കോതമംഗലം: കേരളത്തിലെ സമീപകാല വിദ്യാഭ്യാസ പരിഷ്കാരങ്ങൾ പലതും ‘കൊക്കോ വിപ്ലവം’ പോലെയാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ. കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളജിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് നടക്കുന്ന ‘വജ്ര മേസ്’ സെമിനാറിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒരു കാലത്ത് കേരളത്തിൽ വ്യാപകമായി കൊക്കോ കൃഷി ചെയ്തത് വലിയ കാലതാമസം കൂടാതെ വെട്ടിക്കളയേണ്ടിവന്ന സാഹചര്യമാണ് ഇന്ന് വിദ്യാഭ്യാസ മേഖലയിലെന്നും ജയശങ്കർ പറഞ്ഞു. പത്താം ക്ലാസ് പാസായ വിദ്യാർഥികൾ പോലും കേരളത്തിൽനിന്ന് രക്ഷപെട്ട് പുറംരാജ്യങ്ങളിലേക്ക് പോകാൻ താത്പര്യം കാണിക്കുന്നതിന് പിന്നിലെന്തെന്ന് ഈ രംഗത്തുള്ളവരും ബന്ധപ്പെട്ട അധികാരികളും തിരിച്ചറിയാൻ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘വജ്ര മേസ്’ ശാസ്ത്ര സാങ്കേതിക പ്രദർശനം കാണാൻ ദിനംപ്രതി ആയിരങ്ങളാണ് മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളജിലേക്കെത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെ വൈകിട്ട് നടന്ന കലാസന്ധ്യയിൽ കേരളത്തിലെ വിവിധ കോളജുകളിൽനിന്നുള്ള വിദ്യാർഥികൾ അണിനിരന്ന ബാൻഡ് വാർ നടന്നു. ഇന്ന് വൈകിട്ട് ഗൗരി ലക്ഷ്മിയും സച്ചിൻ വാര്യരും ഒരുക്കുന്ന മ്യൂസിക് ബാൻഡ് അരങ്ങേറും.
‘വജ്ര മേസ് ’നാളെ സമാപിക്കും
കോതമംഗലം: വജ്ര മേസ് ശാസ്ത്ര സാങ്കേതിക പ്രദർനം നാളെ സമാപിക്കും. വിജ്ഞാനവും വിസ്മയവും പകരുന്ന പ്രദർശന നഗരിയിലേക്ക് ദിനവും ജനസാഗരമാണ് ഒഴുകിയെത്തുന്നത്.
കോളേജിലെ വിവിധ ഡിപ്പാർട്ടുമെന്റുകളുടെ വിസ്തൃതമായ ലാബുകൾക്കു പുറമെ ആദിവാസി വനവിഭവങ്ങളുമായി വനംവകുപ്പിന്റെ വനശ്രീ സ്റ്റാൾ, ജംഗിൾ സഫാരിയിലൂടെ വിനോദസഞ്ചാരത്തിന്റെ കാഴ്ചകൾ സമ്മാനിച്ച് ഹിറ്റായ കെഎസ്ആർടിസി കോതമംഗലം ഡിപ്പോയുടെ സ്റ്റാൾ, ഇൻഡോർ സ്റ്റേഡിയത്തിൽ രുചികൂട്ടുകളുടെ വ്യത്യസ്തതയുമായി വിപണനമേള എന്നിവയും ജനശ്രദ്ധനേടി.
ബീറ്റ്റൂട്ടും, ജീരകവും, പച്ചമുളകും വെളുത്തുള്ളിയും മസാലകൂട്ടും അയമോദകവുമെല്ലാം ചേർത്ത് ചൗവ്വരിയും ബസുമതി അരിയും ചേർത്തുണ്ടാക്കുന്ന കൽപ്പാത്തി പപ്പടവും. തുളസിയും ചുക്കും തിപ്പലിയുമെല്ലാം ചേർത്ത് ഔഷധകൂട്ടുള്ള പാലക്കാടൻ കരിപ്പെട്ടി ശർക്കരയും, നാടൻ പച്ചക്കറികളുടെയും പൂച്ചെടികളുടെയും വിത്തും പുരപ്പുറ സൗരോർജ നിലയത്തിന്റെ സ്റ്റാളുകളും വജ്ര മേസിന്റെ ആകർഷണീയതായി.
ശില്പശാലയിൽ ഹിറ്റായി ‘ഹീറ്റ് എൻജിൻ ലാബ് ’
കോതമംഗലം: എംഎ എൻജിനീയറിംഗ് കോളജിൽ വജ്ര ജൂബിലിയോടനുബന്ധിച്ച് നടക്കുന്ന ശാസ്ത്ര സാങ്കേതിക ശില്പശാലയിൽ മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗം ഹീറ്റ് എൻജിൻ ലബോറട്ടറിയിൽ ഒരുക്കിയിട്ടുള്ള വേറിട്ട പ്രൊജക്ടുകൾ ശ്രദ്ധേയമായി. ബുള്ളറ്റ് എൻജിൻ ഘടിപ്പിച്ച ഓൾട്ടെറൈൻ വെഹിക്കിൾ, റേസിംഗ് കാറിന്റെയും ടില്ലറിന്റെയും മോഡലുകൾ, പ്രീമിയർ പദ്മിനി ഹെറാൾഡ് കട്ട് മോഡൽ തുടങ്ങി വിദ്യാർഥികളും അധ്യാപകരും ചേർന്നൊരുക്കിയ പ്രൊജക്ടുകളാണ് മികവു പുലർത്തിയത്.
വാഹനത്തിലെ പ്രധാനപ്പെട്ട യന്ത്രഭാഗങ്ങളായ എഞ്ചിൻ, ക്ലച്ച്, ഗിയർ ബോക്സ്, ഡിഫ്രൻഷ്യൽ തുടങ്ങി എല്ലാ ഭാഗങ്ങളുടെയും പ്രവർത്തങ്ങൾ ഒറ്റക്കാഴ്ചയിൽ മനസിലാക്കാവുന്ന തരത്തിൽ സജ്ജീകരിച്ചിട്ടുള്ള വാഹനത്തിന്റെ പ്രവർത്തന മാതൃക ശില്പശാല കാണാനെത്തിയ ആയിരക്കണക്കിന് വിദ്യാർഥികൾക്കു ഗുണപ്രദമായി.
വാഹനങ്ങളുടെ പഴയകാല ടെക്നോളജി മുതൽ നൂതന സാങ്കേതിക വിദ്യവരെ മനസിലാക്കാവുന്ന സംവിധാനങ്ങളും ഹീറ്റ് എൻജിൻ ലാബിൽ തയാറാക്കിയിട്ടുണ്ട്.
മെക്കാനിക്കൽ വിഭാഗം മേധാവി ഡോ. ബിനു മാർക്കോസാണ് വകുപ്പിന് കീഴിലുള്ള വിവിധ ലാബുകളിലെയും വർക്ക്ഷോപ്പുകളിലേയും പ്രൊജക്ടുകൾ ഏകോപിപ്പിക്കുന്നത്.
ഒരു കാലത്ത് കേരളത്തിൽ വ്യാപകമായി കൊക്കോ കൃഷി ചെയ്തത് വലിയ കാലതാമസം കൂടാതെ വെട്ടിക്കളയേണ്ടിവന്ന സാഹചര്യമാണ് ഇന്ന് വിദ്യാഭ്യാസ മേഖലയിലെന്നും ജയശങ്കർ പറഞ്ഞു. പത്താം ക്ലാസ് പാസായ വിദ്യാർഥികൾ പോലും കേരളത്തിൽനിന്ന് രക്ഷപെട്ട് പുറംരാജ്യങ്ങളിലേക്ക് പോകാൻ താത്പര്യം കാണിക്കുന്നതിന് പിന്നിലെന്തെന്ന് ഈ രംഗത്തുള്ളവരും ബന്ധപ്പെട്ട അധികാരികളും തിരിച്ചറിയാൻ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘വജ്ര മേസ്’ ശാസ്ത്ര സാങ്കേതിക പ്രദർശനം കാണാൻ ദിനംപ്രതി ആയിരങ്ങളാണ് മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളജിലേക്കെത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെ വൈകിട്ട് നടന്ന കലാസന്ധ്യയിൽ കേരളത്തിലെ വിവിധ കോളജുകളിൽനിന്നുള്ള വിദ്യാർഥികൾ അണിനിരന്ന ബാൻഡ് വാർ നടന്നു. ഇന്ന് വൈകിട്ട് ഗൗരി ലക്ഷ്മിയും സച്ചിൻ വാര്യരും ഒരുക്കുന്ന മ്യൂസിക് ബാൻഡ് അരങ്ങേറും.
‘വജ്ര മേസ് ’നാളെ സമാപിക്കും
കോതമംഗലം: വജ്ര മേസ് ശാസ്ത്ര സാങ്കേതിക പ്രദർനം നാളെ സമാപിക്കും. വിജ്ഞാനവും വിസ്മയവും പകരുന്ന പ്രദർശന നഗരിയിലേക്ക് ദിനവും ജനസാഗരമാണ് ഒഴുകിയെത്തുന്നത്.
കോളേജിലെ വിവിധ ഡിപ്പാർട്ടുമെന്റുകളുടെ വിസ്തൃതമായ ലാബുകൾക്കു പുറമെ ആദിവാസി വനവിഭവങ്ങളുമായി വനംവകുപ്പിന്റെ വനശ്രീ സ്റ്റാൾ, ജംഗിൾ സഫാരിയിലൂടെ വിനോദസഞ്ചാരത്തിന്റെ കാഴ്ചകൾ സമ്മാനിച്ച് ഹിറ്റായ കെഎസ്ആർടിസി കോതമംഗലം ഡിപ്പോയുടെ സ്റ്റാൾ, ഇൻഡോർ സ്റ്റേഡിയത്തിൽ രുചികൂട്ടുകളുടെ വ്യത്യസ്തതയുമായി വിപണനമേള എന്നിവയും ജനശ്രദ്ധനേടി.
ബീറ്റ്റൂട്ടും, ജീരകവും, പച്ചമുളകും വെളുത്തുള്ളിയും മസാലകൂട്ടും അയമോദകവുമെല്ലാം ചേർത്ത് ചൗവ്വരിയും ബസുമതി അരിയും ചേർത്തുണ്ടാക്കുന്ന കൽപ്പാത്തി പപ്പടവും. തുളസിയും ചുക്കും തിപ്പലിയുമെല്ലാം ചേർത്ത് ഔഷധകൂട്ടുള്ള പാലക്കാടൻ കരിപ്പെട്ടി ശർക്കരയും, നാടൻ പച്ചക്കറികളുടെയും പൂച്ചെടികളുടെയും വിത്തും പുരപ്പുറ സൗരോർജ നിലയത്തിന്റെ സ്റ്റാളുകളും വജ്ര മേസിന്റെ ആകർഷണീയതായി.
ശില്പശാലയിൽ ഹിറ്റായി ‘ഹീറ്റ് എൻജിൻ ലാബ് ’
കോതമംഗലം: എംഎ എൻജിനീയറിംഗ് കോളജിൽ വജ്ര ജൂബിലിയോടനുബന്ധിച്ച് നടക്കുന്ന ശാസ്ത്ര സാങ്കേതിക ശില്പശാലയിൽ മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗം ഹീറ്റ് എൻജിൻ ലബോറട്ടറിയിൽ ഒരുക്കിയിട്ടുള്ള വേറിട്ട പ്രൊജക്ടുകൾ ശ്രദ്ധേയമായി. ബുള്ളറ്റ് എൻജിൻ ഘടിപ്പിച്ച ഓൾട്ടെറൈൻ വെഹിക്കിൾ, റേസിംഗ് കാറിന്റെയും ടില്ലറിന്റെയും മോഡലുകൾ, പ്രീമിയർ പദ്മിനി ഹെറാൾഡ് കട്ട് മോഡൽ തുടങ്ങി വിദ്യാർഥികളും അധ്യാപകരും ചേർന്നൊരുക്കിയ പ്രൊജക്ടുകളാണ് മികവു പുലർത്തിയത്.
വാഹനത്തിലെ പ്രധാനപ്പെട്ട യന്ത്രഭാഗങ്ങളായ എഞ്ചിൻ, ക്ലച്ച്, ഗിയർ ബോക്സ്, ഡിഫ്രൻഷ്യൽ തുടങ്ങി എല്ലാ ഭാഗങ്ങളുടെയും പ്രവർത്തങ്ങൾ ഒറ്റക്കാഴ്ചയിൽ മനസിലാക്കാവുന്ന തരത്തിൽ സജ്ജീകരിച്ചിട്ടുള്ള വാഹനത്തിന്റെ പ്രവർത്തന മാതൃക ശില്പശാല കാണാനെത്തിയ ആയിരക്കണക്കിന് വിദ്യാർഥികൾക്കു ഗുണപ്രദമായി.
വാഹനങ്ങളുടെ പഴയകാല ടെക്നോളജി മുതൽ നൂതന സാങ്കേതിക വിദ്യവരെ മനസിലാക്കാവുന്ന സംവിധാനങ്ങളും ഹീറ്റ് എൻജിൻ ലാബിൽ തയാറാക്കിയിട്ടുണ്ട്.
മെക്കാനിക്കൽ വിഭാഗം മേധാവി ഡോ. ബിനു മാർക്കോസാണ് വകുപ്പിന് കീഴിലുള്ള വിവിധ ലാബുകളിലെയും വർക്ക്ഷോപ്പുകളിലേയും പ്രൊജക്ടുകൾ ഏകോപിപ്പിക്കുന്നത്.