മേലൂർ: പൊട്ടുവെള്ളരിക്ക് ആവശ്യക്കാരില്ല. പ്രതിസന്ധിയിലായി കർഷകൻ. മേലൂർ മൂഴിക്കകടവ് ചാലിപ്പാടത്ത് ഒരു ഏക്കർ സ്ഥലത്ത് ആദ്യമായാണ് കർഷകനായ പെരിങ്ങത്ര മോഹനൻ പൊട്ടുവെള്ളരി കൃഷിയിറക്കിയത്.
ആവശ്യക്കാർ ഏറെയുണ്ടാവും എന്ന പ്രതീക്ഷയിൽ കൃഷി ചെയ്തു വിളവ് പാകമായപ്പോൾ വാങ്ങാൻ ആളില്ല. അപ്രതീക്ഷിതമായി വരുന്ന മഴ കൊണ്ട് ജ്യൂസിനായി ഉപയോഗിക്കുന്ന പൊട്ടുവെള്ളരി പൊട്ടി പോവുകയാണ്.
ദിനംപ്രതി 150 കിലോയിലധികം നശിച്ചു പോകുന്നുണ്ടെന്നും ഇദ്ദേഹം പറയുന്നു. വിളവ് ഏറ്റെടുക്കാൻ ആരെങ്കിലും വരുമെന്ന പ്രതീക്ഷയിലാണ് കർഷകൻ മോഹനൻ.
ആവശ്യക്കാർ ഏറെയുണ്ടാവും എന്ന പ്രതീക്ഷയിൽ കൃഷി ചെയ്തു വിളവ് പാകമായപ്പോൾ വാങ്ങാൻ ആളില്ല. അപ്രതീക്ഷിതമായി വരുന്ന മഴ കൊണ്ട് ജ്യൂസിനായി ഉപയോഗിക്കുന്ന പൊട്ടുവെള്ളരി പൊട്ടി പോവുകയാണ്.
ദിനംപ്രതി 150 കിലോയിലധികം നശിച്ചു പോകുന്നുണ്ടെന്നും ഇദ്ദേഹം പറയുന്നു. വിളവ് ഏറ്റെടുക്കാൻ ആരെങ്കിലും വരുമെന്ന പ്രതീക്ഷയിലാണ് കർഷകൻ മോഹനൻ.