ഉപ്പുതറ: ഏലപ്പാറ-ഹെലിബറിയ-കുമളി റോഡിനായുള്ള അനിശ്ചിതകാല നിരാഹാര സമരം ഒത്തുതീർക്കാൻ ജില്ലാ കളക്ടർ ഷീബാ ജോർജിന്റെ അധ്യക്ഷതയിൽ നടന്ന ചർച്ച പരാജയപ്പെട്ടു. ഇന്നു മുതൽ സമരം ശക്തിപ്പെടുത്തുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.
റോഡിന് ഭൂമി വിട്ടുനൽകണമെന്നാവശ്യപ്പെട്ടാണ് ഹെലിബറിയയിൽ കഴിഞ്ഞ ഒൻപത് ദിവസമായി അനശ്ചിതകാല നിരാഹാരം നടക്കുന്നത്. സമരം അവസാനിപ്പിക്കാൻ ജില്ലാ കളക്ടർ ഷീബ ജോർജ് തോട്ട ഉടമയെയും ജനപ്രതിനിധികളെയും സമര നേതാക്കളെയും രാഷ്ട്രീയ കക്ഷിനേതാക്കളയും ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നു. കളക്ടറുടെ ചേംബറിലായിരുന്നു ചർച്ച.
യോഗത്തിൽ ഡീൻ കുര്യാക്കോസ് എംപി, വാഴൂർ സോമൻ എംഎൽഎ, സമരസമിതി നേതാക്കൾ, യൂണിയൻ നേതാക്കൾ, രാഷ്ട്രിയ പ്രതിനിധികൾ എന്നിവരെല്ലാം പങ്കെടുത്തു. കമ്പനിയെ പ്രതിനിധീകരിച്ച് ജനറൽ മാനേജർ മാത്രമാണ് പങ്കെടുത്തത്. ഉടമ പങ്കെടുക്കാതിരുന്നത് പ്രതിഷേധത്തിനുമിടയാക്കി.
ഇന്നു മുതൽ കൊളുന്ത് വണ്ടികൾ തടയാനാണ് സമരക്കാരുടെ തീരുമാനം. തുടർന്നും നടപടി ഉണ്ടായില്ലെങ്കിൽ പണിമുടക്ക് ഉൾപ്പെടെ സംഘടിപ്പിക്കും.
റോഡിന് ഭൂമി വിട്ടുനൽകണമെന്നാവശ്യപ്പെട്ടാണ് ഹെലിബറിയയിൽ കഴിഞ്ഞ ഒൻപത് ദിവസമായി അനശ്ചിതകാല നിരാഹാരം നടക്കുന്നത്. സമരം അവസാനിപ്പിക്കാൻ ജില്ലാ കളക്ടർ ഷീബ ജോർജ് തോട്ട ഉടമയെയും ജനപ്രതിനിധികളെയും സമര നേതാക്കളെയും രാഷ്ട്രീയ കക്ഷിനേതാക്കളയും ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നു. കളക്ടറുടെ ചേംബറിലായിരുന്നു ചർച്ച.
യോഗത്തിൽ ഡീൻ കുര്യാക്കോസ് എംപി, വാഴൂർ സോമൻ എംഎൽഎ, സമരസമിതി നേതാക്കൾ, യൂണിയൻ നേതാക്കൾ, രാഷ്ട്രിയ പ്രതിനിധികൾ എന്നിവരെല്ലാം പങ്കെടുത്തു. കമ്പനിയെ പ്രതിനിധീകരിച്ച് ജനറൽ മാനേജർ മാത്രമാണ് പങ്കെടുത്തത്. ഉടമ പങ്കെടുക്കാതിരുന്നത് പ്രതിഷേധത്തിനുമിടയാക്കി.
ഇന്നു മുതൽ കൊളുന്ത് വണ്ടികൾ തടയാനാണ് സമരക്കാരുടെ തീരുമാനം. തുടർന്നും നടപടി ഉണ്ടായില്ലെങ്കിൽ പണിമുടക്ക് ഉൾപ്പെടെ സംഘടിപ്പിക്കും.