പെരുമ്പാവൂർ: കീഴില്ലത്തെ പ്ലൈവുഡ് കമ്പനിയിലുണ്ടായ തീപിടിത്തത്തിൽ മൂന്നു കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രാധമിക നിഗമനം. കീഴില്ലം ത്രിവേണിയിൽ പ്രവർത്തിക്കുന്ന വട്ടക്കാട്ടുപടി സ്വദേശി കാനാമ്പുറം വീട്ടിൽ ഷമീറിന്റെ ഉടമസ്ഥതയിലുള്ള ഇന്ഡസ് പ്ലൈവുഡ് കമ്പനിയിലാണ് തീപിടിത്തമുണ്ടായത്.
വെള്ളിയാഴ്ച രാത്രി 10.15 ഓടെയാണ് സംഭവം. പത്ത് സ്ഥലങ്ങളിൽ നിന്നുള്ള 17 യൂണിറ്റ് എത്തിയാണ് 10 മണിക്കൂർ പരിശ്രമിച്ചു തീയണച്ചത്. ഇന്നലെ രാവിലെ ഒന്പതോടെയാണ് തീ പൂർണമായും നിയന്ത്രണ വിധേയമായത്. ഫയർഫോഴ്സ് ജില്ലാ ഓഫീസർ കെ. ഹരികുമാർ , പെരുമ്പാവൂർ ഓഫീസർ ടി.കെ. സുരേഷ് മറ്റ് ഓഫീസുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ 80 ഓളം ജീവനക്കാരാണ് തീയണക്കാൻ നേതൃത്വം നൽകിയത്.
പെരുമ്പാവൂർ, കോതമംഗലം, മുവാറ്റുപുഴ , കല്ലൂർക്കാട്, തൃപ്പുണിത്തുറ, ഗാന്ധിനഗർ, പട്ടിമറ്റം, ആലുവ, അങ്കമാലി, ചാലക്കുടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഫയർ യൂണിറ്റുകൾ എത്തിയത്. കമ്പനിയിലെ വിനീർ ഉൾപ്പെടെ യാന്ത്ര സാമഗ്രികളും തീപിടിത്തത്തിൽ കത്തി നശിച്ചു. കമ്പനിക്ക് അകത്ത് തൊഴിലാളികൾ ഉണ്ടാകാത്തതിനാൽ ആളപായം ഉണ്ടായില്ല. സമീപത്തെ കമ്പനികൾക്ക് തീപിടിക്കാതെ ഫയർഫോഴ്സ് സംഘം മുൻ കരുതൽ എടുത്തിരുന്നു. തീ പിടുത്തത്തിന്റെ കാരണം വിശദ പരിശോധനകൾക്ക് ശേഷം മാത്രമേ പറയാൻ കഴിയൂവെന്ന് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥർ പറഞ്ഞു.
വെള്ളിയാഴ്ച രാത്രി 10.15 ഓടെയാണ് സംഭവം. പത്ത് സ്ഥലങ്ങളിൽ നിന്നുള്ള 17 യൂണിറ്റ് എത്തിയാണ് 10 മണിക്കൂർ പരിശ്രമിച്ചു തീയണച്ചത്. ഇന്നലെ രാവിലെ ഒന്പതോടെയാണ് തീ പൂർണമായും നിയന്ത്രണ വിധേയമായത്. ഫയർഫോഴ്സ് ജില്ലാ ഓഫീസർ കെ. ഹരികുമാർ , പെരുമ്പാവൂർ ഓഫീസർ ടി.കെ. സുരേഷ് മറ്റ് ഓഫീസുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ 80 ഓളം ജീവനക്കാരാണ് തീയണക്കാൻ നേതൃത്വം നൽകിയത്.
പെരുമ്പാവൂർ, കോതമംഗലം, മുവാറ്റുപുഴ , കല്ലൂർക്കാട്, തൃപ്പുണിത്തുറ, ഗാന്ധിനഗർ, പട്ടിമറ്റം, ആലുവ, അങ്കമാലി, ചാലക്കുടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഫയർ യൂണിറ്റുകൾ എത്തിയത്. കമ്പനിയിലെ വിനീർ ഉൾപ്പെടെ യാന്ത്ര സാമഗ്രികളും തീപിടിത്തത്തിൽ കത്തി നശിച്ചു. കമ്പനിക്ക് അകത്ത് തൊഴിലാളികൾ ഉണ്ടാകാത്തതിനാൽ ആളപായം ഉണ്ടായില്ല. സമീപത്തെ കമ്പനികൾക്ക് തീപിടിക്കാതെ ഫയർഫോഴ്സ് സംഘം മുൻ കരുതൽ എടുത്തിരുന്നു. തീ പിടുത്തത്തിന്റെ കാരണം വിശദ പരിശോധനകൾക്ക് ശേഷം മാത്രമേ പറയാൻ കഴിയൂവെന്ന് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥർ പറഞ്ഞു.