ഗുരുവായൂർ: പാപ്പാന്റെ മുണ്ടുപറിച്ചിടയൽ വീഡിയോയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ ഗുരുവായൂരിലെ കൊന്പൻ ദാമോദർദാസ് ഇടഞ്ഞു. ദശമി ദിവസത്തെ കാഴ്ച ശീവേലി കഴിഞ്ഞു. ഇന്നലെ രാവിലെ പുറത്തിറങ്ങി പടിഞ്ഞാറെ ഗോപുരത്തിൽ എത്തിയപ്പോ ഴാണു ദാമോദർദാസ് ഒന്നാം പാപ്പാൻ രാധാകൃഷ് ണനെ തുന്പിക്കൈകൊണ്ട് അടിക്കാൻ ശ്രമിച്ചത്.
പെട്ടന്നുതന്നെ പാപ്പാൻ ഒഴിഞ്ഞുമാറി. ഇതോടെ ആന കൂടുതൽ അക്രമാസക്തനായി. നടപ്പന്തലിൽ വെള്ളത്തിന്റെ പൈപ്പ് വലിച്ചുപറിച്ചു.
ഏകദാശിയോടനുബന്ധിച്ച് ഗുരുവായൂരിൽ വൻ തിരക്കായിരുന്നു. പാപ്പാൻ സജിയുടെ നേതൃത്വത്തിൽ അധികം വൈകാതെ തന്നെ വടം ഉപയോഗിച്ച് ആനയെ തളച്ചു. കുറച്ചുനേരത്തിനുശേഷം ആനയെ ആനക്കോട്ടയിലേക്കു കൊണ്ടുപോയി.
കഴിഞ്ഞമാസം പത്തിന് ഇതേ ആന പാപ്പാനെ ആക്രമിച്ചിരുന്നു. അന്ന് പാപ്പാൻ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ആനയ്ക്കു മുന്നിൽ നിന്ന് ഫോട്ടോ ഷൂട്ട് നടത്തിയിരുന്ന നവദന്പതികളും ഭാഗ്യം കൊണ്ടാണു രക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
പെട്ടന്നുതന്നെ പാപ്പാൻ ഒഴിഞ്ഞുമാറി. ഇതോടെ ആന കൂടുതൽ അക്രമാസക്തനായി. നടപ്പന്തലിൽ വെള്ളത്തിന്റെ പൈപ്പ് വലിച്ചുപറിച്ചു.
ഏകദാശിയോടനുബന്ധിച്ച് ഗുരുവായൂരിൽ വൻ തിരക്കായിരുന്നു. പാപ്പാൻ സജിയുടെ നേതൃത്വത്തിൽ അധികം വൈകാതെ തന്നെ വടം ഉപയോഗിച്ച് ആനയെ തളച്ചു. കുറച്ചുനേരത്തിനുശേഷം ആനയെ ആനക്കോട്ടയിലേക്കു കൊണ്ടുപോയി.
കഴിഞ്ഞമാസം പത്തിന് ഇതേ ആന പാപ്പാനെ ആക്രമിച്ചിരുന്നു. അന്ന് പാപ്പാൻ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ആനയ്ക്കു മുന്നിൽ നിന്ന് ഫോട്ടോ ഷൂട്ട് നടത്തിയിരുന്ന നവദന്പതികളും ഭാഗ്യം കൊണ്ടാണു രക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.