കൊച്ചി: മാഫിയാ സംഘങ്ങള്‍ കൊച്ചിയെ ലഹരിക്കച്ചവടത്തിന്റെ ഓപ്പണ്‍ മാര്‍ക്കറ്റാക്കി മാറ്റിയെന്ന് ഹൈബി ഈഡന് എംപി. പോലീസ് പട്രോളിംഗുകൂടി കുറഞ്ഞതോടെ വിദ്യാര്‍ഥികള്‍ക്കുവരെ ലഹരിയെത്തിക്കുന്നതിൽ ഇവർ സജീവമായെന്നും ഹൈബി പറഞ്ഞു. പോലീസിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്മീഷണര്‍ ഓഫീസിലേക്കു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംപി.
നഗരത്തിൽ കൊലപാതകം ഉള്‍പ്പെടെ പെരുകുമ്പോഴും പോലീസ് തുടരുന്ന അനാസ്ഥ കൊച്ചിയെ മാഫിയകളുടെ ക്രൈം ക്യാപ്പിറ്റലാക്കിത്തീർത്തു. ഗുണ്ടാസംഘങ്ങളെ ഭയന്ന് പകല്‍ പോലും വീടിനു പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്. ഈ സഹാചര്യത്തില്‍ ക്രിയാത്മക നടപടികള്‍ സ്വീകരിക്കുന്നതിന് ആഭ്യന്തരവകുപ്പ് ശ്രമിക്കുന്നില്ലെന്നും ഹൈബി പറഞ്ഞു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു.
ഡിസിസി ഓഫീസില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് ജനറല്‍ ആശുപത്രിക്കു സമീപം പോലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവർത്തകർക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കെപിസിസി വൈസ് പ്രസിഡന്റുമാരായ വി.പി. സജീന്ദ്രന്, വി.ജെ. പൗലോസ്, ജനറല്‍ സെക്രട്ടറിമാരായ അബ്ദുൾ മുത്തലിബ്, ദീപ്തി മേരി വര്‍ഗീസ് തുടങ്ങിയവരും പങ്കെടുത്തു.
നഗരത്തിൽ കൊലപാതകം ഉള്‍പ്പെടെ പെരുകുമ്പോഴും പോലീസ് തുടരുന്ന അനാസ്ഥ കൊച്ചിയെ മാഫിയകളുടെ ക്രൈം ക്യാപ്പിറ്റലാക്കിത്തീർത്തു. ഗുണ്ടാസംഘങ്ങളെ ഭയന്ന് പകല്‍ പോലും വീടിനു പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്. ഈ സഹാചര്യത്തില്‍ ക്രിയാത്മക നടപടികള്‍ സ്വീകരിക്കുന്നതിന് ആഭ്യന്തരവകുപ്പ് ശ്രമിക്കുന്നില്ലെന്നും ഹൈബി പറഞ്ഞു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു.
ഡിസിസി ഓഫീസില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് ജനറല്‍ ആശുപത്രിക്കു സമീപം പോലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവർത്തകർക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കെപിസിസി വൈസ് പ്രസിഡന്റുമാരായ വി.പി. സജീന്ദ്രന്, വി.ജെ. പൗലോസ്, ജനറല്‍ സെക്രട്ടറിമാരായ അബ്ദുൾ മുത്തലിബ്, ദീപ്തി മേരി വര്‍ഗീസ് തുടങ്ങിയവരും പങ്കെടുത്തു.