കൊച്ചി: മെട്രോയുടെ ടിക്കറ്റിംഗ് സംവിധാനത്തിലെ ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ സോഫ്റ്റ്വെയറിൽ തകരാർ. ഇന്നലെ സർവീസ് ആരംഭിച്ചപ്പോഴാണ് തകരാർ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് യാത്രക്കാർക്ക് ടിക്കറ്റ് സ്കാൻ ചെയ്ത് ഉള്ളിൽ പ്രവേശിക്കുന്നതിനും തിരിച്ചിറങ്ങുന്നതിനും തടസം നേരിട്ടു. കെഎംആർഎല്ലിന്റെ എൻജിനീയറിംഗ് വിഭാഗം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തകരാർ പരിഹരിച്ചത്.
ആലുവ മുതൽ എസ്എൻ ജംഗ്ഷൻ വരെയുള്ള കൊച്ചി മെട്രോയുടെ എല്ലാ സ്റ്റേഷനുകളിലും തകരാർ ബാധിച്ചു. നിമിഷങ്ങൾക്കുള്ളിൽ സോഫ്റ്റ്വെയറിലെ പ്രശ്നം പരിഹരിക്കാനായെങ്കിലും ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ മെഷീനുകൾക്ക് പലതിലും തരാർ സംഭവിച്ചിരുന്നു. മെട്രോയുടെ എൻജിനീയറിംഗ് വിഭാഗം നേരിട്ടെത്തിയാണ് മെഷീനുകളുടെ തകരാർ പരിഹരിച്ചത്. ഈ സമയം ടിക്കറ്റ് സ്കാനിംഗ് ഇല്ലാതെ എമർജൻസി ഗേറ്റിലൂടെയാണ് യാത്രക്കാരെ പുറത്തിറക്കിയത്.
രാവിലെ 11 ഓടെ പ്രശ്നങ്ങൾ പരിഹരിച്ചെന്ന് കെഎംആർഎൽ അറിയിച്ചു.
ആലുവ മുതൽ എസ്എൻ ജംഗ്ഷൻ വരെയുള്ള കൊച്ചി മെട്രോയുടെ എല്ലാ സ്റ്റേഷനുകളിലും തകരാർ ബാധിച്ചു. നിമിഷങ്ങൾക്കുള്ളിൽ സോഫ്റ്റ്വെയറിലെ പ്രശ്നം പരിഹരിക്കാനായെങ്കിലും ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ മെഷീനുകൾക്ക് പലതിലും തരാർ സംഭവിച്ചിരുന്നു. മെട്രോയുടെ എൻജിനീയറിംഗ് വിഭാഗം നേരിട്ടെത്തിയാണ് മെഷീനുകളുടെ തകരാർ പരിഹരിച്ചത്. ഈ സമയം ടിക്കറ്റ് സ്കാനിംഗ് ഇല്ലാതെ എമർജൻസി ഗേറ്റിലൂടെയാണ് യാത്രക്കാരെ പുറത്തിറക്കിയത്.
രാവിലെ 11 ഓടെ പ്രശ്നങ്ങൾ പരിഹരിച്ചെന്ന് കെഎംആർഎൽ അറിയിച്ചു.