ആലുവ: ആലുവ മുനിസിപ്പൽ പാർക്ക് നവീകരിക്കാൻ തുക അനുവദിച്ചതിൽ മുനിസിപ്പൽ ചട്ടം ലംഘിച്ചെന്ന് സെക്രട്ടറി വിയോജിപ്പറിയിച്ചിട്ടും തീരുമാനത്തിൽ മുന്നോട്ട് പോകാൻ ഭരണപക്ഷം. കളമശേരിയില അപ്പോളോ ടയേഴ്സിന്റെ സിഎസ്ആർ ഫണ്ടിൽനിന്ന് അനുവദിച്ച 31,13,300 രൂപ, നഗരസഭയുടെ പ്ലാൻ ഫണ്ടിലെ 19,93,000 രൂപ എന്നിവ ചെലവഴിച്ച് പാർക്ക് നവീകരിക്കുന്നതിനാണ് നഗരസഭ പദ്ധതി തയറാക്കിയിരുന്നത്. ഇന്നലെ നടന്ന അടിയന്തര കൗൺസിൽ യോഗത്തിലാണ് നടപടിക്രമങ്ങളിലെ തെറ്റ് സെക്രട്ടറി അറിയിച്ചത്.
നഗരസഭ പ്ലാൻ ഫണ്ട് മറ്റൊരു സ്ഥാപനത്തിന് മുൻകൂർ നൽകാൻ കഴിയില്ലെന്ന് സെക്രട്ടറി ചൂണ്ടികാട്ടിയിട്ടും കൗൺസിൽ തീരുമാനം മതിയെന്ന നിലപാടുമായി ഭരണപക്ഷം മുന്നോട്ട് പോകുകയായിരുന്നു.
നഗരസഭ അനുവദിച്ച പ്ലാൻ ഫണ്ട് ആദ്യം അപ്പോളോയുടെ സിഎസ്ആർ വിഭാഗത്തിന് കൈമാറണം. തുടർന്ന് അപ്പോളോയുടെ മേൽനോട്ടത്തിൽ പാർക്കിന്റെ നവീകരണം നടത്തും. ഈ വ്യവസ്ഥപ്രകാരമുള്ള കരാർ ഒപ്പിടുന്നതിന് അനുമതിക്കായിരുന്നു അടിയന്തിര കൗൺസിൽ. സെക്രട്ടറിയെ പ്രതിപക്ഷത്തെ എൽഡിഎഫും ബിജെപിയും പിന്തുണച്ചെങ്കിലും ഭരണപക്ഷം നിലപാട് മാറ്റിയില്ല.
ഗാർഡൻ നവീകരണം മാത്രമാണ് പദ്ധതിയിലുള്ളത്. വൈദ്യുതീകരണത്തിന് പണം വകയിരുത്തിയിട്ടുമില്ല. വൈകിട്ട് തുറക്കുന്ന പാർക്കിൽ ഇരുട്ടിൽ എന്ത് പ്രയോജനമെന്നാണ് പ്രതിപക്ഷ ആരോപണം.
നഗരസഭ പ്ലാൻ ഫണ്ട് മറ്റൊരു സ്ഥാപനത്തിന് മുൻകൂർ നൽകാൻ കഴിയില്ലെന്ന് സെക്രട്ടറി ചൂണ്ടികാട്ടിയിട്ടും കൗൺസിൽ തീരുമാനം മതിയെന്ന നിലപാടുമായി ഭരണപക്ഷം മുന്നോട്ട് പോകുകയായിരുന്നു.
നഗരസഭ അനുവദിച്ച പ്ലാൻ ഫണ്ട് ആദ്യം അപ്പോളോയുടെ സിഎസ്ആർ വിഭാഗത്തിന് കൈമാറണം. തുടർന്ന് അപ്പോളോയുടെ മേൽനോട്ടത്തിൽ പാർക്കിന്റെ നവീകരണം നടത്തും. ഈ വ്യവസ്ഥപ്രകാരമുള്ള കരാർ ഒപ്പിടുന്നതിന് അനുമതിക്കായിരുന്നു അടിയന്തിര കൗൺസിൽ. സെക്രട്ടറിയെ പ്രതിപക്ഷത്തെ എൽഡിഎഫും ബിജെപിയും പിന്തുണച്ചെങ്കിലും ഭരണപക്ഷം നിലപാട് മാറ്റിയില്ല.
ഗാർഡൻ നവീകരണം മാത്രമാണ് പദ്ധതിയിലുള്ളത്. വൈദ്യുതീകരണത്തിന് പണം വകയിരുത്തിയിട്ടുമില്ല. വൈകിട്ട് തുറക്കുന്ന പാർക്കിൽ ഇരുട്ടിൽ എന്ത് പ്രയോജനമെന്നാണ് പ്രതിപക്ഷ ആരോപണം.