തൊടുപുഴ: ജില്ലാ കലോത്സവത്തിന്റെ നൃത്തവേദിയിൽ കുച്ചുപ്പുടി മത്സരത്തിനു മുന്നേ അരങ്ങേറിയതു പതിവു കലാപരിപാടികളായ വാക്കേറ്റവും സംഘർഷവും. ഭരതനാട്യം മത്സരത്തിൽ യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി മത്സരങ്ങൾക്കു ശേഷമാണ് കുച്ചിപ്പുടി മത്സരം തുടങ്ങിയത്. എന്നാൽ, ആദ്യത്തെ മത്സരാർഥി കയറുന്നതിനു തൊട്ടുമുൻപ് നേരത്തെ നടന്ന ഭരതനാട്യ മത്സരത്തിലെ മത്സരാർഥികളും മാതാപിതാക്കളും അധ്യാപകരും ചേർന്നു വിധികർത്താക്കളെ ചോദ്യംചെയ്തു. തുടർന്ന് വാക്കേറ്റം രൂക്ഷമായെങ്കിലും വിധികർത്താക്കൾ പ്രതികരിച്ചില്ല. വിധിനിർണയത്തിൽ ആശയക്കുഴപ്പമുണ്ടെന്നും മറ്റു കുട്ടികൾ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അയോഗ്യരായതിന്റെ കാരണം വ്യക്തമാക്കണമെന്നതുമായിരുന്നു പ്രധാന ആക്ഷേപം. ഒടുവിൽ പോലീസും സംഘാടകരുമെത്തി ബഹളം വച്ചവരെ പിരിച്ചുവിടുകയായിരുന്നു.
മനസിലോടിക്കയറി
ഓട്ടൻതുള്ളൽ
മുതലക്കോടം: കാണികളുടെ മനസ് കുളിർപ്പിച്ചു യുപി വിഭാഗം ഓട്ടൻതുള്ളലിൽ നയന ശ്രീകുമാർ ഒന്നാമതെത്തി.
വണ്ടൻമേട് സെന്റ് ആന്റണീസ് എച്ച്എസിലെ വിദ്യാർഥിനിയാണ്. ഗരുഢഗർഭ ഭംഗത്തിലെ ഗരുഢയുദ്ധമാണ് നയന അവതരിപ്പിച്ചത്. ശാന്താ മേനോൻ, കലാമണ്ഡലം പ്രഫുൽകുമാർ എന്നിവരാണ് ഗുരുക്കൻമാർ.
അണക്കര തടത്തിൽ ശ്രീകുമാർ -സിന്ധു ദന്പതികളുടെ മകളാണ്.
മനസിലോടിക്കയറി
ഓട്ടൻതുള്ളൽ
മുതലക്കോടം: കാണികളുടെ മനസ് കുളിർപ്പിച്ചു യുപി വിഭാഗം ഓട്ടൻതുള്ളലിൽ നയന ശ്രീകുമാർ ഒന്നാമതെത്തി.
വണ്ടൻമേട് സെന്റ് ആന്റണീസ് എച്ച്എസിലെ വിദ്യാർഥിനിയാണ്. ഗരുഢഗർഭ ഭംഗത്തിലെ ഗരുഢയുദ്ധമാണ് നയന അവതരിപ്പിച്ചത്. ശാന്താ മേനോൻ, കലാമണ്ഡലം പ്രഫുൽകുമാർ എന്നിവരാണ് ഗുരുക്കൻമാർ.
അണക്കര തടത്തിൽ ശ്രീകുമാർ -സിന്ധു ദന്പതികളുടെ മകളാണ്.