കൊച്ചി: പാതയോരങ്ങളിലെ മാലിന്യപ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി കണ്ടെയ്നർ റോഡിലും ആലുവ മുതൽ കളമശേരി വരെയുള്ള ഭാഗങ്ങളിലും അനധികൃതമായി കണ്ടെയ്നർ ലോറികൾ പാർക്ക് ചെയ്യുന്നത് നിയന്ത്രിക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. ലോറികൾ ആഴ്ചകളോളം റോഡരികിൽ നിർത്തിയിടുന്നത് പാതയോരങ്ങളിൽ മാലിന്യം പെരുകുന്നതിനു കാരണമാകുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടർ ഡോ. രേണു രാജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തത്.
ഡ്രൈവർമാർ വല്ലാർപാടം ടെർമിനലിലെ പാർക്കിംഗ് സംവിധാനം ഉപകാരപ്പെടുത്തണമെന്നും ടെർമിനലിലെത്തുന്ന ലോറി ഡ്രൈവർമാരുടെ നന്പറുകൾ വാഹനങ്ങളിൽ പ്രദർശിപ്പിക്കണമെന്നും കളക്ടർ നിർദേശം നൽകി. ചരക്കുമായി വരുന്ന വാഹനങ്ങൾ പാതയോരങ്ങളിൽ നിർത്തിയിടേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ട നടപടികൾ ബന്ധപ്പെട്ട ഷിപ്പ്മെന്റ് ഏജൻസികൾ സ്വീകരിക്കണം. നിയന്ത്രണം പ്രാബല്യത്തിൽ വന്നതിനു ശേഷവും വഴിയരികൾ പാർക്ക് ചെയ്യുന്ന ലോറികൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാൻ പോലീസിനും മോട്ടോർ വാഹന വകുപ്പിനും കളക്ടർ നിർദേശം നൽകി.
ദേശീയ പാതയോരങ്ങളിൽ സ്വകാര്യ പങ്കാളിത്തത്തോടെ നിരീക്ഷണ കാമറകൾ സ്ഥാപിക്കും. ക്യാമറകളുടെ തുടർന്നുള്ള അറ്റകുറ്റപ്പണികൾ തദ്ദേശ സ്ഥാപനങ്ങൾ നിർവഹിക്കണം. റോഡുകളിൽ ആവശ്യമായ ദിശാസൂചികകളും ബോർഡുകളും സ്ഥാപിക്കും. കാമറകൾ സ്ഥാപിച്ച് പാർക്കിംഗ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുത്തിയ ശേഷം ജനുവരിയിൽ ശുചീകരണ യജ്ഞം സംഘടിപ്പിക്കാനും ധാരണയായി.
ഡ്രൈവർമാർ വല്ലാർപാടം ടെർമിനലിലെ പാർക്കിംഗ് സംവിധാനം ഉപകാരപ്പെടുത്തണമെന്നും ടെർമിനലിലെത്തുന്ന ലോറി ഡ്രൈവർമാരുടെ നന്പറുകൾ വാഹനങ്ങളിൽ പ്രദർശിപ്പിക്കണമെന്നും കളക്ടർ നിർദേശം നൽകി. ചരക്കുമായി വരുന്ന വാഹനങ്ങൾ പാതയോരങ്ങളിൽ നിർത്തിയിടേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ട നടപടികൾ ബന്ധപ്പെട്ട ഷിപ്പ്മെന്റ് ഏജൻസികൾ സ്വീകരിക്കണം. നിയന്ത്രണം പ്രാബല്യത്തിൽ വന്നതിനു ശേഷവും വഴിയരികൾ പാർക്ക് ചെയ്യുന്ന ലോറികൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാൻ പോലീസിനും മോട്ടോർ വാഹന വകുപ്പിനും കളക്ടർ നിർദേശം നൽകി.
ദേശീയ പാതയോരങ്ങളിൽ സ്വകാര്യ പങ്കാളിത്തത്തോടെ നിരീക്ഷണ കാമറകൾ സ്ഥാപിക്കും. ക്യാമറകളുടെ തുടർന്നുള്ള അറ്റകുറ്റപ്പണികൾ തദ്ദേശ സ്ഥാപനങ്ങൾ നിർവഹിക്കണം. റോഡുകളിൽ ആവശ്യമായ ദിശാസൂചികകളും ബോർഡുകളും സ്ഥാപിക്കും. കാമറകൾ സ്ഥാപിച്ച് പാർക്കിംഗ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുത്തിയ ശേഷം ജനുവരിയിൽ ശുചീകരണ യജ്ഞം സംഘടിപ്പിക്കാനും ധാരണയായി.