കൊച്ചി: വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരത്തോടുള്ള സർക്കാരിന്റെ സമീപനം വേദനാജനകമാണെന്ന് ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ.
ലത്തീൻ കത്തോലിക്കാ ദിനാചരണത്തിന്റെ ഭാഗമായി വരാപ്പുഴ അതിരൂപത അല്മായ കമ്മീഷന്റെയും രാഷ്ട്രീയകാര്യ സമിതിയുടെയും നേതൃത്വത്തിൽ പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ന്യായമായ അവകാശങ്ങൾക്കു വേണ്ടിയും ജനാധിപത്യത്തിലുള്ള അർഹമായ പങ്കാളിത്തത്തിനുവേണ്ടിയും സർക്കാരിനെ സമീപിക്കുന്പോൾ സർക്കാർ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആർച്ച്ബിഷപ്പ് കുറ്റപ്പെടുത്തി.
വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതി ചെയർമാൻ ഫാ. ഫ്രാൻസിസ് സേവ്യർ, അല്മായ കമ്മീഷൻ ഡയറക്ടർ ഫാ. മാർട്ടിൻ തൈപ്പറന്പിൽ, മുൻ വൈസ് പ്രസിഡന്റ് ഷാജി ജോർജ്, കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെഎൽസിഎ ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ, എന്നിവർ പ്രസംഗിച്ചു.
ലത്തീൻ കത്തോലിക്കാ ദിനാചരണത്തിന്റെ ഭാഗമായി വരാപ്പുഴ അതിരൂപത അല്മായ കമ്മീഷന്റെയും രാഷ്ട്രീയകാര്യ സമിതിയുടെയും നേതൃത്വത്തിൽ പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ന്യായമായ അവകാശങ്ങൾക്കു വേണ്ടിയും ജനാധിപത്യത്തിലുള്ള അർഹമായ പങ്കാളിത്തത്തിനുവേണ്ടിയും സർക്കാരിനെ സമീപിക്കുന്പോൾ സർക്കാർ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആർച്ച്ബിഷപ്പ് കുറ്റപ്പെടുത്തി.
വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതി ചെയർമാൻ ഫാ. ഫ്രാൻസിസ് സേവ്യർ, അല്മായ കമ്മീഷൻ ഡയറക്ടർ ഫാ. മാർട്ടിൻ തൈപ്പറന്പിൽ, മുൻ വൈസ് പ്രസിഡന്റ് ഷാജി ജോർജ്, കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെഎൽസിഎ ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ, എന്നിവർ പ്രസംഗിച്ചു.