തൊടുപുഴ: ഉടുന്പന്നൂർ പഞ്ചായത്തിലെ വേളൂരിൽ കർഷകർക്കു ഭീഷണിയായി കാട്ടാനശല്യം. കഴിഞ്ഞ ദിവസം മേഖലയിൽ കൂട്ടത്തോടെയിറങ്ങിയ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു. വേളൂർ പൊങ്ങംപാറ ഭാഗത്ത് വാഴയിൽ ജോർജ്, ജോണി, സണ്ണി എന്നിവരുടെ പൂരയിടത്തിലെ വാഴ, തെങ്ങ്, കമുക് എന്നിവയാണ് കാട്ടാനകൾ നശിപ്പിച്ചത്. എന്നാൽ, കാട്ടാനകൾ കൃഷിഭൂമിയിലിറങ്ങിയിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഞായറാഴ്ച രാത്രിയിലാണ് പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉൾപ്പെടുന്ന മേഖലയിൽ കാട്ടാനയിറങ്ങിയത്.
തേക്കു പ്ലാന്േറഷനാൽ ചുറ്റപ്പെട്ട പ്രദേശമാണ് വേളൂർ മേഖല. കഴിഞ്ഞ മഴക്കാലത്തും ഇവിടെ കാട്ടാനകൾ ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു. ഇവിടെ കാട്ടുമൃഗങ്ങളെ പ്രതിരോധിക്കാൻ കർഷകർ തീർത്ത വേലി മാത്രമാണുള്ളത്. ആനകൾ ഇവ തകർത്താണ് കൃഷിയിടത്തിലേക്കു കടക്കുന്നത്. വൈദ്യുതി വേലി സ്ഥാപിക്കാൻ കർഷകർ വനംവകുപ്പിനോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും യാതൊരു നടപടിയും ഉണ്ടാകുന്നില്ല.
അന്പതു വർഷത്തിലേറെയായി ഇവിടെ താമസിച്ചുവരുന്നവരാണ് കാട്ടാനഭീതിയിൽ കഴിയുന്നത്. എന്നാൽ, വന്യജീവി ആക്രമണത്തിൽ വനംവകുപ്പിനോടു പരാതി പറഞ്ഞാലും നടപടിയുണ്ടാകാറില്ലെന്നു കർഷകർ ചൂണ്ടിക്കാട്ടി.
വനമേഖലയോടു ചേർന്ന് താമസിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകി ഒഴിപ്പിക്കുന്ന പദ്ധതി വനംവകുപ്പ് ആവിഷ്കരിച്ചിട്ടുണ്ട്. പുരയിടത്തിൽനിന്നു ഒഴിഞ്ഞുപോകുന്നവർക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. ഇതു വാങ്ങി ഒഴിഞ്ഞുപോകാനാണ് വനംവകുപ്പ് അധികൃതർ കർഷകരോടു നിർദേശിക്കുന്നത്. ഇതിനായുള്ള അപേക്ഷകളും വനം ഉദ്യോഗസ്ഥർ വിതരണം ചെയ്തു.
എന്നാൽ, അരയേക്കർ മുതൽ ഏക്കറുകണക്കിന് സ്ഥലമുള്ളവർ വരെ ഇവിടെയുണ്ട്. ഇവർക്കെല്ലാം നഷ്ടപരിഹാരമായി ലഭിക്കുക 15 ലക്ഷം രൂപ മാത്രമാണ്. ഇതിൽ ആദ്യ ഗഡുവായി ഏഴു ലക്ഷം ലഭിക്കും. ബാക്കി തവണകളായാണ് നൽകുന്നത്. ഫലത്തിൽ കർഷകർക്ക് ഇതുകൊണ്ട് കാര്യമായ പ്രയോജനം ലഭിക്കുന്നില്ലെന്നു മാത്രമല്ല വർഷങ്ങളായി കൃഷിചെയ്തു പോരുന്ന ഭൂമി നഷ്ടമാകുകയും ചെയ്യും.
ഞായറാഴ്ച രാത്രിയിലാണ് പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉൾപ്പെടുന്ന മേഖലയിൽ കാട്ടാനയിറങ്ങിയത്.
തേക്കു പ്ലാന്േറഷനാൽ ചുറ്റപ്പെട്ട പ്രദേശമാണ് വേളൂർ മേഖല. കഴിഞ്ഞ മഴക്കാലത്തും ഇവിടെ കാട്ടാനകൾ ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു. ഇവിടെ കാട്ടുമൃഗങ്ങളെ പ്രതിരോധിക്കാൻ കർഷകർ തീർത്ത വേലി മാത്രമാണുള്ളത്. ആനകൾ ഇവ തകർത്താണ് കൃഷിയിടത്തിലേക്കു കടക്കുന്നത്. വൈദ്യുതി വേലി സ്ഥാപിക്കാൻ കർഷകർ വനംവകുപ്പിനോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും യാതൊരു നടപടിയും ഉണ്ടാകുന്നില്ല.
അന്പതു വർഷത്തിലേറെയായി ഇവിടെ താമസിച്ചുവരുന്നവരാണ് കാട്ടാനഭീതിയിൽ കഴിയുന്നത്. എന്നാൽ, വന്യജീവി ആക്രമണത്തിൽ വനംവകുപ്പിനോടു പരാതി പറഞ്ഞാലും നടപടിയുണ്ടാകാറില്ലെന്നു കർഷകർ ചൂണ്ടിക്കാട്ടി.
വനമേഖലയോടു ചേർന്ന് താമസിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകി ഒഴിപ്പിക്കുന്ന പദ്ധതി വനംവകുപ്പ് ആവിഷ്കരിച്ചിട്ടുണ്ട്. പുരയിടത്തിൽനിന്നു ഒഴിഞ്ഞുപോകുന്നവർക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. ഇതു വാങ്ങി ഒഴിഞ്ഞുപോകാനാണ് വനംവകുപ്പ് അധികൃതർ കർഷകരോടു നിർദേശിക്കുന്നത്. ഇതിനായുള്ള അപേക്ഷകളും വനം ഉദ്യോഗസ്ഥർ വിതരണം ചെയ്തു.
എന്നാൽ, അരയേക്കർ മുതൽ ഏക്കറുകണക്കിന് സ്ഥലമുള്ളവർ വരെ ഇവിടെയുണ്ട്. ഇവർക്കെല്ലാം നഷ്ടപരിഹാരമായി ലഭിക്കുക 15 ലക്ഷം രൂപ മാത്രമാണ്. ഇതിൽ ആദ്യ ഗഡുവായി ഏഴു ലക്ഷം ലഭിക്കും. ബാക്കി തവണകളായാണ് നൽകുന്നത്. ഫലത്തിൽ കർഷകർക്ക് ഇതുകൊണ്ട് കാര്യമായ പ്രയോജനം ലഭിക്കുന്നില്ലെന്നു മാത്രമല്ല വർഷങ്ങളായി കൃഷിചെയ്തു പോരുന്ന ഭൂമി നഷ്ടമാകുകയും ചെയ്യും.