കാഞ്ഞാണി: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കാൽ മുറിച്ചുമാറ്റി ക്രിത്രിമക്കാലിൽ അതിജീവനം സാധ്യമാക്കിയ മണലൂർ കുണ്ടുകുളം ഡേവിസിന്റെ മണിക്കുട്ടി എന്ന വെച്ചൂർ പശുവിനു ചന്തമൊത്ത പശുക്കുട്ടി പിറന്നു. പൂർണ ആരോഗ്യത്തോടെ തൊടി മുഴുവൻ തുള്ളിച്ചാടിക്കളിക്കുകയാണ് മണിക്കുട്ടൻ.
2019 നവംബറിൽ സമീപത്തെ വീട്ടുപറന്പിൽ പുല്ലു തിന്നാൻ കെട്ടിയിട്ട പശുവിനെ തെരുവുനായ്ക്കൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് ഇടതുകാലിൽ പഴുപ്പ് പടർന്നതോടെ മണ്ണുത്തി വെറ്ററിനറി കോളജിലെ ഡോ. ജിജി ന്റെ നിർദേശപ്രകാരം മുട്ടിനു താഴെ കാൽ മുറിച്ചുമാറ്റുകയായിരുന്നു.
മൂന്ന് കാലിൽ അതിജീവനവും ഗർഭധാരണവും ബുദ്ധിമുട്ടാകുമെന്നതിനാൽ ദയാവധമാകും അഭികാമ്യമെന്നു ഡോക്ടർമാരുൾപ്പടെ ഏറെ പേർ പറഞ്ഞു വെങ്കിലും സ്വന്തം കുടുംബ ത്തിലെ ഒരംഗമായി വളർന്ന മണിക്കുട്ടിയെ കൈയൊഴിയാൻ ഡേവിസും ഭാര്യ ഉഷയും മകൾ ദൃശ്യയും തയാറായില്ല.
ഇടതു കാൽ നീക്കം ചെയ്ത, മൂന്നുകാൽ മാത്രമുള്ള മണിക്കുട്ടിയെ 15 മാസം തൊഴു ത്തിൽതന്നെ കെട്ടിയിട്ട് ഈ കുടുംബം ശുശ്രൂഷിച്ചു.
കെഎസ്ആർടിസിയിൽ ഇൻസ്പ ക്ടറായി വിരമിച്ച ഡേവിസ് പശുവിന് ക്രിത്രിമക്കാൽ വയ്ക്കുന്നതിനായി മുട്ടാത്ത വാതിലുകളില്ല.
പശുക്കൾക്ക് ക്രിത്രിമ കാൽ നിർമിക്കുന്ന സ്ഥലം കേരളത്തിൽ ഇല്ലെന്നു മനസിലാക്കിയ ഡേവിസ് മനുഷ്യർക്ക് ക്രിത്രിമ കാൽ നിർമിക്കുന്ന സ്വകാര്യ കന്പനി യുമായി നിരന്തരം ഇടപെട്ടതിനെ തുടർന്ന് മണിക്കുട്ടിക്ക് പ്രത്യേക കാൽ നിർമിക്കു ന്നതിനുള്ള പരീക്ഷണം നടത്താൻ കന്പനി തയാറാവുകയും അതിൽ വിജയിക്കുകയുമായിരുന്നു.
ക്രിത്രിമ കാൽ ഘടിപ്പിച്ച ശേഷം ഡോക്ടർമാരുടെ നിർദേശമനുസരിച്ച് പശുവിനെ ഗർഭധാരണത്തിനായി കുത്തിവയ്ക്കുകയായിരുന്നു.
2019 നവംബറിൽ സമീപത്തെ വീട്ടുപറന്പിൽ പുല്ലു തിന്നാൻ കെട്ടിയിട്ട പശുവിനെ തെരുവുനായ്ക്കൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് ഇടതുകാലിൽ പഴുപ്പ് പടർന്നതോടെ മണ്ണുത്തി വെറ്ററിനറി കോളജിലെ ഡോ. ജിജി ന്റെ നിർദേശപ്രകാരം മുട്ടിനു താഴെ കാൽ മുറിച്ചുമാറ്റുകയായിരുന്നു.
മൂന്ന് കാലിൽ അതിജീവനവും ഗർഭധാരണവും ബുദ്ധിമുട്ടാകുമെന്നതിനാൽ ദയാവധമാകും അഭികാമ്യമെന്നു ഡോക്ടർമാരുൾപ്പടെ ഏറെ പേർ പറഞ്ഞു വെങ്കിലും സ്വന്തം കുടുംബ ത്തിലെ ഒരംഗമായി വളർന്ന മണിക്കുട്ടിയെ കൈയൊഴിയാൻ ഡേവിസും ഭാര്യ ഉഷയും മകൾ ദൃശ്യയും തയാറായില്ല.
ഇടതു കാൽ നീക്കം ചെയ്ത, മൂന്നുകാൽ മാത്രമുള്ള മണിക്കുട്ടിയെ 15 മാസം തൊഴു ത്തിൽതന്നെ കെട്ടിയിട്ട് ഈ കുടുംബം ശുശ്രൂഷിച്ചു.
കെഎസ്ആർടിസിയിൽ ഇൻസ്പ ക്ടറായി വിരമിച്ച ഡേവിസ് പശുവിന് ക്രിത്രിമക്കാൽ വയ്ക്കുന്നതിനായി മുട്ടാത്ത വാതിലുകളില്ല.
പശുക്കൾക്ക് ക്രിത്രിമ കാൽ നിർമിക്കുന്ന സ്ഥലം കേരളത്തിൽ ഇല്ലെന്നു മനസിലാക്കിയ ഡേവിസ് മനുഷ്യർക്ക് ക്രിത്രിമ കാൽ നിർമിക്കുന്ന സ്വകാര്യ കന്പനി യുമായി നിരന്തരം ഇടപെട്ടതിനെ തുടർന്ന് മണിക്കുട്ടിക്ക് പ്രത്യേക കാൽ നിർമിക്കു ന്നതിനുള്ള പരീക്ഷണം നടത്താൻ കന്പനി തയാറാവുകയും അതിൽ വിജയിക്കുകയുമായിരുന്നു.
ക്രിത്രിമ കാൽ ഘടിപ്പിച്ച ശേഷം ഡോക്ടർമാരുടെ നിർദേശമനുസരിച്ച് പശുവിനെ ഗർഭധാരണത്തിനായി കുത്തിവയ്ക്കുകയായിരുന്നു.