വൈപ്പിൻ: ചെറുമത്സ്യങ്ങളെ പിടികൂടിയതിനു മുനന്പം ഹാർബറിൽനിന്നു ഫിഷറീസ് വകുപ്പ് ഒരു മത്സ്യബന്ധന ബോട്ട് കസ്റ്റഡിയിലെടുത്തു. മുനന്പം കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന കിംഗ് 2 എന്ന ബോട്ടാണ് ചെറുമത്സ്യങ്ങൾ സഹിതം പിടിയിലായത്.
വെള്ളിയാഴ്ച രാത്രി മുനന്പം ഫിഷിംഗ് ഹാർബറിൽ ഫിഷറീസ് വകുപ്പ്-മറൈൻ എൻഫോഴ്സ്മെന്റ് നടത്തിയ പരിശോധനയിലാണ് ബോട്ട് പിടിച്ചെടുത്തത്. സർക്കാർ ഉത്തരവു പ്രകാരം വേണ്ട മിനിമം ലീഗൽ സൈസ് ഇല്ലാത്ത മൂവായിരം കിലോ കിളിമീൻ ബോട്ടിൽനിന്നും കണ്ടെടുത്തു. ഇത് തിരികെ കായലിലൊഴുക്കി. തുടർന്ന് 2.5 ലക്ഷം രൂപ ബോട്ടിനു പിഴയടപ്പിച്ചു. ബോട്ടിലുണ്ടായിരുന്ന വലിയ മത്സ്യങ്ങളും കണ്ടുകെട്ടി. ഇവ 1.54 ലക്ഷം രൂപയ്ക്ക് ലേലം നടത്തി ആ തുകയും സർക്കാരിലേക്ക് അടപ്പിച്ചു.
വൈപ്പിൻ ഫിഷറീസ് അസി. ഡയറക്ടർ പി. അനീഷ്, മറൈൻ എൻഫോഴ്സ്മെന്റ് എസ്ഐ വി. ജയേഷ്, ഹെഡ് ഗാർഡ് രാഗേഷ്, റെസ്ക്യൂ ഗാർഡുമാരായ ഗോപാലകൃഷ്ണൻ, ജസ്റ്റിൻ, ഉദയരാജ്, സജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പട്രോളിംഗ് സംഘത്തിലുണ്ടായിരുന്നത്. ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടർ എസ്. ജയശ്രീയാണ് തുടർനടപടികൾ സ്വീകരിച്ചത്.
വെള്ളിയാഴ്ച രാത്രി മുനന്പം ഫിഷിംഗ് ഹാർബറിൽ ഫിഷറീസ് വകുപ്പ്-മറൈൻ എൻഫോഴ്സ്മെന്റ് നടത്തിയ പരിശോധനയിലാണ് ബോട്ട് പിടിച്ചെടുത്തത്. സർക്കാർ ഉത്തരവു പ്രകാരം വേണ്ട മിനിമം ലീഗൽ സൈസ് ഇല്ലാത്ത മൂവായിരം കിലോ കിളിമീൻ ബോട്ടിൽനിന്നും കണ്ടെടുത്തു. ഇത് തിരികെ കായലിലൊഴുക്കി. തുടർന്ന് 2.5 ലക്ഷം രൂപ ബോട്ടിനു പിഴയടപ്പിച്ചു. ബോട്ടിലുണ്ടായിരുന്ന വലിയ മത്സ്യങ്ങളും കണ്ടുകെട്ടി. ഇവ 1.54 ലക്ഷം രൂപയ്ക്ക് ലേലം നടത്തി ആ തുകയും സർക്കാരിലേക്ക് അടപ്പിച്ചു.
വൈപ്പിൻ ഫിഷറീസ് അസി. ഡയറക്ടർ പി. അനീഷ്, മറൈൻ എൻഫോഴ്സ്മെന്റ് എസ്ഐ വി. ജയേഷ്, ഹെഡ് ഗാർഡ് രാഗേഷ്, റെസ്ക്യൂ ഗാർഡുമാരായ ഗോപാലകൃഷ്ണൻ, ജസ്റ്റിൻ, ഉദയരാജ്, സജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പട്രോളിംഗ് സംഘത്തിലുണ്ടായിരുന്നത്. ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടർ എസ്. ജയശ്രീയാണ് തുടർനടപടികൾ സ്വീകരിച്ചത്.