ചെറായി: കടലിൽനിന്നു ചെറുമത്സ്യങ്ങളെ പിടികൂടിയ മത്സ്യബന്ധന ബോട്ട് ഫിഷറീസ് വകുപ്പ് പിടികൂടി. മത്സ്യബന്ധനത്തിനു ശേഷം പരിശോധനയെ ഭയന്ന് ഹാർബറിൽ അടുപ്പിക്കാതെ രഹസ്യമായി ഐസ് പ്ലാന്റ് കടവിലെത്തി മത്സ്യ വില്പന നടത്താൻ ശ്രമിക്കവെയാണ് മണിമുത്ത് എന്ന ബോട്ട് പിടികൂടിയത്.
മുനമ്പം കേന്ദ്രീകരിച്ച് മൽസ്യബന്ധനം നടത്തുന്ന ബോട്ടിൽനിന്ന് സർക്കാർ ഉത്തരവ് പ്രകാരം വേണ്ട മിനിമം ലീഗൽ സൈസിൽ താഴെയുള്ള 6,000 കിലോ കിളിമീൻ കുഞ്ഞുങ്ങളെ കണ്ടെത്തി. സ്റ്റോറിൽ വലിയ മത്സ്യങ്ങൾ മുകളിൽ നിരത്തി അതിനു താഴെയായിട്ടായിരുന്നു ഇവർ ചെറുമത്സ്യങ്ങൾ സൂക്ഷിച്ചിരുന്നത്. കേസെടുത്ത ഉദ്യോഗസ്ഥർ 2.5 ലക്ഷം രൂപ പിഴ ഈടാക്കി. കൂടാതെ മൽസ്യം ലേലം ചെയ്ത ഇനത്തിൽ 72,195 രൂപയും അടക്കം 3,22,195 രൂപ സർക്കാരിലേക്ക് അടപ്പിച്ചു.
വൈപ്പിൻ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ പി. അനീഷ്, ഫിഷറീസ് ഓഫീസർ തസ്നീം, ഹെഡ് ഗാർഡ് സുരേഷ്, ഫിഷറി ഗാർഡ് ജോബി ഫോർമാൻ മധു, റെസ്ക്യൂ ഗാർഡുമാരായ ഗോപാലകൃഷ്ണൻ, ഷെല്ലൻ, മിഥുൻ, സജീഷ് എന്നിവരാണ് പട്രോളിംഗ് സംഘത്തിൽ ഉണ്ടായിരുന്നത്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്. ജയശ്രീ തുടർ നടപടികൾ സ്വീകരിച്ചു.
മുനമ്പം കേന്ദ്രീകരിച്ച് മൽസ്യബന്ധനം നടത്തുന്ന ബോട്ടിൽനിന്ന് സർക്കാർ ഉത്തരവ് പ്രകാരം വേണ്ട മിനിമം ലീഗൽ സൈസിൽ താഴെയുള്ള 6,000 കിലോ കിളിമീൻ കുഞ്ഞുങ്ങളെ കണ്ടെത്തി. സ്റ്റോറിൽ വലിയ മത്സ്യങ്ങൾ മുകളിൽ നിരത്തി അതിനു താഴെയായിട്ടായിരുന്നു ഇവർ ചെറുമത്സ്യങ്ങൾ സൂക്ഷിച്ചിരുന്നത്. കേസെടുത്ത ഉദ്യോഗസ്ഥർ 2.5 ലക്ഷം രൂപ പിഴ ഈടാക്കി. കൂടാതെ മൽസ്യം ലേലം ചെയ്ത ഇനത്തിൽ 72,195 രൂപയും അടക്കം 3,22,195 രൂപ സർക്കാരിലേക്ക് അടപ്പിച്ചു.
വൈപ്പിൻ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ പി. അനീഷ്, ഫിഷറീസ് ഓഫീസർ തസ്നീം, ഹെഡ് ഗാർഡ് സുരേഷ്, ഫിഷറി ഗാർഡ് ജോബി ഫോർമാൻ മധു, റെസ്ക്യൂ ഗാർഡുമാരായ ഗോപാലകൃഷ്ണൻ, ഷെല്ലൻ, മിഥുൻ, സജീഷ് എന്നിവരാണ് പട്രോളിംഗ് സംഘത്തിൽ ഉണ്ടായിരുന്നത്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്. ജയശ്രീ തുടർ നടപടികൾ സ്വീകരിച്ചു.