മാത്യു ഉലഹന്നാൻ
കാഞ്ഞിരമറ്റം: 1500 ഏക്കറിലായി പരന്നുകിടക്കുന്ന തോട്ടറ പുഞ്ചയ്ക്ക് എറണാകുളം ജില്ലയുടെ നെല്ലറ എന്നാണു വിളിപ്പേര്. പക്ഷേ പാകമാകുന്ന നെല്ലിനൊപ്പം കർഷകരുടെ ആകുലതകൾക്കും ഇവിടെ നൂറുമേനിയാണു വിളവ്.
എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍, എടയ്ക്കാട്ടുവയൽ പഞ്ചായത്തുകളിലും, കോട്ടയം ജില്ലയിലെ വെള്ളൂർ പഞ്ചായത്തിലുമായാണ് തോട്ടറ പുഞ്ചയുടെ മേഖലകളുള്ളത്. ആമ്പല്ലൂര്‍ പഞ്ചായത്തിലെ മനക്കത്താഴം, കുന്നംകുളം, തോട്ടറ, തുള്ളിക്കരി, വിരിപ്പച്ചാല്‍, കണ്ണങ്കേരി പാടശേഖരങ്ങളിലായി 350 ഏക്കർ, എടയ്ക്കാട്ടുവയല്‍ പഞ്ചായത്തിലെ അയ്യംകുന്നം, കൈപ്പട്ടൂര്‍, തോട്ടറ പാടശേഖരങ്ങളിലായി 200 ഏക്കർ എന്നിവിടങ്ങളിലാണു നിലവിൽ കൃഷിയിറക്കുന്നത്.
തോട്ടറ ബ്രാൻഡിൽ അരി ഉത്പാദിപ്പിച്ച് വിതരണം ചെയ്യാൻ ശ്രമിച്ചിരുന്നെങ്കിലും വിജയം കണ്ടില്ല. ഭാരിച്ച കൂലിച്ചെലവും അരിയാക്കി മാറ്റുന്നതിൽ നേരിട്ട മറ്റു തടസങ്ങളും പദ്ധതിയെ പിന്നോട്ടടിച്ചു.
വെള്ളക്കെട്ടിൽ
വലഞ്ഞ്
ഒരു പൂവ് കൃഷിയാണ് തോട്ടറ പുഞ്ചയിൽ ഇപ്പോഴുള്ളത്. മഴ കനത്താലുണ്ടാകുന്ന രൂക്ഷമായ വെള്ളക്കെട്ടാണ് പ്രധാന പ്രശ്നം. പുഞ്ചയിൽനിന്നു വെള്ളം പുഴയിലേക്ക് ഇറങ്ങിപ്പോകാൻ ഒരിടത്തു മാത്രമാണു ഷട്ടറുള്ളത്. രണ്ടു ദിവസം തുടർച്ചയായി മഴ പെയ്താൽ ആ വെള്ളം മുഴുവൻ ഇറങ്ങിപ്പോകാൻ പത്തു ദിവസമെങ്കിലുമെടുക്കുമെന്നു കർഷകർ പറയുന്നു. തണ്ണീർമുക്കത്ത് ബണ്ട് വന്നതിനു ശേഷമാണ് ഈ അവസ്ഥയെന്നും അവർ ചൂണ്ടിക്കാട്ടി.
ഉയർന്ന പാടശേഖരമായ വിരിപ്പച്ചാലിൽ മാത്രമാണ് ഏറെക്കുറെ കൃത്യമായി കൃഷി നടക്കുന്നത്. നിലവിൽ നൂറ്റമ്പതോളം കർഷകർ മാത്രമാണ് ഇന്ന് പുഞ്ചയിൽ കൃഷിയിറക്കുന്നത്. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് കർഷകർക്കാവശ്യമായ പിന്തുണ നൽകുന്നുണ്ടെങ്കിലും കാര്യമായ ഫലം കാണുന്നില്ലെന്നും ആക്ഷേപമുണ്ട്.
പായൽ നീക്കണം,
സബ്സിഡി വേണം
നവംബർ-ഡിസംബർ മാസത്തിൽ കൃഷിയിറക്കിയാലാണു വേനൽമഴയ്ക്ക് മുന്‍പു കൊയ്യാനാവൂ. ഇക്കുറി നിലമൊരുക്കി വിത്തുവിതച്ച് 15 ദിവസത്തോളമെത്തിയപ്പോഴേക്കും മഴ വില്ലനായെത്തി. തോട്ടറ തോടിലൂടെ പുഴയിലേക്ക് വെള്ളം സുഗമമായി ഒഴുകാത്തതാണ് കർഷകരെ ആശങ്കയിലാഴ്ത്തുന്നത്.
തോടുകളിലെ പായൽ നീക്കി വെള്ളം സുഗമമായി പുറത്തേക്ക് പോകുന്നതിനുള്ള മാർഗങ്ങൾ ഇറിഗേഷൻ വകുപ്പും, കർഷകർക്ക് യഥാസമയം സബ്സിഡി അടക്കമുള്ള സൗകര്യങ്ങൾ കൃഷി വകുപ്പും ഒരുക്കിയാലേ പുഞ്ചകൃഷി കാര്യക്ഷമമായി നടത്താനാവൂവെന്ന് തോട്ടറ പുഞ്ചകർഷക സമിതി ട്രഷറർ കെ.എസ്. ബാബു പറഞ്ഞു.
കാഴ്ചവസ്തുവല്ല
മോട്ടോറുകൾ
പുഞ്ചയിൽനിന്നു വെള്ളം ഇറങ്ങിപ്പോകാൻ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച മോട്ടോറുകൾ പ്രവർത്തിക്കുന്നില്ല. മനയ്ക്കത്താഴത്ത് മൂന്ന് ഷട്ടറുകൾ ഉണ്ടെങ്കിലും ഒന്നു മാത്രമാണ് തുറന്നിട്ടുള്ളത്.
വേലിയിറക്കത്തിനു മൂന്നു ഷട്ടറുകളും തുറന്നാൽ വെള്ളം ഇറങ്ങുമെന്നാണ് കർഷകർ പറയുന്നത്.
കാഞ്ഞിരമറ്റം: 1500 ഏക്കറിലായി പരന്നുകിടക്കുന്ന തോട്ടറ പുഞ്ചയ്ക്ക് എറണാകുളം ജില്ലയുടെ നെല്ലറ എന്നാണു വിളിപ്പേര്. പക്ഷേ പാകമാകുന്ന നെല്ലിനൊപ്പം കർഷകരുടെ ആകുലതകൾക്കും ഇവിടെ നൂറുമേനിയാണു വിളവ്.
എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍, എടയ്ക്കാട്ടുവയൽ പഞ്ചായത്തുകളിലും, കോട്ടയം ജില്ലയിലെ വെള്ളൂർ പഞ്ചായത്തിലുമായാണ് തോട്ടറ പുഞ്ചയുടെ മേഖലകളുള്ളത്. ആമ്പല്ലൂര്‍ പഞ്ചായത്തിലെ മനക്കത്താഴം, കുന്നംകുളം, തോട്ടറ, തുള്ളിക്കരി, വിരിപ്പച്ചാല്‍, കണ്ണങ്കേരി പാടശേഖരങ്ങളിലായി 350 ഏക്കർ, എടയ്ക്കാട്ടുവയല്‍ പഞ്ചായത്തിലെ അയ്യംകുന്നം, കൈപ്പട്ടൂര്‍, തോട്ടറ പാടശേഖരങ്ങളിലായി 200 ഏക്കർ എന്നിവിടങ്ങളിലാണു നിലവിൽ കൃഷിയിറക്കുന്നത്.
തോട്ടറ ബ്രാൻഡിൽ അരി ഉത്പാദിപ്പിച്ച് വിതരണം ചെയ്യാൻ ശ്രമിച്ചിരുന്നെങ്കിലും വിജയം കണ്ടില്ല. ഭാരിച്ച കൂലിച്ചെലവും അരിയാക്കി മാറ്റുന്നതിൽ നേരിട്ട മറ്റു തടസങ്ങളും പദ്ധതിയെ പിന്നോട്ടടിച്ചു.
വെള്ളക്കെട്ടിൽ
വലഞ്ഞ്
ഒരു പൂവ് കൃഷിയാണ് തോട്ടറ പുഞ്ചയിൽ ഇപ്പോഴുള്ളത്. മഴ കനത്താലുണ്ടാകുന്ന രൂക്ഷമായ വെള്ളക്കെട്ടാണ് പ്രധാന പ്രശ്നം. പുഞ്ചയിൽനിന്നു വെള്ളം പുഴയിലേക്ക് ഇറങ്ങിപ്പോകാൻ ഒരിടത്തു മാത്രമാണു ഷട്ടറുള്ളത്. രണ്ടു ദിവസം തുടർച്ചയായി മഴ പെയ്താൽ ആ വെള്ളം മുഴുവൻ ഇറങ്ങിപ്പോകാൻ പത്തു ദിവസമെങ്കിലുമെടുക്കുമെന്നു കർഷകർ പറയുന്നു. തണ്ണീർമുക്കത്ത് ബണ്ട് വന്നതിനു ശേഷമാണ് ഈ അവസ്ഥയെന്നും അവർ ചൂണ്ടിക്കാട്ടി.
ഉയർന്ന പാടശേഖരമായ വിരിപ്പച്ചാലിൽ മാത്രമാണ് ഏറെക്കുറെ കൃത്യമായി കൃഷി നടക്കുന്നത്. നിലവിൽ നൂറ്റമ്പതോളം കർഷകർ മാത്രമാണ് ഇന്ന് പുഞ്ചയിൽ കൃഷിയിറക്കുന്നത്. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് കർഷകർക്കാവശ്യമായ പിന്തുണ നൽകുന്നുണ്ടെങ്കിലും കാര്യമായ ഫലം കാണുന്നില്ലെന്നും ആക്ഷേപമുണ്ട്.
പായൽ നീക്കണം,
സബ്സിഡി വേണം
നവംബർ-ഡിസംബർ മാസത്തിൽ കൃഷിയിറക്കിയാലാണു വേനൽമഴയ്ക്ക് മുന്‍പു കൊയ്യാനാവൂ. ഇക്കുറി നിലമൊരുക്കി വിത്തുവിതച്ച് 15 ദിവസത്തോളമെത്തിയപ്പോഴേക്കും മഴ വില്ലനായെത്തി. തോട്ടറ തോടിലൂടെ പുഴയിലേക്ക് വെള്ളം സുഗമമായി ഒഴുകാത്തതാണ് കർഷകരെ ആശങ്കയിലാഴ്ത്തുന്നത്.
തോടുകളിലെ പായൽ നീക്കി വെള്ളം സുഗമമായി പുറത്തേക്ക് പോകുന്നതിനുള്ള മാർഗങ്ങൾ ഇറിഗേഷൻ വകുപ്പും, കർഷകർക്ക് യഥാസമയം സബ്സിഡി അടക്കമുള്ള സൗകര്യങ്ങൾ കൃഷി വകുപ്പും ഒരുക്കിയാലേ പുഞ്ചകൃഷി കാര്യക്ഷമമായി നടത്താനാവൂവെന്ന് തോട്ടറ പുഞ്ചകർഷക സമിതി ട്രഷറർ കെ.എസ്. ബാബു പറഞ്ഞു.
കാഴ്ചവസ്തുവല്ല
മോട്ടോറുകൾ
പുഞ്ചയിൽനിന്നു വെള്ളം ഇറങ്ങിപ്പോകാൻ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച മോട്ടോറുകൾ പ്രവർത്തിക്കുന്നില്ല. മനയ്ക്കത്താഴത്ത് മൂന്ന് ഷട്ടറുകൾ ഉണ്ടെങ്കിലും ഒന്നു മാത്രമാണ് തുറന്നിട്ടുള്ളത്.
വേലിയിറക്കത്തിനു മൂന്നു ഷട്ടറുകളും തുറന്നാൽ വെള്ളം ഇറങ്ങുമെന്നാണ് കർഷകർ പറയുന്നത്.