പറവൂർ: ഷവർമ നിറഞ്ഞുനിന്ന് ഇംഗ്ലീഷ് സ്കിറ്റുകൾ. യുപി, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഇന്നലെ നടന്ന മത്സരങ്ങളിലാണ് ഷവർമ മുഖ്യ കഥാപാത്രമായി എത്തിയത്. യുപി വിഭാഗം ഇംഗ്ലീഷ് സ്കിറ്റിൽ 10 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ മൂന്ന് ടീമുകളും അവതരിപ്പിച്ചത് പഴകിയ ഇറച്ചികൊണ്ട് തയാറാക്കിയ ഷവർമ കഴിച്ച് കുഴഞ്ഞുവീണ വിദ്യാർഥിയുടെ കഥയാണ്.
ജങ്ക് ഫുഡിന്റെ അമിത ഉപയോഗം വരുത്തിവയ്ക്കുന്ന വിപത്ത് നർമത്തിന്റെ മേന്പൊടിയോടെ അവതരിപ്പിച്ച ടീം ഒടുവിൽ സമ്മാനവും നേടി. ഞാറയ്ക്കൽ ജിവിഎച്ച്എസ്എസിനാണ് ഈ ഇനത്തിൽ ഒന്നാം സ്ഥാനം. ‘ബോണ്‍ അപറ്റൈറ്റ്’ എന്ന പേരിൽ ഷവർമ കട ഉൾപ്പെടെ വേദിയിൽ സജ്ജമാക്കിയായിരുന്നു ടീമിന്റെ പ്രകടനം.
അധ്യാപികയായ ജെസിയാണ് ഇവരെ പരിശീലിപ്പിച്ചത്. ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് സ്കിറ്റിൽ എറണാകുളം സെന്റ് തെരേസാസ് സിജിഎച്ച്എസ് ഒന്നാംസ്ഥാനം നേടി. കുട്ടപ്പന്റെ ചായക്കട അവതരിപ്പിച്ചായിരുന്നു ടീമിന്റെ നേട്ടം.
ജങ്ക്ഫുഡിനെതിരേയുള്ള അവതരണംകൂടിയായിരുന്നു ഇത്. സ്നേഹം വിളന്പുന്ന ചായക്കടകൾ നാട്ടിൽ നിലനിൽക്കണം എന്ന സന്ദേശമാണ് ഇവർ നൽകിയത്.
ജങ്ക് ഫുഡിന്റെ അമിത ഉപയോഗം വരുത്തിവയ്ക്കുന്ന വിപത്ത് നർമത്തിന്റെ മേന്പൊടിയോടെ അവതരിപ്പിച്ച ടീം ഒടുവിൽ സമ്മാനവും നേടി. ഞാറയ്ക്കൽ ജിവിഎച്ച്എസ്എസിനാണ് ഈ ഇനത്തിൽ ഒന്നാം സ്ഥാനം. ‘ബോണ്‍ അപറ്റൈറ്റ്’ എന്ന പേരിൽ ഷവർമ കട ഉൾപ്പെടെ വേദിയിൽ സജ്ജമാക്കിയായിരുന്നു ടീമിന്റെ പ്രകടനം.
അധ്യാപികയായ ജെസിയാണ് ഇവരെ പരിശീലിപ്പിച്ചത്. ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് സ്കിറ്റിൽ എറണാകുളം സെന്റ് തെരേസാസ് സിജിഎച്ച്എസ് ഒന്നാംസ്ഥാനം നേടി. കുട്ടപ്പന്റെ ചായക്കട അവതരിപ്പിച്ചായിരുന്നു ടീമിന്റെ നേട്ടം.
ജങ്ക്ഫുഡിനെതിരേയുള്ള അവതരണംകൂടിയായിരുന്നു ഇത്. സ്നേഹം വിളന്പുന്ന ചായക്കടകൾ നാട്ടിൽ നിലനിൽക്കണം എന്ന സന്ദേശമാണ് ഇവർ നൽകിയത്.