തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തൻ പട്ടാഭിഷേകം മാർത്ത് മറിയം വലിയ പള്ളി കത്തീഡ്രലിൽ ജനുവരി എട്ടിനു നടക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
സഭയുടെ ആഗോള പരമാധ്യക്ഷൻ പാത്രിയർക്കീസ് മാറൻ മാർ ആവ തൃതീയൻ മാർ ഔഗിൻ കുരിയാക്കോസ് എപ്പിസ്കോപ്പയെ മെത്രാപ്പോലീത്തയായി വാഴിക്കും. ഇതിന്റെ ഭാഗമായി കാതോലിക്ക പാത്രിയർക്കീസ് ജനുവരി നാലിന് തൃശൂരിൽ എത്തും. മാർ അപ്രേം മെത്രാപ്പോലീത്തയുടെ പിൻഗാമിയായാണ് വാഴിക്കുന്നത്.
ജനുവരി എട്ടിന് വലിയ പള്ളിയിൽ രാവിലെ 7.30 നാണ് ചടങ്ങ്. ഉച്ചതിരിഞ്ഞ് 3.30 ന് കേന്ദ്ര സൺഡെ സ്കൂളിന്റെ നേതൃത്വത്തിൽ വിശ്വാസ പ്രഖ്യാപന റാലി കിഴക്കെകോട്ട മാർ യോഹന്നാൻ മാംദ്ദാന പള്ളിയിൽനിന്ന് ആരംഭിച്ച് മാർത്ത് മറിയം വലിയ പള്ളിയിൽ അവസാനിക്കും.
5.30ന് വിവിധ മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രമുഖരെ പങ്കെടുപ്പിച്ച് കാൽഡിയൻ സിറിയൻ സ്കൂൾ ഗ്രൗണ്ടിൽ പൊതുസമ്മേളനവും പൗരസ്വീകരണവും ഉണ്ടായിരിക്കും. ആദ്യമായാണ് ഒരു മെത്രാപ്പോലീത്താഭിഷേകം ഇന്ത്യയിൽ നടക്കുന്നത്.
മാർ മീലിസ് - ഓസ്ട്രേലിയ, മാർ അപ്രേം അഥനിയേൽ - സിറിയ, സിനഡ് സെക്രട്ടറി മാർ ബെന്യാമിൻ ഏലിയാ മെൽബൺ - ന്യൂസിലൻഡ്, മാർ ഇമ്മാനുവേൽ യോസഫ് - കാനഡ, മാർ ഔദീശോ ഔറാഹം - പടിഞ്ഞാറൻ യൂറോപ്പ് എന്നിവർ പാത്രിയർക്കീസിനെ ഇന്ത്യാ സന്ദർശനത്തിൽ അനുഗമിക്കും.
പത്രസമ്മേളനത്തിൽ മാർ ഔഗിൻ കുര്യാക്കോസ്, വികാരി ജനറൽ ഫാ. ജോസ് ജേക്കബ് വേങ്ങാശേരി, ഫാ. കെ.ആർ. ഈനാശു, എ.എം. ആന്റണി, ജേക്കബ് ബേബി ഒലക്കേങ്കിൽ, അബി ജെ. പൊൻമണിശേരി, കൺവീനർ രാജൻ ജോസ് മണ്ണുത്തി, ജിൽസൺ ജോസ് മണ്ണുത്തി എന്നിവർ പങ്കെടുത്തു.
സഭയുടെ ആഗോള പരമാധ്യക്ഷൻ പാത്രിയർക്കീസ് മാറൻ മാർ ആവ തൃതീയൻ മാർ ഔഗിൻ കുരിയാക്കോസ് എപ്പിസ്കോപ്പയെ മെത്രാപ്പോലീത്തയായി വാഴിക്കും. ഇതിന്റെ ഭാഗമായി കാതോലിക്ക പാത്രിയർക്കീസ് ജനുവരി നാലിന് തൃശൂരിൽ എത്തും. മാർ അപ്രേം മെത്രാപ്പോലീത്തയുടെ പിൻഗാമിയായാണ് വാഴിക്കുന്നത്.
ജനുവരി എട്ടിന് വലിയ പള്ളിയിൽ രാവിലെ 7.30 നാണ് ചടങ്ങ്. ഉച്ചതിരിഞ്ഞ് 3.30 ന് കേന്ദ്ര സൺഡെ സ്കൂളിന്റെ നേതൃത്വത്തിൽ വിശ്വാസ പ്രഖ്യാപന റാലി കിഴക്കെകോട്ട മാർ യോഹന്നാൻ മാംദ്ദാന പള്ളിയിൽനിന്ന് ആരംഭിച്ച് മാർത്ത് മറിയം വലിയ പള്ളിയിൽ അവസാനിക്കും.
5.30ന് വിവിധ മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രമുഖരെ പങ്കെടുപ്പിച്ച് കാൽഡിയൻ സിറിയൻ സ്കൂൾ ഗ്രൗണ്ടിൽ പൊതുസമ്മേളനവും പൗരസ്വീകരണവും ഉണ്ടായിരിക്കും. ആദ്യമായാണ് ഒരു മെത്രാപ്പോലീത്താഭിഷേകം ഇന്ത്യയിൽ നടക്കുന്നത്.
മാർ മീലിസ് - ഓസ്ട്രേലിയ, മാർ അപ്രേം അഥനിയേൽ - സിറിയ, സിനഡ് സെക്രട്ടറി മാർ ബെന്യാമിൻ ഏലിയാ മെൽബൺ - ന്യൂസിലൻഡ്, മാർ ഇമ്മാനുവേൽ യോസഫ് - കാനഡ, മാർ ഔദീശോ ഔറാഹം - പടിഞ്ഞാറൻ യൂറോപ്പ് എന്നിവർ പാത്രിയർക്കീസിനെ ഇന്ത്യാ സന്ദർശനത്തിൽ അനുഗമിക്കും.
പത്രസമ്മേളനത്തിൽ മാർ ഔഗിൻ കുര്യാക്കോസ്, വികാരി ജനറൽ ഫാ. ജോസ് ജേക്കബ് വേങ്ങാശേരി, ഫാ. കെ.ആർ. ഈനാശു, എ.എം. ആന്റണി, ജേക്കബ് ബേബി ഒലക്കേങ്കിൽ, അബി ജെ. പൊൻമണിശേരി, കൺവീനർ രാജൻ ജോസ് മണ്ണുത്തി, ജിൽസൺ ജോസ് മണ്ണുത്തി എന്നിവർ പങ്കെടുത്തു.