ഗുരുവായൂർ: ഏകാദശി പുണ്യം നേടാൻ വ്രതശുദ്ധിയോടെ പതിനായിരങ്ങൾ ഗുരുവായൂരപ്പ സന്നിധിയിലേക്കു ഒഴുകിയെത്തുന്നു. ഉപവസിച്ചും നാരായണ നാമം ചൊല്ലിയും ഗുരുവായൂരപ്പനെ ഭജിച്ചു പതിനായിരങ്ങൾ ദർശന പുണ്യംനേടി. പീലിത്തിരുമുടി ചാർത്തി പൊന്നോടക്കുഴലുമായി തൂമന്ദഹാസത്തോടെ ആശ്രിതവത്സലനായ ഭഗവാൻ ഗുരുവായൂരപ്പൻ ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞു. പതിവിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി രണ്ടു ദിവസമായാണ് ഏകാദശി ആഘോഷം. രണ്ടു ദിവസവും ദേവസ്വം വകയാണ് ആഘോഷ പരിപാടികൾ നടത്തുന്നത്.
ഇന്നലെ ഗുരുവായൂർ ദേവസ്വം വക ഉദയാസ്തമന പൂജയോടെയുള്ള വിളക്കാഘോഷമായിരുന്നു. ഇന്ന് വിളക്കാഘോഷമുണ്ടാകും. ഇന്നലെ രാവിലെ നടന്ന ശീവേലിക്കു കൊന്പൻ ഗോകുൽ തിടന്പേറ്റി.രാവിലെ പാർഥസാരിഥി ക്ഷേത്രത്തിലേയ്ക്കു നടന്ന എഴുന്നള്ളിപ്പിനു കൊന്പൻ രാജശേഖരൻ കോലമേറ്റി ശ്രീധരൻ, ഗോകുൽ എന്നിവ പറ്റാനകളായി.
പല്ലശന മുരളിയുടെ നേതൃത്വത്തിൽ പഞ്ചവാദ്യം അകന്പടിയായി. തിരിച്ചെഴുന്നള്ളിപ്പിന് നാദസ്വരമുണ്ടായി. രാത്രി വിളക്കെഴുന്നള്ളിപ്പിനു കൊന്പൻ ഇന്ദ്രസെൻ ഗുരുവായൂരപ്പന്റെ സ്വർണക്കോലമേറ്റി. ദർശനത്തിനും പ്രസാദ ഉൗട്ടിനും വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ ആറുമുതൽ ഉച്ചയ്ക്കു രണ്ടുവരെ വിഐപി ദർശനം അനുവദിച്ചില്ല. ഇത് സാധാരണ ഭക്തർക്ക് ഏറെ ഉപകാരമായി. ഇന്നും രാവിലെ മുതൽ ഉച്ചവരെ വിഐപി ദർശനം അനുവദിക്കില്ല.
ഏകാദശി വൃതം എടുക്കുന്നവർക്കായി അന്നലക്ഷമി ഹാളിലും തെക്കേനടയിലെ പ്രത്യേക പന്തലിലുമായി പ്രത്യേക വിഭവങ്ങളോടെയുള്ള പ്രസാദഉൗട്ട് രാവിലെ ഒന്പതിന് ആരംഭിച്ചു. ഗോതന്പ് ചോറ്, രസകാളൻ, പുഴുക്ക്, ഉപ്പിലിട്ടത്, ഗോതന്പ് പായസം എന്നീ വിഭവങ്ങളാണ് ദേവസ്വം ഒരുക്കിയത്. പ്രസാദഉൗട്ടിനും വൻ ഭക്തജനത്തിരക്കാണുണ്ടായത്. ആയിരങ്ങൾ പ്രസാദഉൗട്ടിൽ പങ്കെടുത്തു. 35,000 ത്തോളം പേർക്കുള്ള ഭക്ഷണം ഇന്നും ഒരുക്കിയിട്ടുണ്ട്. 15 ദിവസമായി നടന്നുവന്ന ചെന്പൈ സംഗീതോത്സവം ഇന്നലെ രാത്രി സമാപിച്ചു.
ദശമി ദിവസം പുലർച്ചെ തുറന്ന ക്ഷേത്രനട നാളെ രവിലെ 11ന് അടക്കും. വൈകീട്ട് 3.30നാണു പിന്നീട് തുറക്കുക. ക്ഷേത്രത്തിലും പരിസരത്തും തിരക്കു നിയന്ത്രിക്കാൻ പോലീസിനു പുറമെ എൻസിസി, സ്കൗട്ട് എന്നിവരും സേവനത്തിനുണ്ട്.
ഇന്നലെ ഗുരുവായൂർ ദേവസ്വം വക ഉദയാസ്തമന പൂജയോടെയുള്ള വിളക്കാഘോഷമായിരുന്നു. ഇന്ന് വിളക്കാഘോഷമുണ്ടാകും. ഇന്നലെ രാവിലെ നടന്ന ശീവേലിക്കു കൊന്പൻ ഗോകുൽ തിടന്പേറ്റി.രാവിലെ പാർഥസാരിഥി ക്ഷേത്രത്തിലേയ്ക്കു നടന്ന എഴുന്നള്ളിപ്പിനു കൊന്പൻ രാജശേഖരൻ കോലമേറ്റി ശ്രീധരൻ, ഗോകുൽ എന്നിവ പറ്റാനകളായി.
പല്ലശന മുരളിയുടെ നേതൃത്വത്തിൽ പഞ്ചവാദ്യം അകന്പടിയായി. തിരിച്ചെഴുന്നള്ളിപ്പിന് നാദസ്വരമുണ്ടായി. രാത്രി വിളക്കെഴുന്നള്ളിപ്പിനു കൊന്പൻ ഇന്ദ്രസെൻ ഗുരുവായൂരപ്പന്റെ സ്വർണക്കോലമേറ്റി. ദർശനത്തിനും പ്രസാദ ഉൗട്ടിനും വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ ആറുമുതൽ ഉച്ചയ്ക്കു രണ്ടുവരെ വിഐപി ദർശനം അനുവദിച്ചില്ല. ഇത് സാധാരണ ഭക്തർക്ക് ഏറെ ഉപകാരമായി. ഇന്നും രാവിലെ മുതൽ ഉച്ചവരെ വിഐപി ദർശനം അനുവദിക്കില്ല.
ഏകാദശി വൃതം എടുക്കുന്നവർക്കായി അന്നലക്ഷമി ഹാളിലും തെക്കേനടയിലെ പ്രത്യേക പന്തലിലുമായി പ്രത്യേക വിഭവങ്ങളോടെയുള്ള പ്രസാദഉൗട്ട് രാവിലെ ഒന്പതിന് ആരംഭിച്ചു. ഗോതന്പ് ചോറ്, രസകാളൻ, പുഴുക്ക്, ഉപ്പിലിട്ടത്, ഗോതന്പ് പായസം എന്നീ വിഭവങ്ങളാണ് ദേവസ്വം ഒരുക്കിയത്. പ്രസാദഉൗട്ടിനും വൻ ഭക്തജനത്തിരക്കാണുണ്ടായത്. ആയിരങ്ങൾ പ്രസാദഉൗട്ടിൽ പങ്കെടുത്തു. 35,000 ത്തോളം പേർക്കുള്ള ഭക്ഷണം ഇന്നും ഒരുക്കിയിട്ടുണ്ട്. 15 ദിവസമായി നടന്നുവന്ന ചെന്പൈ സംഗീതോത്സവം ഇന്നലെ രാത്രി സമാപിച്ചു.
ദശമി ദിവസം പുലർച്ചെ തുറന്ന ക്ഷേത്രനട നാളെ രവിലെ 11ന് അടക്കും. വൈകീട്ട് 3.30നാണു പിന്നീട് തുറക്കുക. ക്ഷേത്രത്തിലും പരിസരത്തും തിരക്കു നിയന്ത്രിക്കാൻ പോലീസിനു പുറമെ എൻസിസി, സ്കൗട്ട് എന്നിവരും സേവനത്തിനുണ്ട്.