കൊച്ചി: ലൂർദ് ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് ഡോ. ജോർജ് തയ്യിൽ രചിച്ച "സ്വർണം അഗ്നിയിൽ എന്ന പോലെ’ പുസ്തകം പ്രകാശനം ചെയ്തു. ലൂർദ് ആശുപത്രിയിൽ നടന്ന ചടങ്ങിൽ വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ, പിഎസ്സി മുൻ ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണന് ആദ്യപ്രതി കൈമാറി പ്രകാശനം നിർവഹിച്ചു.
ജസ്റ്റീസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി ഡോ. ഏബ്രഹാം ഇരിന്പിനിക്കൽ, ലൂർദ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ഷൈജു തോപ്പിൽ, ലൂർദ് ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. പോൾ പുത്തൂരാൻ എന്നിവർ പ്രസംഗിച്ചു.
മേല്‍ശാന്തി നിയമനം: ഇന്ന് പ്രത്യേക സിറ്റിംഗ്
കൊച്ചി: ശബരിമലയിലെയും മാളികപ്പുറത്തെയും മേല്‍ശാന്തി നിയമനം ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തി പരിഗണിക്കും. മേല്‍ശാന്തി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ ഭരണഘടനാ സാധ്യത ചോദ്യം ചെയ്ത ഹര്‍ജിയാണ് ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, പി.ജി അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് പരിഗണിക്കുന്നത്.
ശബരിമല മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തി തസ്തികളിലേക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അപേക്ഷ ക്ഷണിച്ചിരുന്നു. വിജ്ഞാപനം അനുസരിച്ച് കേരളത്തില്‍ ജനിച്ച മലയാളി ബ്രാഹ്മണനായിരിക്കണം അപേക്ഷകന് എന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഈ ഇത്തരം വ്യവസ്ഥ മൗലികാവകാശ ലംഘനമാണെന്നും ഭരണഘടനാ ലംഘനമാണെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. പി.ആര് വിജീഷ് ഉള്‍പ്പെടെയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
ജസ്റ്റീസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി ഡോ. ഏബ്രഹാം ഇരിന്പിനിക്കൽ, ലൂർദ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ഷൈജു തോപ്പിൽ, ലൂർദ് ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. പോൾ പുത്തൂരാൻ എന്നിവർ പ്രസംഗിച്ചു.
മേല്‍ശാന്തി നിയമനം: ഇന്ന് പ്രത്യേക സിറ്റിംഗ്
കൊച്ചി: ശബരിമലയിലെയും മാളികപ്പുറത്തെയും മേല്‍ശാന്തി നിയമനം ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തി പരിഗണിക്കും. മേല്‍ശാന്തി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ ഭരണഘടനാ സാധ്യത ചോദ്യം ചെയ്ത ഹര്‍ജിയാണ് ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, പി.ജി അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് പരിഗണിക്കുന്നത്.
ശബരിമല മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തി തസ്തികളിലേക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അപേക്ഷ ക്ഷണിച്ചിരുന്നു. വിജ്ഞാപനം അനുസരിച്ച് കേരളത്തില്‍ ജനിച്ച മലയാളി ബ്രാഹ്മണനായിരിക്കണം അപേക്ഷകന് എന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഈ ഇത്തരം വ്യവസ്ഥ മൗലികാവകാശ ലംഘനമാണെന്നും ഭരണഘടനാ ലംഘനമാണെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. പി.ആര് വിജീഷ് ഉള്‍പ്പെടെയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.