കൂത്താട്ടുകുളം: കിണറ്റിൽ വീണയാളെ രക്ഷപ്പെടുത്താൻ എത്തിയ അഗ്നിരക്ഷാസേന കണ്ടത് കിണറ്റിൽ വീണയാൾ കരയ്ക്ക് നിൽക്കുന്നത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ കുറച്ചുസമയം കാണാതായതോടെയാണ് തിരുമാറാടി വാളിയപ്പാടം നാലു സെന്റ് കോളനിയിലെ ബാബു കൂത്താട്ടുകുളം അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. ഇന്നലെ ഉച്ചയോടെയാണ് അഗ്നിരക്ഷ നിലയത്തിലേക്ക് വാളിയപ്പാടം നാല് സെന്റ് കോളനിയിൽനിന്ന് ആൾ കിണറ്റിൽ വീണെന്ന് സന്ദേശം എത്തിയത്.
ഉടൻ സേന അവിടേക്ക് തിരിക്കുകയായിരുന്നു. കോളനിയിലെത്തിയ സേനാംഗങ്ങൾ ആദ്യം കണ്ടത് കിണറ്റിൽ വീണു എന്നു പറയപ്പെടുന്ന കിഴകൊന്പ് സ്വദേശി ഉണ്ണിയെയാണ്. കുറച്ചുനാളുകളായി കോളനിയിൽ ഒരുമിച്ച് താമസിക്കുകയിരുന്നു സുഹൃത്തുക്കളായ ബാബുവും ഉണ്ണിയും. മുറിയിൽ സംസാരിച്ചിരിക്കുന്പോൾ ഉണ്ണി പുറത്തേക്കിറങ്ങി കിണറിന് അരികിലൂടെ നടന്നു പോയിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും ഉണ്ണിയെ കാണാതായതോടെയാണ് കിണറ്റിൽ വീണുവെന്ന് ബാബുവിന് സംശയം തോന്നിയത്.
ഉടൻ മറ്റൊരാളുടെ സഹായത്തോടെ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാരും കിണറിനു ചുറ്റുംകൂടി. ഇതൊന്നുമറിയാതെ ഉണ്ണി കടയിൽനിന്ന് ചായപ്പൊടിയും വാങ്ങി തിരികെ വന്നപ്പോഴാണ് സംഭവം അറിയുന്നത്. ഇതോടെ ആശങ്കയിലായ അഗ്നിരക്ഷാ സേനാംഗങ്ങൾ കിണറ്റിൽ മറ്റാരെങ്കിലും ഉണ്ടോയെന്ന് പരിശോധനയും നടത്തിയാണ് മടങ്ങിയത്.
ഉടൻ സേന അവിടേക്ക് തിരിക്കുകയായിരുന്നു. കോളനിയിലെത്തിയ സേനാംഗങ്ങൾ ആദ്യം കണ്ടത് കിണറ്റിൽ വീണു എന്നു പറയപ്പെടുന്ന കിഴകൊന്പ് സ്വദേശി ഉണ്ണിയെയാണ്. കുറച്ചുനാളുകളായി കോളനിയിൽ ഒരുമിച്ച് താമസിക്കുകയിരുന്നു സുഹൃത്തുക്കളായ ബാബുവും ഉണ്ണിയും. മുറിയിൽ സംസാരിച്ചിരിക്കുന്പോൾ ഉണ്ണി പുറത്തേക്കിറങ്ങി കിണറിന് അരികിലൂടെ നടന്നു പോയിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും ഉണ്ണിയെ കാണാതായതോടെയാണ് കിണറ്റിൽ വീണുവെന്ന് ബാബുവിന് സംശയം തോന്നിയത്.
ഉടൻ മറ്റൊരാളുടെ സഹായത്തോടെ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാരും കിണറിനു ചുറ്റുംകൂടി. ഇതൊന്നുമറിയാതെ ഉണ്ണി കടയിൽനിന്ന് ചായപ്പൊടിയും വാങ്ങി തിരികെ വന്നപ്പോഴാണ് സംഭവം അറിയുന്നത്. ഇതോടെ ആശങ്കയിലായ അഗ്നിരക്ഷാ സേനാംഗങ്ങൾ കിണറ്റിൽ മറ്റാരെങ്കിലും ഉണ്ടോയെന്ന് പരിശോധനയും നടത്തിയാണ് മടങ്ങിയത്.