പുന്നംപറന്പ്: തേനീച്ചക്കുത്തേറ്റ് ക്ഷേത്രം കോമരം ഉൾപ്പടെ നിരവധി പേർ ചികിത്സ തേടി. മച്ചാട് - താണിക്കുടം റോഡിൽ കരുമത്ര ശങ്കരത്ത് പാലത്തിനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറന്പിലെ തെങ്ങിനുമുകളിലെ ഭീമൻ തേനിച്ചകൂട്ടിൽ നിന്നാണ് തേനീച്ചകളുടെ ആക്രമണം ഉണ്ടാകുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നിരവധി പേർക്കാണ് തേനീച്ചയുടെ കുത്തേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയത്.
മച്ചാട് കുമരംകിണറ്റുംകര ക്ഷേത്രകോമരം കരുമത്ര സ്വദേശി വിളന്പത്ത് ശ്രീകൃഷ്ണൻ (ബേബി), മറ്റൊരു അതിഥി തൊഴിലാളി എന്നിവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും, കരുമത്ര സ്വദേശിയും, മുൻ പഞ്ചായത്ത് അംഗവുമായ രാജീവൻ തടത്തിൽ, പുന്നംപറന്പ് സ്വദേശികളായ ടി.ഡി. വിത്സൻ, ടി.പി. ജോണി, മണലിത്തറ സ്വദേശി മൂത്തമന ഗോപി (രവി) എന്നിവർ വടക്കാഞ്ചേരിജില്ലാ ആശുപത്രിയിലും ചികിത്സതേടി.
തേനിച്ചക്കൂട്ടിൽ പരുന്ത് കൊത്തിയതിനെ തുടർന്ന് കാറ്റ് വീശുന്പോഴാണ് തേനിച്ചകളുടെ ആക്രമണം കൂടുതലായും ഉണ്ടാകുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. അതുവഴി നടന്നു പോയിരുന്ന സ്ത്രീകൾക്കും തേനിച്ചകളുടെ കുത്തേറ്റിട്ടുണ്ട്. കുത്തേറ്റ ചിലർ കൂടുതൽ കുത്തേൽക്കാതിരിക്കാൻ സമീപത്തെ വാഴാനി തോട്ടിലേക്ക് എടുത്ത്ചാടി രക്ഷപ്പെട്ടവരുമുണ്ട്. വിവരമറിയിച്ചതിനെ തുടർന്ന് തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ, വാർഡ് മെന്പർ കെ. രാമചന്ദ്രൻ എന്നിവർ ഉൾപ്പടെയുള്ള സംഘം സംഭവസ്ഥലം സന്ദർശിച്ചു.
മച്ചാട് കുമരംകിണറ്റുംകര ക്ഷേത്രകോമരം കരുമത്ര സ്വദേശി വിളന്പത്ത് ശ്രീകൃഷ്ണൻ (ബേബി), മറ്റൊരു അതിഥി തൊഴിലാളി എന്നിവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും, കരുമത്ര സ്വദേശിയും, മുൻ പഞ്ചായത്ത് അംഗവുമായ രാജീവൻ തടത്തിൽ, പുന്നംപറന്പ് സ്വദേശികളായ ടി.ഡി. വിത്സൻ, ടി.പി. ജോണി, മണലിത്തറ സ്വദേശി മൂത്തമന ഗോപി (രവി) എന്നിവർ വടക്കാഞ്ചേരിജില്ലാ ആശുപത്രിയിലും ചികിത്സതേടി.
തേനിച്ചക്കൂട്ടിൽ പരുന്ത് കൊത്തിയതിനെ തുടർന്ന് കാറ്റ് വീശുന്പോഴാണ് തേനിച്ചകളുടെ ആക്രമണം കൂടുതലായും ഉണ്ടാകുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. അതുവഴി നടന്നു പോയിരുന്ന സ്ത്രീകൾക്കും തേനിച്ചകളുടെ കുത്തേറ്റിട്ടുണ്ട്. കുത്തേറ്റ ചിലർ കൂടുതൽ കുത്തേൽക്കാതിരിക്കാൻ സമീപത്തെ വാഴാനി തോട്ടിലേക്ക് എടുത്ത്ചാടി രക്ഷപ്പെട്ടവരുമുണ്ട്. വിവരമറിയിച്ചതിനെ തുടർന്ന് തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ, വാർഡ് മെന്പർ കെ. രാമചന്ദ്രൻ എന്നിവർ ഉൾപ്പടെയുള്ള സംഘം സംഭവസ്ഥലം സന്ദർശിച്ചു.