ചെറായി: ആലപ്പുഴ സ്വദേശിയെ എറണാകുളത്ത് നിന്ന് അയന്പിള്ളി മനപ്പിള്ളിയിലെ റിസോർട്ടിൽ എത്തിച്ച് ഭീഷണിപ്പെടുത്തിയും ആക്രമിച്ചും 15 ലക്ഷം രൂപയുടെ ചെക്കും 9,500 രൂപയും എടിഎം കാർഡും തട്ടിയെടുത്തതായി പരാതി.
കൊച്ചി നഗരത്തിലെ ക്രിമിനലുകൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന ഒന്പതു പേർക്കെതിരെയാണ് ആലപ്പുഴ കണ്ണിമംഗലം സ്വദേശിയും വൈറ്റിലയിൽ താമസിക്കുന്നയാളുമായ ബിജു ബാലൻ മുനന്പം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.
കഴിഞ്ഞ 30നായിരുന്നു സംഭവം. ഒരു മാസം മുന്പ് പരിചയപ്പെടുകയും ദിവസവും കാണുകയും ചെയ്തിരുന്ന ഒന്നാം പ്രതി വഹാബ് ആണ് ബിജുവിനെ റിസോർട്ടിൽ എത്തിച്ചത്. റിസോർട്ട് ഉടമയുടെ പക്കൽനിന്ന് 15 ലക്ഷം രൂപ വാങ്ങാനുണ്ടെന്ന് പറഞ്ഞാണ് ബിജുവിനെ വഹാബ് കൂട്ടിക്കൊണ്ടു പോയത്. ബിജുവിന്റെ കാറിലാണ് ഇരുവരും റിസോർട്ടിലേക്ക് പോയത്.
സ്ഥലത്തെത്തിയതോടെ റിസോർട്ടിലുണ്ടായിരുന്ന മറ്റ് എട്ടു പേർകൂടി ചേർന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപയുടെ ചെക്ക് എഴുതി വാങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്.
പിന്നീട് 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഇരുകൈകളിലും കത്തി ഉപയോഗിച്ചും ചുറ്റികകൊണ്ടും മുറിവേൽപ്പിച്ചു. വൈകിട്ട് ആറിന് തുടങ്ങിയ ഭീഷണിയും പീഡനവും പുലർച്ചെ ഒന്നു വരെ തുടർന്നെന്നും കരച്ചിൽ കേട്ട് പരിസരവാസികളെത്തിയാണ് രക്ഷപ്പെടുത്തിയതെന്നും പരാതിയിൽ പറയുന്നു.
കൊച്ചി നഗരത്തിലെ ക്രിമിനലുകൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന ഒന്പതു പേർക്കെതിരെയാണ് ആലപ്പുഴ കണ്ണിമംഗലം സ്വദേശിയും വൈറ്റിലയിൽ താമസിക്കുന്നയാളുമായ ബിജു ബാലൻ മുനന്പം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.
കഴിഞ്ഞ 30നായിരുന്നു സംഭവം. ഒരു മാസം മുന്പ് പരിചയപ്പെടുകയും ദിവസവും കാണുകയും ചെയ്തിരുന്ന ഒന്നാം പ്രതി വഹാബ് ആണ് ബിജുവിനെ റിസോർട്ടിൽ എത്തിച്ചത്. റിസോർട്ട് ഉടമയുടെ പക്കൽനിന്ന് 15 ലക്ഷം രൂപ വാങ്ങാനുണ്ടെന്ന് പറഞ്ഞാണ് ബിജുവിനെ വഹാബ് കൂട്ടിക്കൊണ്ടു പോയത്. ബിജുവിന്റെ കാറിലാണ് ഇരുവരും റിസോർട്ടിലേക്ക് പോയത്.
സ്ഥലത്തെത്തിയതോടെ റിസോർട്ടിലുണ്ടായിരുന്ന മറ്റ് എട്ടു പേർകൂടി ചേർന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപയുടെ ചെക്ക് എഴുതി വാങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്.
പിന്നീട് 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഇരുകൈകളിലും കത്തി ഉപയോഗിച്ചും ചുറ്റികകൊണ്ടും മുറിവേൽപ്പിച്ചു. വൈകിട്ട് ആറിന് തുടങ്ങിയ ഭീഷണിയും പീഡനവും പുലർച്ചെ ഒന്നു വരെ തുടർന്നെന്നും കരച്ചിൽ കേട്ട് പരിസരവാസികളെത്തിയാണ് രക്ഷപ്പെടുത്തിയതെന്നും പരാതിയിൽ പറയുന്നു.