ഗുരുവായൂർ: കെഎസ്ആർടിസി യുടെ വരുമാനം വർധിപ്പിക്കുന്നതിനായി 600 പുതിയ ബസുകൾ വാങ്ങുമെന്ന് മന്ത്രി ആന്റണി രാജു ഗുരുവായൂരിൽ പറഞ്ഞു. ഇതിൽ 200 എണ്ണം ഇലട്രിക് ബസുകളാണ്. കെഎസ്ആർടിസിയെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി നടപ്പിലാക്കുന്ന യാത്രാ ഫ്യുവൽസിന്റെ ഉദ്ഘാടനം ഗുരുവായൂർ കെഎസ്ആർടിസി സ്റ്റാന്റിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി .
കെഎസ്ആർടിസിയിൽ നിന്ന് പടിഞ്ഞാറെനട ഇന്നർ റോഡിലേക്ക് നിർമിക്കുന്ന പുതിയ റോഡിനായി കെഎസ്ആർടിസിയുടെ 3.5 സെന്റ് സ്ഥലം വിട്ടു നൽകുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ഈ റോഡ് നിർമിക്കാനായി 75 ലക്ഷം എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച എൻ.കെ. അക്ബർ എംഎൽഎ അറിയിച്ചു.
കെഎസ്ആർടിസി സ്റ്റാൻഡിൽ പുതിയതായി നിർമിക്കുന്ന കെട്ടിടത്തിന് രണ്ടു ഘട്ടമായി അഞ്ചു കോടി അനുവദിക്കുമെന്നും എം എൽഎ അറിയിച്ചു. പുതിയ റോഡ് മനോഹരമായി നിർമിക്കുന്നതിനുള്ള രൂപരേഖ ഉടൻ തയാറാക്കുമെന്നും, റോഡിന് ഇരുവശത്തുമായി കടകൾ നിർമിക്കാൻ കഴിയുമോ എന്ന് ആലോചിക്കുമെന്നും നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് യോഗത്തിൽ അറിയിച്ചു.
ട്രാൻസ്പോർട്ട് സെക്രട്ടറി ബിജു പ്രഭാകർ, ഐഒസി സി ജി എം ദീപക് ദാസ്, കൗണ്‍സിലർ കെ.പി.ഉദയൻ എന്നിവർ പ്രസംഗിച്ചു.
മൂന്നുകോടി ചെലവഴിച്ചാണ് ഗുരുവായൂർ കെഎസ്ആർടിസിയിൽ പെട്രോൾ പന്പ് സ്ഥാപിച്ചത്.
കെഎസ്ആർടിസിയിൽ നിന്ന് പടിഞ്ഞാറെനട ഇന്നർ റോഡിലേക്ക് നിർമിക്കുന്ന പുതിയ റോഡിനായി കെഎസ്ആർടിസിയുടെ 3.5 സെന്റ് സ്ഥലം വിട്ടു നൽകുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ഈ റോഡ് നിർമിക്കാനായി 75 ലക്ഷം എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച എൻ.കെ. അക്ബർ എംഎൽഎ അറിയിച്ചു.
കെഎസ്ആർടിസി സ്റ്റാൻഡിൽ പുതിയതായി നിർമിക്കുന്ന കെട്ടിടത്തിന് രണ്ടു ഘട്ടമായി അഞ്ചു കോടി അനുവദിക്കുമെന്നും എം എൽഎ അറിയിച്ചു. പുതിയ റോഡ് മനോഹരമായി നിർമിക്കുന്നതിനുള്ള രൂപരേഖ ഉടൻ തയാറാക്കുമെന്നും, റോഡിന് ഇരുവശത്തുമായി കടകൾ നിർമിക്കാൻ കഴിയുമോ എന്ന് ആലോചിക്കുമെന്നും നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് യോഗത്തിൽ അറിയിച്ചു.
ട്രാൻസ്പോർട്ട് സെക്രട്ടറി ബിജു പ്രഭാകർ, ഐഒസി സി ജി എം ദീപക് ദാസ്, കൗണ്‍സിലർ കെ.പി.ഉദയൻ എന്നിവർ പ്രസംഗിച്ചു.
മൂന്നുകോടി ചെലവഴിച്ചാണ് ഗുരുവായൂർ കെഎസ്ആർടിസിയിൽ പെട്രോൾ പന്പ് സ്ഥാപിച്ചത്.