ഏലൂർ: ഏലൂർ നഗരസഭയിലെ വിവിധ തോടുകളുടെ ചെളി നീക്കംചെയ്യുന്നതിനും പുനസംയോജനത്തിനും കലുങ്കുകളുടെ നിർമാണത്തിനുമായി രണ്ടു കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു.
2022-23 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയിരുന്ന പദ്ധതിക്കാണ് പ്രൊപ്പോസൽ അംഗീകരിച്ചുകൊണ്ട് ഭരണാനുമതി നൽകിയിരിക്കുന്നത്. 33 തോടുകൾക്കുമായി 15 കിലോമീറ്ററിലധികം നീളം വരുമെങ്കിലും ഈ തോടുകളിൽ നിറഞ്ഞിരിക്കുന്ന എക്കലും ചെളിയും കാരണം വെള്ളം സുഗമമായി ഒഴുകുന്നില്ല. ആയതുമൂലം ഉണ്ടാകുന്ന വെള്ളക്കെട്ട് കാരണം കൃഷിയും കൃഷിയിടങ്ങളും ഏലൂരിൽ കുറഞ്ഞുവരികയാണ്.
വെള്ളം കെട്ടിക്കിടക്കുന്നത് ഉറവയായി സമീപപ്രദേശങ്ങളിൽ ജനങ്ങളുടെ കിണറുകളിലേക്കും വെള്ളമെത്തുന്നത് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. ഇതിന് പ്രതിവിധി എന്ന നിലയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഒപ്പം തോടുകളുടെ വീണ്ടെടുപ്പും സാധ്യമാകും. തോട്ടിൽനിന്നുള്ള എക്കലും ചെളിയും നീക്കം ചെയ്തു തോടുകളിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് കൂട്ടുന്നതിലൂടെ വെള്ളം കരകവിഞ്ഞൊഴുകുന്നത് അവസാനിപ്പിക്കാനും മഴക്കാലത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാനും സാധിക്കും.
തോടുകളുടെ തീരം ഇടിഞ്ഞുപോകാതിരിക്കുന്നതിനായി ആവശ്യമായ ഇടങ്ങളിൽ കയർ ഭൂവസ്ത്രം ഉപയോഗിച്ചുകൊണ്ട് ബണ്ടും നിർമിക്കുന്നതിന് പദ്ധതിയിൽ അനുമതിയുണ്ട്. തകർന്നുപോയ നാലു കലുങ്കുകൾ പൊളിച്ച് പുതുക്കിപ്പണിയുകയും മറ്റുള്ളവ നവീകരിക്കാനും പദ്ധതിയിൽ തുക വകയിരുത്തിയിട്ടുണ്ട്.
മണ്ഡലത്തിലെ വെള്ളക്കെട്ടിന്റെ പ്രശ്നം പരിഹരിക്കുന്നതിൽ നിർണായക ചുവടുവെയ്പായിരിക്കും ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്ന ഈ പദ്ധതിയെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
2022-23 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയിരുന്ന പദ്ധതിക്കാണ് പ്രൊപ്പോസൽ അംഗീകരിച്ചുകൊണ്ട് ഭരണാനുമതി നൽകിയിരിക്കുന്നത്. 33 തോടുകൾക്കുമായി 15 കിലോമീറ്ററിലധികം നീളം വരുമെങ്കിലും ഈ തോടുകളിൽ നിറഞ്ഞിരിക്കുന്ന എക്കലും ചെളിയും കാരണം വെള്ളം സുഗമമായി ഒഴുകുന്നില്ല. ആയതുമൂലം ഉണ്ടാകുന്ന വെള്ളക്കെട്ട് കാരണം കൃഷിയും കൃഷിയിടങ്ങളും ഏലൂരിൽ കുറഞ്ഞുവരികയാണ്.
വെള്ളം കെട്ടിക്കിടക്കുന്നത് ഉറവയായി സമീപപ്രദേശങ്ങളിൽ ജനങ്ങളുടെ കിണറുകളിലേക്കും വെള്ളമെത്തുന്നത് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. ഇതിന് പ്രതിവിധി എന്ന നിലയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഒപ്പം തോടുകളുടെ വീണ്ടെടുപ്പും സാധ്യമാകും. തോട്ടിൽനിന്നുള്ള എക്കലും ചെളിയും നീക്കം ചെയ്തു തോടുകളിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് കൂട്ടുന്നതിലൂടെ വെള്ളം കരകവിഞ്ഞൊഴുകുന്നത് അവസാനിപ്പിക്കാനും മഴക്കാലത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാനും സാധിക്കും.
തോടുകളുടെ തീരം ഇടിഞ്ഞുപോകാതിരിക്കുന്നതിനായി ആവശ്യമായ ഇടങ്ങളിൽ കയർ ഭൂവസ്ത്രം ഉപയോഗിച്ചുകൊണ്ട് ബണ്ടും നിർമിക്കുന്നതിന് പദ്ധതിയിൽ അനുമതിയുണ്ട്. തകർന്നുപോയ നാലു കലുങ്കുകൾ പൊളിച്ച് പുതുക്കിപ്പണിയുകയും മറ്റുള്ളവ നവീകരിക്കാനും പദ്ധതിയിൽ തുക വകയിരുത്തിയിട്ടുണ്ട്.
മണ്ഡലത്തിലെ വെള്ളക്കെട്ടിന്റെ പ്രശ്നം പരിഹരിക്കുന്നതിൽ നിർണായക ചുവടുവെയ്പായിരിക്കും ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്ന ഈ പദ്ധതിയെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.