മണ്ണുത്തി: സംഘടനാ നേതാവിനെ തരംതാഴ്ത്തിയെന്നാരോപിച്ച് കാർഷിക സർവകലാശാലയിൽ സിപിഎം അനുകുല സംഘടന 51 ദിവസമായി നടത്തിവന്ന സമരം അവസാനിപ്പിച്ചു. പലതവണ ചർച്ചകൾ നടത്തിയെങ്കിലും സമരം ഒത്തുതീർപ്പാകാതെ മുന്നോട്ട് പോകുകയായിരുന്നു. ഇതിനിടെ ഇടതുസംഘടനകൾ തമ്മിലും അഭിപ്രായ വ്യത്യാസങ്ങൾ മറനീക്കി പുറത്തുവന്നു.
സിപിഐ അനുകൂല സംഘടന വളർത്താൻ വേണ്ടിയാണ് നേതാവിനെതിരെ നടപടി സ്ഥികരിച്ചതെന്ന ആരോപണത്തിനൊപ്പം മന്ത്രി കെ. രാജനെതിരെയും ആരോപണങ്ങൾ ഉയർന്നിരുന്നു. പ്രശ്നപരിഹാരത്തിനായി റവന്യു മന്ത്രിയും കൃഷി മന്ത്രിയും ഇടപ്പെട്ട് ചർച്ച നടത്തി. നേതാവിനെതിരെയുള്ള നടപടി മരവിപ്പിക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് സമര സമിതി നേതാക്കൾ പറഞ്ഞു.
സിപിഐ അനുകൂല സംഘടന വളർത്താൻ വേണ്ടിയാണ് നേതാവിനെതിരെ നടപടി സ്ഥികരിച്ചതെന്ന ആരോപണത്തിനൊപ്പം മന്ത്രി കെ. രാജനെതിരെയും ആരോപണങ്ങൾ ഉയർന്നിരുന്നു. പ്രശ്നപരിഹാരത്തിനായി റവന്യു മന്ത്രിയും കൃഷി മന്ത്രിയും ഇടപ്പെട്ട് ചർച്ച നടത്തി. നേതാവിനെതിരെയുള്ള നടപടി മരവിപ്പിക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് സമര സമിതി നേതാക്കൾ പറഞ്ഞു.