മേലൂർ: മേലൂർ സൗത്ത് ബ്രാഞ്ച് കനാൽ മുള്ളൻപാറയിൽനിന്ന് ആരംഭിച്ച് മേലൂർ പഞ്ചായത്തിന് സമീപം കരുവാപ്പടിയിൽ മുരിങ്ങൂർ - ഏഴാറ്റുമുഖം റോഡിന് കുറുകെ അവസാനിക്കുന്നു.
ഈ കനാലിൽ വർഷങ്ങൾക്ക് ശേഷമാണ് വെള്ളം എത്തിയതെന്ന് നാട്ടുകാർ പറയുന്നു. കനാൽ അവസാനിക്കുന്ന ഭാഗത്ത് വടക്കേപ്പാടം - കൈതോലപ്പാടം എന്നിവിടങ്ങളിലേക്കുള്ള ചെറു കാനകളാണ്.
മുൻ കാലങ്ങളിൽ കനാലിൽ വെള്ളം വന്നാൽ പകുതി ദൂരം കുറഞ്ഞ അളവിലാണ് ഒഴുകി എത്താറുള്ളത്. കനാൽ ശുചീകരണം നേരത്തെ നടത്തിയിരുന്നു. ഇത്തവണ മൂന്നു തവണയായി നിറയെ വെള്ളമാണ് കനാലിൽ വന്നത്.
കൽവർട്ടിന് മറുവശത്തുള്ള കാനകൾ വൃത്തിയാക്കാത്തതും മാലിന്യങ്ങൾ നിറഞ്ഞതും മൂലം വെള്ളം റോഡിലേയ്ക്ക്
ഒഴുകി.
കനാൽ ശുചീകരണം നടത്തിയപ്പോൾ കാടും മണ്ണും നിറഞ്ഞ കാനയെ മാറ്റി നിറുത്തിയതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു.
സമീപത്തെ വീട്ടുകാരും ഇരുചക്ര വാഹന യാത്രക്കാരും ബുദ്ധിമുട്ടിലായി. ഒഴുകിയെത്തിയ മാലിന്യ കൂന്പാരത്തിൽ പ്ലാസ്റ്റിക് കുപ്പികൾക്ക് പുറമെ എത്തിയ ചത്ത ജീവജാലങ്ങളുടെ അവശിഷ്ടങ്ങൾ മൂലം ദുർഗന്ധം വമിക്കുന്നുണ്ടെന്ന് യാത്രക്കാർ പറയുന്നു.
കനാൽ ബണ്ട് തുരന്ന് അനധികൃതമായി വെള്ളം കൊണ്ടു പോകുന്നുവെന്ന് പരാതിയുണ്ട്.
ഈ പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു.
ഈ കനാലിൽ വർഷങ്ങൾക്ക് ശേഷമാണ് വെള്ളം എത്തിയതെന്ന് നാട്ടുകാർ പറയുന്നു. കനാൽ അവസാനിക്കുന്ന ഭാഗത്ത് വടക്കേപ്പാടം - കൈതോലപ്പാടം എന്നിവിടങ്ങളിലേക്കുള്ള ചെറു കാനകളാണ്.
മുൻ കാലങ്ങളിൽ കനാലിൽ വെള്ളം വന്നാൽ പകുതി ദൂരം കുറഞ്ഞ അളവിലാണ് ഒഴുകി എത്താറുള്ളത്. കനാൽ ശുചീകരണം നേരത്തെ നടത്തിയിരുന്നു. ഇത്തവണ മൂന്നു തവണയായി നിറയെ വെള്ളമാണ് കനാലിൽ വന്നത്.
കൽവർട്ടിന് മറുവശത്തുള്ള കാനകൾ വൃത്തിയാക്കാത്തതും മാലിന്യങ്ങൾ നിറഞ്ഞതും മൂലം വെള്ളം റോഡിലേയ്ക്ക്
ഒഴുകി.
കനാൽ ശുചീകരണം നടത്തിയപ്പോൾ കാടും മണ്ണും നിറഞ്ഞ കാനയെ മാറ്റി നിറുത്തിയതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു.
സമീപത്തെ വീട്ടുകാരും ഇരുചക്ര വാഹന യാത്രക്കാരും ബുദ്ധിമുട്ടിലായി. ഒഴുകിയെത്തിയ മാലിന്യ കൂന്പാരത്തിൽ പ്ലാസ്റ്റിക് കുപ്പികൾക്ക് പുറമെ എത്തിയ ചത്ത ജീവജാലങ്ങളുടെ അവശിഷ്ടങ്ങൾ മൂലം ദുർഗന്ധം വമിക്കുന്നുണ്ടെന്ന് യാത്രക്കാർ പറയുന്നു.
കനാൽ ബണ്ട് തുരന്ന് അനധികൃതമായി വെള്ളം കൊണ്ടു പോകുന്നുവെന്ന് പരാതിയുണ്ട്.
ഈ പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു.