തിരൂർ: ജില്ലാ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം വയലിൻ ഓറിയന്റൽ മത്സരത്തിൽ ഒന്നാമതെത്തി പി.എസ് ശ്യാംകൃഷ്ണ. നിലന്പൂർ മാനവേദൻ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ് ശ്യാം കൃഷ്ണ.
കഴിഞ്ഞ രണ്ടുതവണ ജില്ലയിൽ വയലിൻ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ശ്യാം ആദ്യമായാണ് സംസ്ഥാന തലത്തിലേക്കു യോഗ്യത നടുന്നത്. സംഗീതാധ്യാപകനായ സന്തോഷിന്റെയും രാജിയുടെയും മകനാണ് ശ്യാം കൃഷ്ണ.
ഉൗട്ടുപുരയിലും കസറി ദിയ
തിരൂർ: സാന്പാറും പായസവും രസവും ഒക്കെയുണ്ട്, എന്നാ പിന്നെ ഒരു പഞ്ചിന് മിമിക്രി കൂടി ആകാമെന്നുകരുതി ആരോ ചോദിച്ചതാണ്. കലോത്സവത്തിന് മിമിക്രി മത്സരത്തിൽ അവതരിപ്പിച്ച ഐറ്റം ഒന്നുകാണിക്കാമോ എന്ന സ്നേഹത്തോടെയുള്ള ആ ആവശ്യം നിരാകരിക്കാൻ ദിയ മെഹ്റിന് സാധ്യവുമായിരുന്നില്ല.
ആയിരത്തോളം പേർക്കു ഒരേസമയം ഭക്ഷണം വിളന്പുന്ന കലോത്സവത്തിലെ ഏറ്റവും വലിയ ആ സദസിന് മുന്നിൽ അവൾ തന്റെ പ്രകടനം വീണ്ടും കാഴ്ചവച്ചു.
ഭക്ഷണ വിതരണത്തിന്റെ അറിയിപ്പുകൾക്കായി മാത്രം ഒരുക്കിയ മൈക്ക്
ആ നിമിഷം കലോത്സവ വേദിയിലെ പ്രതിഭയുടെ ശബ്ദമായി. ഹയർ സെക്കൻഡറി വിഭാഗം മിമിക്രി, ഇംഗ്ലീഷ് കവിത രചന എന്നിവയിൽ ഫസ്റ്റ് ലഭിച്ച ദിയ മെഹറിൻ തുറക്കൽ എച്ച്എംഎസ്എച്ച്എസ് സ്കൂൾ വിദ്യാർഥിനിയാണ്. മിമിക്രി വേദിയിൽ ആദ്യ നന്പറായി മിന്നും പ്രകടനമാണ് ദിയ കാഴ്ചവച്ചത്.
കഴിഞ്ഞ രണ്ടുതവണ ജില്ലയിൽ വയലിൻ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ശ്യാം ആദ്യമായാണ് സംസ്ഥാന തലത്തിലേക്കു യോഗ്യത നടുന്നത്. സംഗീതാധ്യാപകനായ സന്തോഷിന്റെയും രാജിയുടെയും മകനാണ് ശ്യാം കൃഷ്ണ.
ഉൗട്ടുപുരയിലും കസറി ദിയ
തിരൂർ: സാന്പാറും പായസവും രസവും ഒക്കെയുണ്ട്, എന്നാ പിന്നെ ഒരു പഞ്ചിന് മിമിക്രി കൂടി ആകാമെന്നുകരുതി ആരോ ചോദിച്ചതാണ്. കലോത്സവത്തിന് മിമിക്രി മത്സരത്തിൽ അവതരിപ്പിച്ച ഐറ്റം ഒന്നുകാണിക്കാമോ എന്ന സ്നേഹത്തോടെയുള്ള ആ ആവശ്യം നിരാകരിക്കാൻ ദിയ മെഹ്റിന് സാധ്യവുമായിരുന്നില്ല.
ആയിരത്തോളം പേർക്കു ഒരേസമയം ഭക്ഷണം വിളന്പുന്ന കലോത്സവത്തിലെ ഏറ്റവും വലിയ ആ സദസിന് മുന്നിൽ അവൾ തന്റെ പ്രകടനം വീണ്ടും കാഴ്ചവച്ചു.
ഭക്ഷണ വിതരണത്തിന്റെ അറിയിപ്പുകൾക്കായി മാത്രം ഒരുക്കിയ മൈക്ക്
ആ നിമിഷം കലോത്സവ വേദിയിലെ പ്രതിഭയുടെ ശബ്ദമായി. ഹയർ സെക്കൻഡറി വിഭാഗം മിമിക്രി, ഇംഗ്ലീഷ് കവിത രചന എന്നിവയിൽ ഫസ്റ്റ് ലഭിച്ച ദിയ മെഹറിൻ തുറക്കൽ എച്ച്എംഎസ്എച്ച്എസ് സ്കൂൾ വിദ്യാർഥിനിയാണ്. മിമിക്രി വേദിയിൽ ആദ്യ നന്പറായി മിന്നും പ്രകടനമാണ് ദിയ കാഴ്ചവച്ചത്.