മുതലക്കോടം: ചവിട്ടുനാടകത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചു കൂന്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ മിടുക്കികൾ. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് കൂന്പൻപാറ ചവിട്ടുനാടക മത്സരത്തിൽ ആധിപത്യം തുടരുന്നത്.
എട്ടാം നൂറ്റാണ്ടിലെ റോമൻ സാമ്രാജത്വ കാലത്തു ചാർലിമൈൻ തുർക്കികളുമായി നടത്തിയ യുദ്ധത്തിൽ തുർക്കി രാജാവിനെ പരാജയപ്പെടുത്തിയതും തുടർന്ന് തുർക്കി രാജകുമാരൻ റോമൻ സാമ്രാജ്യവുമായി പടവെട്ടാൻ പുറപ്പെടുന്നതുമായ ഫ്ളോറിഫസിന്റെ കഥയായിരുന്നു എച്ച്എസ് വിഭാഗത്തിന്റെ ഇതിവൃത്തം. വിശുദ്ധ ഗീവർഗീസിന്റെ ചരിത്രവുമായാണ് എച്ച്എസ്എസ് വിഭാഗം വിദ്യാർഥികൾ വേദിയിലെത്തിയത്.
40 വർഷത്തിൽ അധികമായി ചവിട്ടുനാടകത്തിൽ പരിശീലനം നൽകുന്ന വടക്കൻ പറവൂർ ഗോതുരുത്ത് സ്വദേശി തന്പി പയ്യപ്പിള്ളിയുടെ ശിക്ഷണത്തിലാണ് ഇവർ കലോത്സവ വേദിയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡുമായി മടങ്ങിയത്. 10 പേർ പങ്കെടുക്കുന്ന മത്സരത്തിൽ 20 മിനിറ്റായിരുന്നു ദൈർഘ്യം.
എട്ടാം നൂറ്റാണ്ടിലെ റോമൻ സാമ്രാജത്വ കാലത്തു ചാർലിമൈൻ തുർക്കികളുമായി നടത്തിയ യുദ്ധത്തിൽ തുർക്കി രാജാവിനെ പരാജയപ്പെടുത്തിയതും തുടർന്ന് തുർക്കി രാജകുമാരൻ റോമൻ സാമ്രാജ്യവുമായി പടവെട്ടാൻ പുറപ്പെടുന്നതുമായ ഫ്ളോറിഫസിന്റെ കഥയായിരുന്നു എച്ച്എസ് വിഭാഗത്തിന്റെ ഇതിവൃത്തം. വിശുദ്ധ ഗീവർഗീസിന്റെ ചരിത്രവുമായാണ് എച്ച്എസ്എസ് വിഭാഗം വിദ്യാർഥികൾ വേദിയിലെത്തിയത്.
40 വർഷത്തിൽ അധികമായി ചവിട്ടുനാടകത്തിൽ പരിശീലനം നൽകുന്ന വടക്കൻ പറവൂർ ഗോതുരുത്ത് സ്വദേശി തന്പി പയ്യപ്പിള്ളിയുടെ ശിക്ഷണത്തിലാണ് ഇവർ കലോത്സവ വേദിയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡുമായി മടങ്ങിയത്. 10 പേർ പങ്കെടുക്കുന്ന മത്സരത്തിൽ 20 മിനിറ്റായിരുന്നു ദൈർഘ്യം.