നെടുമ്പാശേരി: സ്വകാര്യ ബസിലെ യാത്രക്കാരിയായ വയോധികയുടെ സ്വർണമാല കവരാൻ ശ്രമിച്ച തമിഴ്നാട്ടുകാരായ യുവതികളെ യാത്രക്കാർ പിടികൂടി പോലീസിനു കൈമാറി. സേലം ഡിക്യു നഗർ മീൻ തെരുവ് പൊന്നി(34), പുഷ്പ (38) എന്നിവരാണ് പിടിയിലായത്.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മുനമ്പം- അങ്കമാലി റൂട്ടിലെ ബസിലെ യാത്രക്കാരി ാരയ്ക്കാട്ടുകുന്ന് വിശ്വനാഥൻ നമ്പൂതിരിയുടെ ഭാര്യ സാവിത്രിയുടെ(73) മാലയാണ് കവരാൻ ശ്രമിച്ചത്. സീറ്റിനു പിറകിലിരുന്ന യുവതികൾ യാത്രയ്ക്കിടെ മാലയുടെ കൊളുത്ത് അകത്തിവച്ചിരുന്നു. സാവിത്രി സ്റ്റോപ്പിൽ ഇറങ്ങാൻ നേരത്ത് മാല വസ്ത്രത്തിലേക്ക് വീഴുകയായിരുന്നു. ഈ സമയം യുവതികൾ മാല കവരാൻ ശ്രമിച്ചെങ്കിലും സാവിത്രി ബഹളം വച്ചതോടെ യാത്രക്കാരും, നാട്ടുകാരും ചേർന്ന് യുവതികളെ പിടികൂടുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മുനമ്പം- അങ്കമാലി റൂട്ടിലെ ബസിലെ യാത്രക്കാരി ാരയ്ക്കാട്ടുകുന്ന് വിശ്വനാഥൻ നമ്പൂതിരിയുടെ ഭാര്യ സാവിത്രിയുടെ(73) മാലയാണ് കവരാൻ ശ്രമിച്ചത്. സീറ്റിനു പിറകിലിരുന്ന യുവതികൾ യാത്രയ്ക്കിടെ മാലയുടെ കൊളുത്ത് അകത്തിവച്ചിരുന്നു. സാവിത്രി സ്റ്റോപ്പിൽ ഇറങ്ങാൻ നേരത്ത് മാല വസ്ത്രത്തിലേക്ക് വീഴുകയായിരുന്നു. ഈ സമയം യുവതികൾ മാല കവരാൻ ശ്രമിച്ചെങ്കിലും സാവിത്രി ബഹളം വച്ചതോടെ യാത്രക്കാരും, നാട്ടുകാരും ചേർന്ന് യുവതികളെ പിടികൂടുകയായിരുന്നു.