പെരിന്തൽമണ്ണ : നിർത്തൽ ചെയ്ത മോഡറേഷൻ ഗ്രേസ് മാർക്ക് സന്പ്രദായം പുന: സ്ഥാപിക്കാനുള്ള ശ്രമത്തിൽ നിന്നു വിദ്യാഭ്യാസ വകുപ്പ് പിൻമാറണമെന്നും ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കണമെന്നും സിബിഎസ്ഇ സഹോദയ സ്കൂൾ കോംപ്ലക്സ് നിർവാഹക സമിതി യോഗം ആവശ്യപ്പെട്ടു.
ഈ വർഷം മുതൽ 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടുന്ന കുട്ടികൾക്കു മോഡറേഷൻ നൽകില്ലെന്നും പാഠ്യേതര പ്രവർത്തനങ്ങളുടെ ഗ്രേസ് മാർക്ക് പരീക്ഷ മാർക്കിനൊപ്പം ചേർക്കാതെ പ്രത്യേകം രേഖപ്പെടുത്തുമെന്നും കഴിഞ്ഞ ഫെബ്രുവരിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുന്പാകെ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
അതു സ്വീകരിച്ചാണ് ഹൈക്കോടതി കേസ് തീർപ്പാക്കിയിരുന്നത്. ഇതാണിപ്പോൾ അധ്യാപക സംഘടനകളുടെ സമ്മർദ്ദഫലമായി പുനരാലോചിക്കുന്നത്. ഇതു കേന്ദ്ര സിലബസ് വിദ്യാർഥികളുടെ ഉന്നത പഠനാവസരങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും യോഗം വിലയിരുത്തി. ഈ ആവശ്യങ്ങളുന്നയിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി. കോട്ടക്കൽ പീസ് പബ്ലിക് സ്കൂളിൽ ചേർന്ന പ്രവർത്തക സമിതി യോഗം അൽമാസ് ഗ്രൂപ്പ് ചെയർമാൻ ഡോ.പി.എ കബീർ ഉദ്ഘാടനം ചെയ്തു. സഹോദയ പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി എം. അബ്ദുൾനാസർ വിഷയാവതരണം നടത്തി. ഭാരവാഹികളായ പി. ഹരിദാസ്, എം. ജൗഹർ, പി. നിസാർഖാൻ, സിസ്റ്റർ ആൻസില ജോർജ്, ഗോപകുമാർ, മുഹമ്മദ് ബഷീർ, എസ്. സ്മിത എന്നിവർ പ്രസംഗിച്ചു.
ഈ വർഷം മുതൽ 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടുന്ന കുട്ടികൾക്കു മോഡറേഷൻ നൽകില്ലെന്നും പാഠ്യേതര പ്രവർത്തനങ്ങളുടെ ഗ്രേസ് മാർക്ക് പരീക്ഷ മാർക്കിനൊപ്പം ചേർക്കാതെ പ്രത്യേകം രേഖപ്പെടുത്തുമെന്നും കഴിഞ്ഞ ഫെബ്രുവരിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുന്പാകെ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
അതു സ്വീകരിച്ചാണ് ഹൈക്കോടതി കേസ് തീർപ്പാക്കിയിരുന്നത്. ഇതാണിപ്പോൾ അധ്യാപക സംഘടനകളുടെ സമ്മർദ്ദഫലമായി പുനരാലോചിക്കുന്നത്. ഇതു കേന്ദ്ര സിലബസ് വിദ്യാർഥികളുടെ ഉന്നത പഠനാവസരങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും യോഗം വിലയിരുത്തി. ഈ ആവശ്യങ്ങളുന്നയിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി. കോട്ടക്കൽ പീസ് പബ്ലിക് സ്കൂളിൽ ചേർന്ന പ്രവർത്തക സമിതി യോഗം അൽമാസ് ഗ്രൂപ്പ് ചെയർമാൻ ഡോ.പി.എ കബീർ ഉദ്ഘാടനം ചെയ്തു. സഹോദയ പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി എം. അബ്ദുൾനാസർ വിഷയാവതരണം നടത്തി. ഭാരവാഹികളായ പി. ഹരിദാസ്, എം. ജൗഹർ, പി. നിസാർഖാൻ, സിസ്റ്റർ ആൻസില ജോർജ്, ഗോപകുമാർ, മുഹമ്മദ് ബഷീർ, എസ്. സ്മിത എന്നിവർ പ്രസംഗിച്ചു.