സ്വന്തം ലേഖകൻ
തൃശൂർ: മലയാളത്തിന്റെ അക്ഷരത്തറവാടായ കേരള സാഹിത്യ അക്കാദമിയിൽ ദേശീയ പുസ്തകോത്സവത്തിന് കൊടിയേറി. എഴുത്തുകാരൻ എൻ.എസ്. മാധവൻ ഉദ്ഘാടനം ചെയ്തു.
സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ, പ്രസിഡന്റ് സച്ചിദാനന്ദൻ, ടി.എൻ. പ്രതാപൻ എംപി, മേയർ എം.കെ. വർഗീസ്, ജില്ല കളക്ടർ ഹരിത വി. കുമാർ, അക്കാദമി വൈസ് പ്രസിഡന്റ്് അശോകൻ ചരുവിൽ, നിർവാഹക സമിതിയംഗം വിജയലക്ഷ്മി, മാനേജർ ടിജെസി ആന്റണി എന്നിവർ ചേർന്ന് വാഴപ്പിണ്ടി വിളക്കുകളിലെ ചെരാതുകൾ കൊളുത്തി.
ഈ മാസം പതിനൊന്നുവരെയാണു ദേശീയ പുസ്തകോത്സവം.
വിവിധ പരിപാടികളും പുസ്തകോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
ചിത്രപ്രദർശനം, സിനിമയും കർണാടക സംഗീതവും കോർത്തിണക്കിയുള്ള പ്രത്യേക സംഗീത പരിപാടി, എന്നിവ ഇന്നലെ വൈകീട്ട് നടന്നു.
ഇന്നു രാവിലെ 10ന് കലാമത്സരങ്ങൾ സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്യും. സ്കൂൾ വിദ്യാർഥികൾക്ക് ചിത്രരചന, കവിതാലാപന മത്സരങ്ങൾ നടത്തും.
വൈകീട്ടു നടക്കുന്ന സെമിനാർ കെ.ഇ.എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യും.
തുടർന്ന് കരിന്തലക്കൂട്ടത്തിന്റെ നാടൻ പാട്ടുകളുടെ അവതരണമുണ്ടാകും.
ഹിഗ്വിറ്റ എന്ന കഥ സിനിമയാക്കാൻ ആലോചിക്കുന്നു: എൻ.എസ്. മാധവൻ
സ്വന്തം ലേഖകൻ
തൃശൂർ: തന്റെ പ്രശസ്തമായ ഹിഗ്വിറ്റ എന്ന ചെറുകഥ സിനിമയാക്കാൻ ആലോചിക്കുന്നതായും അതിന്റെ ചർച്ചകൾ നടക്കുന്നുണ്ടെന്നും കഥാകൃത്ത് എൻ.എസ്. മാധവൻ. സാഹിത്യ അക്കാദമിയിൽ ദേശീയപുസ്തകോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയുടെ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് മറ്റൊരു സിനിമയ്ക്കു ഹിഗ്വിറ്റ എന്ന ടൈറ്റിൽ വരുന്നതെന്നും ഇത് വ്യക്തിപരമായി ഏറെ വിഷമമുണ്ടാക്കിയെന്നും എൻ.എസ്. മാധവൻ പറഞ്ഞു. ഇക്കാര്യം ഫിലിം ചേംബറിനെ അറിയിക്കുകയും അവർ ആ സിനിമാക്കാരോട് ഹിഗ്വിറ്റ എന്ന പേര് ഉപയോഗിക്കരുതെന്ന് നിർദേശിച്ചതായും അറിയാൻ കഴിഞ്ഞെന്നും മാധവൻ പറഞ്ഞു.
ഒരു പേരിന് കോപ്പിറൈറ്റ് ഉണ്ടെന്ന് കരുതുന്നില്ലെന്നും ചോദ്യത്തിനുത്തരമായി അദ്ദേഹം പ്രതികരിച്ചു. പേരുപയോഗിക്കുന്നതിൽ നിയമപരമായെന്ത് തെറ്റെന്ന് ചോദിച്ചാൽ അതിനുത്തരമില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ: മലയാളത്തിന്റെ അക്ഷരത്തറവാടായ കേരള സാഹിത്യ അക്കാദമിയിൽ ദേശീയ പുസ്തകോത്സവത്തിന് കൊടിയേറി. എഴുത്തുകാരൻ എൻ.എസ്. മാധവൻ ഉദ്ഘാടനം ചെയ്തു.
സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ, പ്രസിഡന്റ് സച്ചിദാനന്ദൻ, ടി.എൻ. പ്രതാപൻ എംപി, മേയർ എം.കെ. വർഗീസ്, ജില്ല കളക്ടർ ഹരിത വി. കുമാർ, അക്കാദമി വൈസ് പ്രസിഡന്റ്് അശോകൻ ചരുവിൽ, നിർവാഹക സമിതിയംഗം വിജയലക്ഷ്മി, മാനേജർ ടിജെസി ആന്റണി എന്നിവർ ചേർന്ന് വാഴപ്പിണ്ടി വിളക്കുകളിലെ ചെരാതുകൾ കൊളുത്തി.
ഈ മാസം പതിനൊന്നുവരെയാണു ദേശീയ പുസ്തകോത്സവം.
വിവിധ പരിപാടികളും പുസ്തകോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
ചിത്രപ്രദർശനം, സിനിമയും കർണാടക സംഗീതവും കോർത്തിണക്കിയുള്ള പ്രത്യേക സംഗീത പരിപാടി, എന്നിവ ഇന്നലെ വൈകീട്ട് നടന്നു.
ഇന്നു രാവിലെ 10ന് കലാമത്സരങ്ങൾ സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്യും. സ്കൂൾ വിദ്യാർഥികൾക്ക് ചിത്രരചന, കവിതാലാപന മത്സരങ്ങൾ നടത്തും.
വൈകീട്ടു നടക്കുന്ന സെമിനാർ കെ.ഇ.എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യും.
തുടർന്ന് കരിന്തലക്കൂട്ടത്തിന്റെ നാടൻ പാട്ടുകളുടെ അവതരണമുണ്ടാകും.
ഹിഗ്വിറ്റ എന്ന കഥ സിനിമയാക്കാൻ ആലോചിക്കുന്നു: എൻ.എസ്. മാധവൻ
സ്വന്തം ലേഖകൻ
തൃശൂർ: തന്റെ പ്രശസ്തമായ ഹിഗ്വിറ്റ എന്ന ചെറുകഥ സിനിമയാക്കാൻ ആലോചിക്കുന്നതായും അതിന്റെ ചർച്ചകൾ നടക്കുന്നുണ്ടെന്നും കഥാകൃത്ത് എൻ.എസ്. മാധവൻ. സാഹിത്യ അക്കാദമിയിൽ ദേശീയപുസ്തകോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയുടെ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് മറ്റൊരു സിനിമയ്ക്കു ഹിഗ്വിറ്റ എന്ന ടൈറ്റിൽ വരുന്നതെന്നും ഇത് വ്യക്തിപരമായി ഏറെ വിഷമമുണ്ടാക്കിയെന്നും എൻ.എസ്. മാധവൻ പറഞ്ഞു. ഇക്കാര്യം ഫിലിം ചേംബറിനെ അറിയിക്കുകയും അവർ ആ സിനിമാക്കാരോട് ഹിഗ്വിറ്റ എന്ന പേര് ഉപയോഗിക്കരുതെന്ന് നിർദേശിച്ചതായും അറിയാൻ കഴിഞ്ഞെന്നും മാധവൻ പറഞ്ഞു.
ഒരു പേരിന് കോപ്പിറൈറ്റ് ഉണ്ടെന്ന് കരുതുന്നില്ലെന്നും ചോദ്യത്തിനുത്തരമായി അദ്ദേഹം പ്രതികരിച്ചു. പേരുപയോഗിക്കുന്നതിൽ നിയമപരമായെന്ത് തെറ്റെന്ന് ചോദിച്ചാൽ അതിനുത്തരമില്ലെന്നും അദ്ദേഹം പറഞ്ഞു.