തളിക്കുളം: മുറ്റിച്ചൂർ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തളിക്കുളം സ്വദേശിയും വർക്ക്ഷോപ്പ് ജീവനക്കാരനുമായ പുറക്കോലിപറന്പിൽ രവി മകൻ രാജേഷ്(40) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ നാലോടെ വീട്ടിൽ നിന്ന് ഇറങ്ങിയ രാജേഷ് ബൈക്കിൽ മുറ്റിച്ചൂർ പാലത്തിൽ എത്തുകയായിരുന്നു.
ഈ സമയം പാലത്തിൽ ഉണ്ടായിരുന്ന പ്രഭാത സവാരിക്കാരോട് പുഴയിലെ ഒഴുക്കിനെക്കുറിച്ച് ചോദിച്ചറിഞ്ഞു. തുടർന്ന് പാലത്തിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നുവത്രെ. നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് അന്തിക്കാട്, വലപ്പാട് പോലീസും നാട്ടിക ഫയർ ഫോഴ്സും സ്ഥലത്തെത്തി.
മൂന്നുമണിക്കുറോളം നടത്തിയ തെരച്ചിലിനൊടുവിൽ ചാടിയ സ്ഥലത്തിന്റെ ഏതാനും മീറ്റർ അകലെയായി ചെളിയിൽ താഴ്ന്ന നിലയിൽ മൃതദേഹം കണ്ടെത്തി. പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. രാജേഷ് സഹോദരനൊപ്പം തളിക്കുളം ഹൈസ്കൂളിനു സമീപം വർക്ക്ഷോപ്പ് നടത്തി വരികയായിരുന്നു. ഭാര്യ: രേഷ്മ. സംസ്കാരം പിന്നീട്.
ഈ സമയം പാലത്തിൽ ഉണ്ടായിരുന്ന പ്രഭാത സവാരിക്കാരോട് പുഴയിലെ ഒഴുക്കിനെക്കുറിച്ച് ചോദിച്ചറിഞ്ഞു. തുടർന്ന് പാലത്തിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നുവത്രെ. നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് അന്തിക്കാട്, വലപ്പാട് പോലീസും നാട്ടിക ഫയർ ഫോഴ്സും സ്ഥലത്തെത്തി.
മൂന്നുമണിക്കുറോളം നടത്തിയ തെരച്ചിലിനൊടുവിൽ ചാടിയ സ്ഥലത്തിന്റെ ഏതാനും മീറ്റർ അകലെയായി ചെളിയിൽ താഴ്ന്ന നിലയിൽ മൃതദേഹം കണ്ടെത്തി. പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. രാജേഷ് സഹോദരനൊപ്പം തളിക്കുളം ഹൈസ്കൂളിനു സമീപം വർക്ക്ഷോപ്പ് നടത്തി വരികയായിരുന്നു. ഭാര്യ: രേഷ്മ. സംസ്കാരം പിന്നീട്.