കരുമാലൂർ: ആനച്ചാൽ-വഴിക്കുളങ്ങര റോഡിന് സമീപത്തെ കണ്ടൽക്കാടുകൾ നിറഞ്ഞ തണ്ണീർത്തടം നികത്താൻ വീണ്ടും പുതിയ തന്ത്രവുമായി ഭൂവടമ രംഗത്ത്.
കാനക്സ് ലോജിസ്റ്റിക്സ് പാർക്കിനു വേണ്ടിയാണ് തണ്ണീർത്തടം നികത്തുന്നത് എന്ന തരത്തിലുള്ള ഫ്ളക്സ് ബോർഡുകളാണ് ഇപ്പോൾ പല സ്ഥലത്തും സ്ഥാപിച്ചിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് ഫ്ളക്സ് ബോർഡുകൾ വെയ്ക്കുന്നത്.ആദ്യം വ്യവസായ പാർക്കിനു വേണ്ടിയാണെന്ന് പറഞ്ഞു മന്ത്രി പി. രാജീവുമായി സംസാരിക്കുന്ന ചിത്രം വെച്ചുള്ള ബോർഡുകളാണ് പലയിടത്തും സ്ഥാപിച്ചിരുന്നത്.
എന്നാൽ ഇങ്ങനെ ഒരു പദ്ധതിയുടെ കാര്യം അറിയില്ലെന്ന് പറഞ്ഞു മന്ത്രി കൈയൊഴിഞ്ഞതോടെ സ്ഥലം നികത്തുകാർ വെട്ടിലായി. ഇതോടെ പരാതികളും പ്രതിഷേധങ്ങളും ഉയർന്നു. തുടർന്ന് ശക്തമായ സമര പടിപാടികൾ അരങ്ങേറാൻ തുടങ്ങിയതോടെയാണ് പുതിയ തന്ത്രവുമായി ഇവർ രംഗത്തു വന്നതെന്ന് നാട്ടുകാരും പ്രതിഷേധക്കാരും പറഞ്ഞു. പല തരത്തിലുള്ള വ്യാജപ്രചാരണങ്ങൾ നിരത്തിയാണ് പലയിടത്തും ബോർഡുകൾ വെച്ചിരിക്കുന്നത്. ആരും കാണാതെരാത്രിയിലാണ് ബോർഡുകൾ സ്ഥാപിച്ചത്. രണ്ടു ദിവസം മുന്നേയാണ് ബോർഡുകൾ ഉയർന്നിരിക്കുന്നത്. നിലവിൽ ആനച്ചാൽ തണ്ണീർത്തട ഭൂമിയിൽ ജില്ലാ കളക്ടറുടെ നിരോധന ഉത്തരവുണ്ട്.
ഭൂരിഭാഗം പ്രദേശവും തണ്ണീർത്തടമായി നിലകൊള്ളുന്ന ഭൂമിയിലെ ഒട്ടേറെ സർവേ നമ്പറുകളിൽ പെട്ട സ്ഥലത്ത് അനധികൃത നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതിനെ തുടർന്നും വ്യാപകമായി പരാതി ലഭിച്ചതിനാൽ സബ് കളക്ടർ, ഡപ്യൂട്ടി കളക്ടർ ഉൾപ്പെടെയുള്ളവർ പരിശോധന നടത്തി റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലുമാണ് അനധികൃത നിർമാണം തടഞ്ഞു കൊണ്ടുള്ള നിരോധന ഉത്തരവ് ഇറക്കിയത്.
കാനക്സ് ലോജിസ്റ്റിക്സ് പാർക്കിനു വേണ്ടിയാണ് തണ്ണീർത്തടം നികത്തുന്നത് എന്ന തരത്തിലുള്ള ഫ്ളക്സ് ബോർഡുകളാണ് ഇപ്പോൾ പല സ്ഥലത്തും സ്ഥാപിച്ചിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് ഫ്ളക്സ് ബോർഡുകൾ വെയ്ക്കുന്നത്.ആദ്യം വ്യവസായ പാർക്കിനു വേണ്ടിയാണെന്ന് പറഞ്ഞു മന്ത്രി പി. രാജീവുമായി സംസാരിക്കുന്ന ചിത്രം വെച്ചുള്ള ബോർഡുകളാണ് പലയിടത്തും സ്ഥാപിച്ചിരുന്നത്.
എന്നാൽ ഇങ്ങനെ ഒരു പദ്ധതിയുടെ കാര്യം അറിയില്ലെന്ന് പറഞ്ഞു മന്ത്രി കൈയൊഴിഞ്ഞതോടെ സ്ഥലം നികത്തുകാർ വെട്ടിലായി. ഇതോടെ പരാതികളും പ്രതിഷേധങ്ങളും ഉയർന്നു. തുടർന്ന് ശക്തമായ സമര പടിപാടികൾ അരങ്ങേറാൻ തുടങ്ങിയതോടെയാണ് പുതിയ തന്ത്രവുമായി ഇവർ രംഗത്തു വന്നതെന്ന് നാട്ടുകാരും പ്രതിഷേധക്കാരും പറഞ്ഞു. പല തരത്തിലുള്ള വ്യാജപ്രചാരണങ്ങൾ നിരത്തിയാണ് പലയിടത്തും ബോർഡുകൾ വെച്ചിരിക്കുന്നത്. ആരും കാണാതെരാത്രിയിലാണ് ബോർഡുകൾ സ്ഥാപിച്ചത്. രണ്ടു ദിവസം മുന്നേയാണ് ബോർഡുകൾ ഉയർന്നിരിക്കുന്നത്. നിലവിൽ ആനച്ചാൽ തണ്ണീർത്തട ഭൂമിയിൽ ജില്ലാ കളക്ടറുടെ നിരോധന ഉത്തരവുണ്ട്.
ഭൂരിഭാഗം പ്രദേശവും തണ്ണീർത്തടമായി നിലകൊള്ളുന്ന ഭൂമിയിലെ ഒട്ടേറെ സർവേ നമ്പറുകളിൽ പെട്ട സ്ഥലത്ത് അനധികൃത നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതിനെ തുടർന്നും വ്യാപകമായി പരാതി ലഭിച്ചതിനാൽ സബ് കളക്ടർ, ഡപ്യൂട്ടി കളക്ടർ ഉൾപ്പെടെയുള്ളവർ പരിശോധന നടത്തി റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലുമാണ് അനധികൃത നിർമാണം തടഞ്ഞു കൊണ്ടുള്ള നിരോധന ഉത്തരവ് ഇറക്കിയത്.