പറവൂർ: സബ് ട്രഷറിയിലെ സെർവർ തകരാറിലായത് പെൻഷൻ വാങ്ങാനെത്തിയവരെ വലച്ചു. തിങ്കൾ രാവിലെ മുതൽ ടോക്കൺ വാങ്ങാനെത്തിയവർ ഏറെയായിരുന്നു. ട്രഷറി പ്രവർത്തനങ്ങൾ ആരംഭിക്കുമ്പോൾ തന്നെ സെർവർ മന്ദഗതിയിലായിരുന്നു. വളരെ സമയമെടുത്താണ് ആദ്യ ടോക്കൺ വാണിയ 30 പേർക്ക് പെൻഷൻ വിതരണം നടത്തിയത്.
സെർവർ പ്രവർത്തനങ്ങൾ പൂർണമായും നിലച്ചതോടെ പെൻഷൻ വിതരണം താളം തെറ്റി.161 പേർക്ക് അതു വരെ ടോക്കൺ ലഭിച്ചിരുന്നു. സെർവർ തകരാറിലായതോടെ അധികൃതർ ടോക്കൺ വിതരണം നിർത്തി. പെൻഷൻ വാങ്ങാൻ ഉച്ചവരെ കാത്തു നിന്നവരിൽ പലരും ഇതോടെ മടങ്ങിപ്പോയി.
സെർവർ ഉടനെ ശരിയാകുമെന്ന വിശ്വാസത്താൽ പെൻഷൻകാരിൽ പലരും ഭക്ഷണം കഴിക്കാൻ പോലും പോകാതെ കാത്തിരിപ്പു തുടർന്നു. സെർവർ തകരാറിലായത് പറവൂരിലെ മാത്രം പ്രശ്നമല്ലെന്നും സംസ്ഥാനത്തെ ട്രഷറികളിലെല്ലാം ഈ അവസ്ഥ തന്നെയാണന്നും ട്രഷറി അധികൃതർ പറഞ്ഞു.
സെർവർ പ്രവർത്തനങ്ങൾ പൂർണമായും നിലച്ചതോടെ പെൻഷൻ വിതരണം താളം തെറ്റി.161 പേർക്ക് അതു വരെ ടോക്കൺ ലഭിച്ചിരുന്നു. സെർവർ തകരാറിലായതോടെ അധികൃതർ ടോക്കൺ വിതരണം നിർത്തി. പെൻഷൻ വാങ്ങാൻ ഉച്ചവരെ കാത്തു നിന്നവരിൽ പലരും ഇതോടെ മടങ്ങിപ്പോയി.
സെർവർ ഉടനെ ശരിയാകുമെന്ന വിശ്വാസത്താൽ പെൻഷൻകാരിൽ പലരും ഭക്ഷണം കഴിക്കാൻ പോലും പോകാതെ കാത്തിരിപ്പു തുടർന്നു. സെർവർ തകരാറിലായത് പറവൂരിലെ മാത്രം പ്രശ്നമല്ലെന്നും സംസ്ഥാനത്തെ ട്രഷറികളിലെല്ലാം ഈ അവസ്ഥ തന്നെയാണന്നും ട്രഷറി അധികൃതർ പറഞ്ഞു.