ആലുവ: ലോകകപ്പ് ഫുട്ബോൾ കളി കാണാൻ പോയപ്പോൾ ഖത്തറിലെ ഗതാഗത സൗകര്യം കണ്ട് മോഹിച്ചു പോയെന്ന് ആലുവ എംഎൽഎ അൻവർ സാദത്ത് നിയമസഭയിൽ. നമ്മുടെ നാട് അതേ രീതിയിൽ തന്നെ വികസിക്കേണ്ടതാണെന്നും അതിനായി എല്ലാവരും ഒന്നിച്ചു പ്രവർത്തിക്കേണ്ടതാണെന്നും മുഖ്യമന്ത്രിയുടെ മറുപടിയും. തൃശൂർ മുതൽ ഇടപ്പള്ളിവരെയുള്ള ദേശീയപാത നിലവിലുള്ള നാലു വരിയിൽ നിന്നും ആറുവരിയാക്കണമെന്ന ആവശ്യം നിയമസഭയിൽ സബ്മിഷനായി അവതരിപ്പിച്ചപ്പോഴാണ് എംഎൽഎ ആഗ്രഹം പ്രകടപ്പിച്ചത്.
ആലുവ മാർത്താണ്ഡവർമ്മ പാലത്തിൽ വീതി കുറവായ കാരണത്താൽ നാഷണൽ ഹൈവേയിലുണ്ടാവുന്ന ഗതാഗത കുരുക്കിനു പരിഹാരമായി മാർത്താണ്ഡവർമ്മ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമിക്കുന്നതിനായി സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് കേന്ദ്ര സർക്കാരിൽ നിന്നും അനുമതി നേടിയെടുക്കണമെന്നും എംഎൽഎ സബ്മിഷനിൽ ഉന്നയിച്ചു.
തൃശൂർ മുതൽ ഇടപ്പള്ളിവരെയുള്ള നാഷണൽ ഹൈവേ ആറുവരിയാക്കുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും, അതുപോലെ ആലുവയിലെ നാഷണൽ ഹൈവെയിലുള്ള ഗതാഗതക്കുരുക്കിന്റെ കാര്യം പ്രത്യേകിച്ച് പരിഗണിച്ച് നടപടികൾ എടുക്കേണ്ടതാണെന്നും മുഖ്യമന്ത്രി സബ്മിഷനു സഭയിൽ മറുപടി നൽകി.
ആലുവ മാർത്താണ്ഡവർമ്മ പാലത്തിൽ വീതി കുറവായ കാരണത്താൽ നാഷണൽ ഹൈവേയിലുണ്ടാവുന്ന ഗതാഗത കുരുക്കിനു പരിഹാരമായി മാർത്താണ്ഡവർമ്മ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമിക്കുന്നതിനായി സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് കേന്ദ്ര സർക്കാരിൽ നിന്നും അനുമതി നേടിയെടുക്കണമെന്നും എംഎൽഎ സബ്മിഷനിൽ ഉന്നയിച്ചു.
തൃശൂർ മുതൽ ഇടപ്പള്ളിവരെയുള്ള നാഷണൽ ഹൈവേ ആറുവരിയാക്കുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും, അതുപോലെ ആലുവയിലെ നാഷണൽ ഹൈവെയിലുള്ള ഗതാഗതക്കുരുക്കിന്റെ കാര്യം പ്രത്യേകിച്ച് പരിഗണിച്ച് നടപടികൾ എടുക്കേണ്ടതാണെന്നും മുഖ്യമന്ത്രി സബ്മിഷനു സഭയിൽ മറുപടി നൽകി.