മൂവാറ്റുപുഴ: തീരത്തിന്റെ മക്കൾക്ക് നീതി നിഷേധിക്കരുതെന്ന് മൂവാറ്റുപുഴ രൂപതാധ്യക്ഷൻ യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പോലീത്ത. മൂവാറ്റുപുഴ രൂപത പാസ്റ്ററൽ കൗണ്‍സിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ അവഗണിക്കുന്നത് തീർത്തും സ്വീകാര്യമല്ലെന്നും അതിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും രൂപതാധ്യക്ഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
ബഫർ സോണ്‍ വിഷയത്തിൽ സർക്കാർ അവലംബിക്കുന്ന മൃദുസമീപനം മാറ്റേണ്ടിയിരിക്കുന്നുവെന്ന് ബിഷപ്പ് പറഞ്ഞു. ലഹരിക്കെതിരായുള്ള പോരാട്ടത്തിൽ എല്ലാവരും പങ്കുചേരണമെന്ന് അജപാലന സമിതിയംഗങ്ങളോട് ബിഷപ്പ് ആവശ്യപ്പെട്ടു. കെസിബിസി ദൈവശാസ്ത്ര കമ്മീഷൻ സെക്രട്ടറി റവ. ഡോ. സ്റ്റാന്റലി മാതിരിപ്പിള്ളി നേതൃത്വം നൽകി. രൂപതാ വികാരി ജനറൽ മോണ്‍. ചെറിയാൻ ചെന്നിക്കര, വൈദിക സമിതി സെക്രട്ടറി ഫാ. തോമസ് ഞാറക്കാട്ട്, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി വി.സി. ജോർജുകുട്ടി എന്നിവർ പ്രസംഗിച്ചു.
ബഫർ സോണ്‍ വിഷയത്തിൽ സർക്കാർ അവലംബിക്കുന്ന മൃദുസമീപനം മാറ്റേണ്ടിയിരിക്കുന്നുവെന്ന് ബിഷപ്പ് പറഞ്ഞു. ലഹരിക്കെതിരായുള്ള പോരാട്ടത്തിൽ എല്ലാവരും പങ്കുചേരണമെന്ന് അജപാലന സമിതിയംഗങ്ങളോട് ബിഷപ്പ് ആവശ്യപ്പെട്ടു. കെസിബിസി ദൈവശാസ്ത്ര കമ്മീഷൻ സെക്രട്ടറി റവ. ഡോ. സ്റ്റാന്റലി മാതിരിപ്പിള്ളി നേതൃത്വം നൽകി. രൂപതാ വികാരി ജനറൽ മോണ്‍. ചെറിയാൻ ചെന്നിക്കര, വൈദിക സമിതി സെക്രട്ടറി ഫാ. തോമസ് ഞാറക്കാട്ട്, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി വി.സി. ജോർജുകുട്ടി എന്നിവർ പ്രസംഗിച്ചു.