പിറവം: ശുചീകരണ തൊഴിലാളികളുടെ സത്യസന്ധതയിൽ നഷ്ടപ്പെട്ടുവെന്ന് കരുതിയ പണപ്പൊതി രാമകൃഷ്ണനു തിരികെ ലഭിച്ചു. പിറവം നഗരസഭയിലെ ശുചീകരണ തൊഴിലാളികളായ കാക്കൂർ സ്വദേശി ഷീല മാത്യു, മുളക്കുളം സ്വദേശി എൻ.സി. ഡെയ്സി എന്നിവർക്കാണ് ഇന്നലെ രാവിലെ പിറവം പിഒ ജംഗ്ഷനു സമീപത്തുനിന്നു പണപ്പൊതി കിട്ടിയത്. 27,000 രൂപയാണ് പൊതിയിലുണ്ടായിരുന്നത്.
കവറിൽ പണപ്പൊതിയോടൊപ്പമുണ്ടായിരുന്ന പെൻഷൻ ബുക്കാണ് ഉടമയെ തിരിച്ചറിയാൻ സഹായകമായത്. ഫോൺ നമ്പർ ഇതിൽ ഉണ്ടായിരുന്നില്ല. ഇതേത്തുടർന്ന് ഒരു ഓട്ടോ ഡ്രൈവറെ പെൻഷൻ ബുക്കിലെ വിലാസമറിയിച്ചിരുന്നു. ഓട്ടോ ഡ്രൈവറാണ് ആളെ കണ്ടെത്തി എത്തിച്ചത്. ഫയർ ഫോഴ്സിൽ ഡ്രൈവറായി വിരമിച്ച പിറവത്തിനടുത്ത് കളമ്പൂർ മുണ്ടാങ്കുഴിയിൽ പി. രാമകൃഷ്ണന്റെ പെൻഷൻ തുകയായിരുന്നു നഷ്ടമായത്. ട്രഷറിയിൽനിന്നു പെൻഷൻ തുക വാങ്ങി വീട്ടിലേക്ക് മടങ്ങും വഴി പണം നഷ്ടമാകുകയായിരുന്നു. ഷീലയും, ഡെയ്സിയും ചേർന്ന് പണം രാമകൃഷ്ണനു കൈമാറി. ഇവരുടെ സത്യസന്ധതയെ പ്രശംസിച്ചാണ് രാമകൃഷ്ണൻ മടങ്ങിയത്.
കവറിൽ പണപ്പൊതിയോടൊപ്പമുണ്ടായിരുന്ന പെൻഷൻ ബുക്കാണ് ഉടമയെ തിരിച്ചറിയാൻ സഹായകമായത്. ഫോൺ നമ്പർ ഇതിൽ ഉണ്ടായിരുന്നില്ല. ഇതേത്തുടർന്ന് ഒരു ഓട്ടോ ഡ്രൈവറെ പെൻഷൻ ബുക്കിലെ വിലാസമറിയിച്ചിരുന്നു. ഓട്ടോ ഡ്രൈവറാണ് ആളെ കണ്ടെത്തി എത്തിച്ചത്. ഫയർ ഫോഴ്സിൽ ഡ്രൈവറായി വിരമിച്ച പിറവത്തിനടുത്ത് കളമ്പൂർ മുണ്ടാങ്കുഴിയിൽ പി. രാമകൃഷ്ണന്റെ പെൻഷൻ തുകയായിരുന്നു നഷ്ടമായത്. ട്രഷറിയിൽനിന്നു പെൻഷൻ തുക വാങ്ങി വീട്ടിലേക്ക് മടങ്ങും വഴി പണം നഷ്ടമാകുകയായിരുന്നു. ഷീലയും, ഡെയ്സിയും ചേർന്ന് പണം രാമകൃഷ്ണനു കൈമാറി. ഇവരുടെ സത്യസന്ധതയെ പ്രശംസിച്ചാണ് രാമകൃഷ്ണൻ മടങ്ങിയത്.