ചെറായി: ഹോസ്റ്റലിലേക്കെന്നു പറഞ്ഞ് യുവതിയെ തന്ത്രപരമായി ഇടപ്പിള്ളിയിൽ എത്തിച്ച് ബലാൽസംഗ ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. മുനമ്പം ഐആർ വളവ് കളത്തിൽ വീട്ടിൽ ജാനേന്ദ്(ജാനു 28 ) നെയാണ് മുനമ്പം പോലീസ് അറസ്റ്റുചെയ്തത്. 2021 മേയിലാണ് കേസിനാസ്പദമായ സംഭവം. പിന്നീട് യുവതിയുടെ നേരിട്ടുള്ള പരാതിപ്രകാരം മുനമ്പം പോലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും പ്രതി ഒളിവിൽ പോയി.
മൂന്ന് മാസത്തോളമായി ഒളിവിലായിരുന്ന പ്രതിയെ മുനമ്പം സിഐ എ.എൽ യേശുദാസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വി.കെ. ശശികുമാർ, എഎസ്ഐ എം.വി. രശ്മി, സീനിയർ സിവിൽ പോലീസ് ഓഫീസർ പി.എ. ജയദേവൻ എന്നിവരുൾപ്പെട്ട അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മൂന്ന് മാസത്തോളമായി ഒളിവിലായിരുന്ന പ്രതിയെ മുനമ്പം സിഐ എ.എൽ യേശുദാസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വി.കെ. ശശികുമാർ, എഎസ്ഐ എം.വി. രശ്മി, സീനിയർ സിവിൽ പോലീസ് ഓഫീസർ പി.എ. ജയദേവൻ എന്നിവരുൾപ്പെട്ട അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.