മുതലക്കോടം: ഒരു കാലത്തു പള്ളികളിലും ക്ഷേത്രങ്ങളിലും പൊതുചടങ്ങുകളിലും സജീവ സാന്നിധ്യമായിരുന്നതും പിന്നീട് അപ്രത്യക്ഷമാകുകയും ചെയ്ത ജനപ്രിയ കലാരൂപമായ കഥാ പ്രസംഗത്തിനു റവന്യു ജില്ലാ കലോത്സവ വേദിയിൽ പുനർജനി. യുപി വിഭാഗത്തിൽ നടന്ന മൽസരത്തിൽ ഉച്ഛാരണശുദ്ധി അക്ഷര സ്ഫുടത, താളബോധം എന്നിവയുടെ അഭാവം പ്രകടമായതായി വിധികർത്താക്കൾ ചൂണ്ടിക്കാട്ടി. യുപി വിഭാഗത്തിൽ അമ്മ എന്ന കഥ അവതരിപ്പിച്ച തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ അൽഫിയ അൻസിൽ ആണ് ഒന്നാം സ്ഥാനം നേടിയത്. മിനിമോൾ ആണ് ഗുരു. എച്ച്എസ്, എച്ച്എസ്എസ് വിഭാഗം മത്സരം നിലവാരം പുലർത്തുന്നതായിരുന്നു.
എച്ച്എസ്എസ് കഥാപ്രസംഗത്തിനിടെ തുടർച്ചയായി വൈദ്യുതി തകരാറായതിനെത്തുടർന്ന് മത്സരം ഇടയ്ക്കു നിർത്തേണ്ടി വന്നതു കല്ലുകടിയായി. എച്ച്എസ് വിഭാഗത്തിൽ മുതലക്കോടം എസ്എച്ച് ഗേൾസ് ഹൈസ്കൂൾ ടീമിനാണ് ഒന്നാം സ്ഥാനം. കാഷ്മീരിന്റെ പുത്രി എന്ന കഥയാണ് ഇവർ അവതരിപ്പിച്ചത്. പതിനാറു വർഷമായി റവന്യു ജില്ലാ കലോത്സവത്തിൽ തുടർച്ചയായി മുതലക്കോടം സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂളാണ് കഥാപ്രസംഗത്തിൽ വിജയത്തേരിലേറുന്നത്. സംഗീതാധ്യാപിക സിസ്റ്റർ ഷാന്റിയാണ് ഗുരു.
എച്ച്എസ്എസ് കഥാപ്രസംഗത്തിനിടെ തുടർച്ചയായി വൈദ്യുതി തകരാറായതിനെത്തുടർന്ന് മത്സരം ഇടയ്ക്കു നിർത്തേണ്ടി വന്നതു കല്ലുകടിയായി. എച്ച്എസ് വിഭാഗത്തിൽ മുതലക്കോടം എസ്എച്ച് ഗേൾസ് ഹൈസ്കൂൾ ടീമിനാണ് ഒന്നാം സ്ഥാനം. കാഷ്മീരിന്റെ പുത്രി എന്ന കഥയാണ് ഇവർ അവതരിപ്പിച്ചത്. പതിനാറു വർഷമായി റവന്യു ജില്ലാ കലോത്സവത്തിൽ തുടർച്ചയായി മുതലക്കോടം സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂളാണ് കഥാപ്രസംഗത്തിൽ വിജയത്തേരിലേറുന്നത്. സംഗീതാധ്യാപിക സിസ്റ്റർ ഷാന്റിയാണ് ഗുരു.