കൊടകര: കനകമല കുരിശുമുടി തീർഥാടന പാതയിൽ പുതിയതായി നിർമിച്ച പ്രാരംഭ പ്രാർഥന സ്ഥലത്ത് നിറഞ്ഞു നിൽക്കുന്നത് ഡീക്കൻ പ്രവീണ്‍ പുത്തൻപുരയിലിന്റെ കറയറ്റ വിശ്വാസവും കലാചാതുരിയുമാണ്.
കനകമല തീർഥാടനകേന്ദ്രത്തിൽ മൂന്നുമാസത്തെ ശുശ്രൂഷക്കായി നിയോഗിക്കപ്പെട്ട കാസർഗോഡ് സ്വദേശിയായ ഡീക്കൻ പ്രവീണാണ് തീർഥാടന പാതയിൽ പ്രാരംഭ പ്രാർഥനയ്ക്കുള്ള സ്ഥലം മനോഹരമായി ഒരുക്കിയത്. യേശുദേവൻ ഗദ്സെമൻ തോട്ടത്തിൽ ഏകനായി പ്രാർഥനാനിരതനായിരിക്കുന്ന ശില്പം ഡീക്കന്റെ കരവിരുതിൽ രൂപപ്പെട്ടതാണ്. ഒരു മാസം കൊണ്ടാണ് സിമന്റുപയോഗിച്ച് ശില്പം ഡീക്കൻ രൂപപ്പെടുത്തിയെടുത്തത്. ദിവസവും രാത്രിയിലാണ് ഇതിനുള്ള സമയം ഡീക്കൻ പ്രവീണ്‍ കണ്ടെത്തിയിരുന്നത്.
ഏതാനും ആഴ്ചകൾക്കു മുന്‍പ് കനകമല ഇടവകയിൽ നിന്ന് സ്ഥലം മാറിയ ഡീക്കൻ പ്രവീണ്‍ ജനുവരി അഞ്ചിന് കാസർഗോഡ് കാലിച്ചാനടുക്കം സെന്റ് ജോസഫ്സ് ഇടവക പള്ളിയിൽ വച്ച് കല്യാണ്‍ രൂപത ബിഷപ് മാർ തോമസ് ഇലവനാലിൽ നിന്ന് വൈദികപട്ടം സ്വീകരിക്കും.
കനകമല തീർഥാടനകേന്ദ്രത്തിൽ മൂന്നുമാസത്തെ ശുശ്രൂഷക്കായി നിയോഗിക്കപ്പെട്ട കാസർഗോഡ് സ്വദേശിയായ ഡീക്കൻ പ്രവീണാണ് തീർഥാടന പാതയിൽ പ്രാരംഭ പ്രാർഥനയ്ക്കുള്ള സ്ഥലം മനോഹരമായി ഒരുക്കിയത്. യേശുദേവൻ ഗദ്സെമൻ തോട്ടത്തിൽ ഏകനായി പ്രാർഥനാനിരതനായിരിക്കുന്ന ശില്പം ഡീക്കന്റെ കരവിരുതിൽ രൂപപ്പെട്ടതാണ്. ഒരു മാസം കൊണ്ടാണ് സിമന്റുപയോഗിച്ച് ശില്പം ഡീക്കൻ രൂപപ്പെടുത്തിയെടുത്തത്. ദിവസവും രാത്രിയിലാണ് ഇതിനുള്ള സമയം ഡീക്കൻ പ്രവീണ്‍ കണ്ടെത്തിയിരുന്നത്.
ഏതാനും ആഴ്ചകൾക്കു മുന്‍പ് കനകമല ഇടവകയിൽ നിന്ന് സ്ഥലം മാറിയ ഡീക്കൻ പ്രവീണ്‍ ജനുവരി അഞ്ചിന് കാസർഗോഡ് കാലിച്ചാനടുക്കം സെന്റ് ജോസഫ്സ് ഇടവക പള്ളിയിൽ വച്ച് കല്യാണ്‍ രൂപത ബിഷപ് മാർ തോമസ് ഇലവനാലിൽ നിന്ന് വൈദികപട്ടം സ്വീകരിക്കും.