തൃപ്പൂണിത്തുറ: മതമൈത്രി സന്ദേശം പകർന്ന് ശ്രീപൂർണത്രയീശക്ഷേത്ര ഭാരവാഹികൾ കരിങ്ങാച്ചിറ കത്തീഡ്രലിൽ തമുക്ക് പെരുന്നാൾ കൊടിയേറ്റ് ദിവസം ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽനിന്നു കൊണ്ടുവന്ന എണ്ണ പള്ളി നടയിൽ സമർപ്പിച്ചു.
1999ൽ ക്ഷേത്രത്തിൽ നടന്ന അഷ്ടമംഗല പ്രശ്നത്തിൽ കരിങ്ങാച്ചിറ മുത്തപ്പന് എണ്ണ നൽകുന്നത് മുടങ്ങിയ കാര്യം സൂചിപ്പിച്ചിരുന്നതിനെ തുടർന്നാണ് ഈ വർഷം ക്ഷേത്ര ഉപദേശക സമിതി ചടങ്ങ് പുനരാരംഭിച്ചത്. രാവിലെ എട്ടിന് പള്ളിയിൽ നടന്ന ചടങ്ങിൽ നഗരസഭാധ്യക്ഷ രമാ സന്തോഷ്, ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, കരിങ്ങാച്ചിറ പള്ളി വികാരിമാരായ ഫാ. സാംസൺ മേലോത്ത്, ഫാ. ഗ്രിഗർ ആർ. കൊള്ളന്നൂർ, ഫാ. ഷൈജു പഴമ്പിള്ളിൽ തുടങ്ങി യവരും ശ്രീപൂർണത്രയീശ ഉപദേശക സമിതി സെക്രട്ടറി പ്രകാശ് അയ്യർ, കമ്മിറ്റിയംഗങ്ങളായ മോഹൻദാസ്, സതീശൻ, റിതേഷ് ബാലൻ എന്നിവരും പങ്കെടുത്തു.
1999ൽ ക്ഷേത്രത്തിൽ നടന്ന അഷ്ടമംഗല പ്രശ്നത്തിൽ കരിങ്ങാച്ചിറ മുത്തപ്പന് എണ്ണ നൽകുന്നത് മുടങ്ങിയ കാര്യം സൂചിപ്പിച്ചിരുന്നതിനെ തുടർന്നാണ് ഈ വർഷം ക്ഷേത്ര ഉപദേശക സമിതി ചടങ്ങ് പുനരാരംഭിച്ചത്. രാവിലെ എട്ടിന് പള്ളിയിൽ നടന്ന ചടങ്ങിൽ നഗരസഭാധ്യക്ഷ രമാ സന്തോഷ്, ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, കരിങ്ങാച്ചിറ പള്ളി വികാരിമാരായ ഫാ. സാംസൺ മേലോത്ത്, ഫാ. ഗ്രിഗർ ആർ. കൊള്ളന്നൂർ, ഫാ. ഷൈജു പഴമ്പിള്ളിൽ തുടങ്ങി യവരും ശ്രീപൂർണത്രയീശ ഉപദേശക സമിതി സെക്രട്ടറി പ്രകാശ് അയ്യർ, കമ്മിറ്റിയംഗങ്ങളായ മോഹൻദാസ്, സതീശൻ, റിതേഷ് ബാലൻ എന്നിവരും പങ്കെടുത്തു.