നിലന്പൂർ: രാജ്യത്തെ കോടതികൾ സമൂഹത്തിന്റേതാണെന്ന് നിലന്പൂരിൽ വ്യാഴാഴ്ച പ്രവർത്തനം തുടങ്ങിയ ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജ് കെ.പി. ജോയി. നിലന്പൂരിലെ പുതിയ കോടതിയിൽ (പഴയ മുനിസിപ്പാലിറ്റി കെട്ടിടം) നടന്ന ഉദ്ഘാടനചടങ്ങിൽ സംസാരിക്കയായിരുന്നു അദ്ദേഹം.
രാജ്യത്ത് കൂടുതൽ പോലീസ് സ്റ്റേഷഭനുകളും കോടതികളും വരുന്നത് വികസന സൂചികകളിൽ ഇടം പിടിക്കുന്നതാണോ എന്ന് ചിന്തിക്കേണ്ടതാണ്. എന്നാൽ പണ്ട് പലതിനോടും മുഖം തിരിച്ചിരുന്ന സമൂഹം ഇന്ന് കണ്ണും കാതും കൂർപ്പിച്ചാണിരിക്കുന്നതെന്നും സമീപനങ്ങളിൽ കാതലായ മാറ്റമുണ്ടാകുന്നുണ്ടെന്നും പറഞ്ഞു. ചടങ്ങിൽ നിലന്പൂർ ബാർ അസോസിയേഷൻ പ്രസിഡന്റ്് അഡ്വ. പി. ചാത്തുക്കുട്ടി അധ്യക്ഷത വഹിച്ചു.
നിലന്പൂർ നഗരസഭാധ്യക്ഷൻ മാട്ടുമ്മൽ സലീം മുഖ്യപ്രഭാഷണം നടത്തി. ഉപാധ്യക്ഷ അരുമ ജയകൃഷ്ണൻ, നഗരസഭാ പ്രതിപക്ഷ നേതാവ് പാലോളി മെഹബൂബ്, വാർഡംഗം റഹ്മത്ത് ചുള്ളിയിൽ, നിലന്പൂർ ബാർ അസോസിയേഷൻ സെക്രട്ടറി സി.സി. ദാനദാസ്, ജെ.എഫ്.സി.എം. എ.പി.പി. കെ. മധു, കോണ്ഗ്രസ് നിലന്പൂർ ബളോക്ക് പ്രസിഡന്റ് എ. ഗോപിനാഥൻ, സിപിഎം നിലന്പൂർ ഏരിയാ സെക്രട്ടറി ഇ. പദ്മാക്ഷൻ, അഡ്വ. അശോക് കുമാർ, അഡ്വ. ഹംസ കുരിക്കൾ തുടങ്ങിയവർ സംസാരിച്ചു.
മുൻപ് മഞ്ചേരി, മലപ്പുറം കോടതികളെയാണ് ആശ്രയിച്ചിരുന്നതെങ്കിൽ ഇന്ന് നിലന്പൂരിൽ തന്നെ കോടതി സ്ഥാപിച്ചത് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളിൽ കൂടുതൽ ജാഗ്രത കാണിക്കാൻ സൗകര്യപ്രദമാണ്. കേന്ദ്ര, കേരള സർക്കാരുകൾ കുട്ടികൾക്കെതിരെയുള്ള അതിക്രമം തടയാനും അവകാശങ്ങൾ സംരക്ഷിക്കാനുമായി കൂടുതൽ ഫലപ്രദമായി ഇടപെട്ടുവരികയാണ്. കുറ്റകൃത്യങ്ങൾ കുറക്കുക എന്നതാണ് ഇത്തരം കോടതികൾ സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.
ജില്ലയിൽ മഞ്ചേരി, പെരിന്തൽമണ്ണ, പൊന്നാനി, പരപ്പനങ്ങാടി, നിലന്പൂർ എന്നിവിടങ്ങളിലെ പ്രത്യേക ഫാസ്റ്റ്ട്രാക്ക് കോടതികളുടെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജ് അനു ശിവരാമൻ ഓണ്ലൈനായി നിർവഹിച്ചു.
രാജ്യത്ത് കൂടുതൽ പോലീസ് സ്റ്റേഷഭനുകളും കോടതികളും വരുന്നത് വികസന സൂചികകളിൽ ഇടം പിടിക്കുന്നതാണോ എന്ന് ചിന്തിക്കേണ്ടതാണ്. എന്നാൽ പണ്ട് പലതിനോടും മുഖം തിരിച്ചിരുന്ന സമൂഹം ഇന്ന് കണ്ണും കാതും കൂർപ്പിച്ചാണിരിക്കുന്നതെന്നും സമീപനങ്ങളിൽ കാതലായ മാറ്റമുണ്ടാകുന്നുണ്ടെന്നും പറഞ്ഞു. ചടങ്ങിൽ നിലന്പൂർ ബാർ അസോസിയേഷൻ പ്രസിഡന്റ്് അഡ്വ. പി. ചാത്തുക്കുട്ടി അധ്യക്ഷത വഹിച്ചു.
നിലന്പൂർ നഗരസഭാധ്യക്ഷൻ മാട്ടുമ്മൽ സലീം മുഖ്യപ്രഭാഷണം നടത്തി. ഉപാധ്യക്ഷ അരുമ ജയകൃഷ്ണൻ, നഗരസഭാ പ്രതിപക്ഷ നേതാവ് പാലോളി മെഹബൂബ്, വാർഡംഗം റഹ്മത്ത് ചുള്ളിയിൽ, നിലന്പൂർ ബാർ അസോസിയേഷൻ സെക്രട്ടറി സി.സി. ദാനദാസ്, ജെ.എഫ്.സി.എം. എ.പി.പി. കെ. മധു, കോണ്ഗ്രസ് നിലന്പൂർ ബളോക്ക് പ്രസിഡന്റ് എ. ഗോപിനാഥൻ, സിപിഎം നിലന്പൂർ ഏരിയാ സെക്രട്ടറി ഇ. പദ്മാക്ഷൻ, അഡ്വ. അശോക് കുമാർ, അഡ്വ. ഹംസ കുരിക്കൾ തുടങ്ങിയവർ സംസാരിച്ചു.
മുൻപ് മഞ്ചേരി, മലപ്പുറം കോടതികളെയാണ് ആശ്രയിച്ചിരുന്നതെങ്കിൽ ഇന്ന് നിലന്പൂരിൽ തന്നെ കോടതി സ്ഥാപിച്ചത് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളിൽ കൂടുതൽ ജാഗ്രത കാണിക്കാൻ സൗകര്യപ്രദമാണ്. കേന്ദ്ര, കേരള സർക്കാരുകൾ കുട്ടികൾക്കെതിരെയുള്ള അതിക്രമം തടയാനും അവകാശങ്ങൾ സംരക്ഷിക്കാനുമായി കൂടുതൽ ഫലപ്രദമായി ഇടപെട്ടുവരികയാണ്. കുറ്റകൃത്യങ്ങൾ കുറക്കുക എന്നതാണ് ഇത്തരം കോടതികൾ സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.
ജില്ലയിൽ മഞ്ചേരി, പെരിന്തൽമണ്ണ, പൊന്നാനി, പരപ്പനങ്ങാടി, നിലന്പൂർ എന്നിവിടങ്ങളിലെ പ്രത്യേക ഫാസ്റ്റ്ട്രാക്ക് കോടതികളുടെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജ് അനു ശിവരാമൻ ഓണ്ലൈനായി നിർവഹിച്ചു.