സ്വന്തം ലേഖകൻ
അയ്യന്തോൾ: കളക്ടറേറ്റിനു സമീപം കോലിപ്പറന്പിൽ അഞ്ചുവീടുകളിൽ മോഷണം. രണ്ടു വീടുകളിൽനിന്ന് സ്വർണവും പണവും മൊബൈൽ ഫോണുകളും കവർന്നു. മൂന്നുവീടുകളിൽ മോഷണശ്രമം. ഇന്നലെ പുലർച്ചെ രണ്ടോടെയാണ് മോഷ്ടാക്കൾ അയ്യന്തോൾ മേഖലയിൽ വിലസിയത്. മച്ചാട്ട് വീട്ടിൽ രാജന്റെ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടര പവന്റെ സ്വർണവും 27,000 രൂപയും 5000 രൂപയടങ്ങിയ പേഴ്സും 35,000 വില വരുന്ന മൊബൈലും ഭണ്ഡാര പെട്ടിയും കവർന്നു.
വീടിന്റെ മുൻവാതിൽ തുറന്നാണ് മോഷ്ടാവ് അകത്തു കടന്നിരിക്കുന്നത്. ശബ്ദംകേട്ട് ഉണർന്നു നോക്കിയപ്പോഴാണ് അടുക്കള ഭാഗത്തുനിന്ന് ഷർട്ട് ധരിക്കാത്ത ഉയരമുള്ള ഒരാൾ ഓടി രക്ഷപ്പെടുന്നതു കണ്ടത്. പോലീസിനെ വിളിക്കാനായി ഫോണ്‍ നോക്കിയപ്പോഴാണ് ഫോണടക്കം നഷ്ടപ്പെട്ടത് അറിഞ്ഞത്.
കല്ലാറ്റിൻ ഗോപാലകൃഷ്ണന്റെ വീടിന്റെ വാതിൽ തുറന്ന് ഉള്ളിൽ കടന്ന മോഷ്ടാവ് മൊബൈൽ ഫോണ്‍ കവർന്നു. പൈസയിട്ടുവെച്ചിരുന്ന കുടുക്കയും കവർന്നു. കോർപ്പറേഷൻ കൗണ്‍സിലർ സുനിത വിനുവിന്റെ വീടിന്റെ പിൻവാതിൽ പൊളിക്കാൻ ശ്രമം നടത്തിയിട്ടുണ്ടെങ്കിലും വിജയിച്ചില്ല.
അയ്യന്തോൾ: കളക്ടറേറ്റിനു സമീപം കോലിപ്പറന്പിൽ അഞ്ചുവീടുകളിൽ മോഷണം. രണ്ടു വീടുകളിൽനിന്ന് സ്വർണവും പണവും മൊബൈൽ ഫോണുകളും കവർന്നു. മൂന്നുവീടുകളിൽ മോഷണശ്രമം. ഇന്നലെ പുലർച്ചെ രണ്ടോടെയാണ് മോഷ്ടാക്കൾ അയ്യന്തോൾ മേഖലയിൽ വിലസിയത്. മച്ചാട്ട് വീട്ടിൽ രാജന്റെ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടര പവന്റെ സ്വർണവും 27,000 രൂപയും 5000 രൂപയടങ്ങിയ പേഴ്സും 35,000 വില വരുന്ന മൊബൈലും ഭണ്ഡാര പെട്ടിയും കവർന്നു.
വീടിന്റെ മുൻവാതിൽ തുറന്നാണ് മോഷ്ടാവ് അകത്തു കടന്നിരിക്കുന്നത്. ശബ്ദംകേട്ട് ഉണർന്നു നോക്കിയപ്പോഴാണ് അടുക്കള ഭാഗത്തുനിന്ന് ഷർട്ട് ധരിക്കാത്ത ഉയരമുള്ള ഒരാൾ ഓടി രക്ഷപ്പെടുന്നതു കണ്ടത്. പോലീസിനെ വിളിക്കാനായി ഫോണ്‍ നോക്കിയപ്പോഴാണ് ഫോണടക്കം നഷ്ടപ്പെട്ടത് അറിഞ്ഞത്.
കല്ലാറ്റിൻ ഗോപാലകൃഷ്ണന്റെ വീടിന്റെ വാതിൽ തുറന്ന് ഉള്ളിൽ കടന്ന മോഷ്ടാവ് മൊബൈൽ ഫോണ്‍ കവർന്നു. പൈസയിട്ടുവെച്ചിരുന്ന കുടുക്കയും കവർന്നു. കോർപ്പറേഷൻ കൗണ്‍സിലർ സുനിത വിനുവിന്റെ വീടിന്റെ പിൻവാതിൽ പൊളിക്കാൻ ശ്രമം നടത്തിയിട്ടുണ്ടെങ്കിലും വിജയിച്ചില്ല.