കോതമംഗലം: ശക്തമായ മഴയ്ക്കൊപ്പമുണ്ടായ കാറ്റിൽ നെല്ലിമറ്റത്ത് ഏത്തവാഴത്തോട്ടം നശിച്ചു. വെള്ളിയാഴ്ചയുണ്ടായ കാറ്റിൽ നെല്ലിമറ്റം കപ്പിലാംമൂട്ടിൽ സാജുവിന്റെ 1500ഓളം വാഴയാണ് ഒടിഞ്ഞും കടപുഴകിയും നശിച്ചത്. ഇവയിൽ കുലച്ച വാഴകളുമുണ്ട്.
വിള ഇൻഷ്വറൻസ് ഇല്ലാത്തതിനാൽ നഷ്ടം സ്വയം സഹിക്കേ അവസ്ഥയിലാണ് കർഷകർ. കഴിഞ്ഞ മഴക്കാലത്തും വാഴത്തോട്ടത്തിൽ വൻ നാശം സംഭവിച്ചിരുന്നു. അന്ന് ഇൻഷ്വറൻസ് പരിരക്ഷ ഉണ്ടായിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഇൻഷ്വറൻസ് തുക കിട്ടിയിട്ടില്ല. തുടർച്ചയായുണ്ടാകുന്ന നാശനഷ്ടം കൃഷിയിൽനിന്നും പിന്തിരിപ്പിക്കാൻ പ്രേരിപ്പിക്കുകയാണെന്ന് കർഷകർ പറയുന്നു.
വിള ഇൻഷ്വറൻസ് ഇല്ലാത്തതിനാൽ നഷ്ടം സ്വയം സഹിക്കേ അവസ്ഥയിലാണ് കർഷകർ. കഴിഞ്ഞ മഴക്കാലത്തും വാഴത്തോട്ടത്തിൽ വൻ നാശം സംഭവിച്ചിരുന്നു. അന്ന് ഇൻഷ്വറൻസ് പരിരക്ഷ ഉണ്ടായിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഇൻഷ്വറൻസ് തുക കിട്ടിയിട്ടില്ല. തുടർച്ചയായുണ്ടാകുന്ന നാശനഷ്ടം കൃഷിയിൽനിന്നും പിന്തിരിപ്പിക്കാൻ പ്രേരിപ്പിക്കുകയാണെന്ന് കർഷകർ പറയുന്നു.