയിരിക്കുകയാണ്. അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്ത ആദിവാസികൾ ഉൾപ്പെടെയുള്ളവരെ കബളിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് നൽകിയ പരാതിയിൽ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു.