അരൂർ: അരൂക്കുറ്റി-ചേർത്തല സ്റ്റേറ്റ് ഹൈവേ കടന്നു പോകുന്ന അരൂർ-അരൂക്കുറ്റി പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നിട്ട് മാസങ്ങൾ പിന്നിടുന്നു. കൈതപ്പുഴ കായലിനെ ബന്ധിപ്പിക്കുന്ന പാലത്തിൻരെ പടിഞ്ഞാറ് ഭാഗത്തുള്ള റോഡിലാണ് വലിയ കുഴികൾ രൂപപ്പെട്ടിട്ടുള്ളത്.
ഇവിടെ പല തവണ അറ്റകുറ്റപണികൾ നടത്തിയിട്ടുണ്ടെങ്കിലും ആഴ്ചകൾക്കുള്ളിൽ ടാർ ഇളകി പോവുകയാണ്. പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതിലേ കടന്നു പോകുന്നത്.
തുടർച്ചയായ പ്രതിഷേധ സമരങ്ങൾക്ക് ശേഷമാണ് 2016ൽ റോഡ് ഗതാഗതയോഗ്യമാക്കിയത്. ആറു മാസത്തിനു ശേഷം റോഡ് വീണ്ടും തകർന്നു.
പിന്നീടാണ് പല ഭാഗത്തും കോൺക്രീറ്റ് കട്ടകൾ നിരത്തിയിട്ടുള്ളത്. കഴിഞ്ഞ ഒക്ടോബറിൽ അപ്രോച്ച് റോഡിന്റെ വശങ്ങളിലെ കോൺക്രീറ്റ് ഇടിഞ്ഞ് റോഡിന്റെ ഒരു ഭാഗം തകർന്നത്.
പിന്നീട് ഈ ഭാഗം കരിങ്കൽ കെട്ടി സംരക്ഷിച്ചെങ്കിലും റോഡിലെ കുഴികൾ മൂടിയില്ല. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവ് സംഭവമാണ്.
പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. 60 മീറ്റർ വരുന്ന കുത്തനെയുള്ള അപ്രോച്ച് റോഡ് സഞ്ചാരയോഗ്യമാക്കിയില്ലങ്കിൽ വലിയ ദുരന്ത സാധ്യത ഉണ്ടാകുമെന്ന് വാഹനയാത്രികർ പറഞ്ഞു.
ഇവിടെ പല തവണ അറ്റകുറ്റപണികൾ നടത്തിയിട്ടുണ്ടെങ്കിലും ആഴ്ചകൾക്കുള്ളിൽ ടാർ ഇളകി പോവുകയാണ്. പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതിലേ കടന്നു പോകുന്നത്.
തുടർച്ചയായ പ്രതിഷേധ സമരങ്ങൾക്ക് ശേഷമാണ് 2016ൽ റോഡ് ഗതാഗതയോഗ്യമാക്കിയത്. ആറു മാസത്തിനു ശേഷം റോഡ് വീണ്ടും തകർന്നു.
പിന്നീടാണ് പല ഭാഗത്തും കോൺക്രീറ്റ് കട്ടകൾ നിരത്തിയിട്ടുള്ളത്. കഴിഞ്ഞ ഒക്ടോബറിൽ അപ്രോച്ച് റോഡിന്റെ വശങ്ങളിലെ കോൺക്രീറ്റ് ഇടിഞ്ഞ് റോഡിന്റെ ഒരു ഭാഗം തകർന്നത്.
പിന്നീട് ഈ ഭാഗം കരിങ്കൽ കെട്ടി സംരക്ഷിച്ചെങ്കിലും റോഡിലെ കുഴികൾ മൂടിയില്ല. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവ് സംഭവമാണ്.
പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. 60 മീറ്റർ വരുന്ന കുത്തനെയുള്ള അപ്രോച്ച് റോഡ് സഞ്ചാരയോഗ്യമാക്കിയില്ലങ്കിൽ വലിയ ദുരന്ത സാധ്യത ഉണ്ടാകുമെന്ന് വാഹനയാത്രികർ പറഞ്ഞു.