നിലന്പൂർ: സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് (എസ്പിസി) സംവിധാനം കേരളം, ഇന്ത്യക്ക് നൽകിയ മാതൃകാ പദ്ധതിയാണെന്ന് പി.വി. അബ്ദുൾവഹാബ് എംപി പറഞ്ഞു. നിലന്പൂർ മാനവേദൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എസ്പിസി കേഡറ്റുകളുടെ പാസിംഗ്് ഒൗട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്നു പകുതിയോളം സംസ്ഥാനങ്ങളിൽ പദ്ധതി നിലവിലുണ്ട്.
കേന്ദ്ര,സംസ്ഥാന സർക്കാരുകൾ ഇതിനായി വലിയ പ്രേത്സാഹനമാണ് നൽകുന്നത്. അതുകൊണ്ടു തന്നെ വിദ്യാർഥികൾക്കിടയിലെ അധാർമിക പ്രവർത്തനങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുവാനും അവരെ നേർവഴിയിലേക്കു കൊണ്ടുവരുവാനും എസ്പിസി കേഡറ്റുകൾക്ക് ഉത്തരവാദിത്വമുണ്ടെന്നു അദ്ദേഹം പറഞ്ഞു. പിടിഎ പ്രസിഡന്റ് വി. ഷംസീറലി അധ്യക്ഷത വഹിച്ചു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ സ്കറിയ ക്നാംതോപ്പിൽ, നലന്പൂർ പോലീസ് ഇൻസ്പെക്ടർ പി. വിഷ്ണു, എസ്എംസി ചെയർമാൻ സി. ജമാൽ, എംടിഎ പ്രസിഡന്റ് സി.കെ. പ്രഭ, പ്രിൻസിപ്പൽ അനിൽ പീറ്റർ, പ്രധാനാധ്യാപിക ക്രിസ്റ്റീന തോമസ്, സ്കൂളിലെ സിപിഒമാരായ കെ. ശ്രീകുമാർ, പി. അനു എന്നിവർ പ്രസംഗിച്ചു.
കേന്ദ്ര,സംസ്ഥാന സർക്കാരുകൾ ഇതിനായി വലിയ പ്രേത്സാഹനമാണ് നൽകുന്നത്. അതുകൊണ്ടു തന്നെ വിദ്യാർഥികൾക്കിടയിലെ അധാർമിക പ്രവർത്തനങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുവാനും അവരെ നേർവഴിയിലേക്കു കൊണ്ടുവരുവാനും എസ്പിസി കേഡറ്റുകൾക്ക് ഉത്തരവാദിത്വമുണ്ടെന്നു അദ്ദേഹം പറഞ്ഞു. പിടിഎ പ്രസിഡന്റ് വി. ഷംസീറലി അധ്യക്ഷത വഹിച്ചു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ സ്കറിയ ക്നാംതോപ്പിൽ, നലന്പൂർ പോലീസ് ഇൻസ്പെക്ടർ പി. വിഷ്ണു, എസ്എംസി ചെയർമാൻ സി. ജമാൽ, എംടിഎ പ്രസിഡന്റ് സി.കെ. പ്രഭ, പ്രിൻസിപ്പൽ അനിൽ പീറ്റർ, പ്രധാനാധ്യാപിക ക്രിസ്റ്റീന തോമസ്, സ്കൂളിലെ സിപിഒമാരായ കെ. ശ്രീകുമാർ, പി. അനു എന്നിവർ പ്രസംഗിച്ചു.