മുതലക്കോടം: അച്ഛന്റെ ഓർമകളിൽ വിതുന്പിയാണ് ആർ. ലക്ഷ്മി യുപി സംസ്കൃതം ഗാനാലാപന മത്സരത്തിൽ പങ്കെടുക്കാനെത്തിയത്. വിദേശത്തുള്ള അമ്മ ഭവ്യ പകർന്നുനൽകിയ ആത്മവിശ്വാസത്തോടെ വേദിയിൽ പാടിയ ലക്ഷ്മിക്കു മത്സരത്തിൽ എ ഗ്രേഡ് ലഭിച്ചു. മേരികുളം സെന്റ് മേരീസ് എച്ച്എസ്എസ് ആറാം ക്ലാസ് വിദ്യാർഥിനിയാണ് ലക്ഷ്മി.
കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു കാൻസർ ബാധിച്ചു പിതാവ് ഉപ്പുതറ പരപ്പ്നെല്ലംകുഴിയിൽ രാജേഷിന്റെ മരണം. ചെറുപ്പംമുതൽ സംഗീതത്തോടു താത്പര്യമുണ്ടായിരുന്ന ലക്ഷ്മിക്ക് എല്ലാ പിന്തുണയും നൽകിയത് ഗായകനും മാധ്യമപ്രവർത്തകനുമായിരുന്ന രാജേഷായിരുന്നു. അച്ഛന്റെ ആഗ്രഹ സഫലീകരണത്തിനാണ് ലക്ഷ്മി ഇത്തവണ കലോത്സവത്തിനെത്തിയത്. അമ്മ ഭവ്യ ഖത്തറിൽനിന്നു വാട്സ് ആപ്പിൽ പരിശീലിപ്പിച്ച ശ്രാവണ ചന്ദ്രിക എന്ന ഗാനമാണ് ആലപിച്ചത്. കലാമണ്ഡലത്തിൽനിന്നു സംഗീതത്തിൽ മാസ്റ്റർ ബിരുദം നേടിയ ഭവ്യ ഖത്തറിൽ സംഗീതാധ്യാപകയാണ്. കൃഷ്ണയാണ് സഹോദരി.
കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു കാൻസർ ബാധിച്ചു പിതാവ് ഉപ്പുതറ പരപ്പ്നെല്ലംകുഴിയിൽ രാജേഷിന്റെ മരണം. ചെറുപ്പംമുതൽ സംഗീതത്തോടു താത്പര്യമുണ്ടായിരുന്ന ലക്ഷ്മിക്ക് എല്ലാ പിന്തുണയും നൽകിയത് ഗായകനും മാധ്യമപ്രവർത്തകനുമായിരുന്ന രാജേഷായിരുന്നു. അച്ഛന്റെ ആഗ്രഹ സഫലീകരണത്തിനാണ് ലക്ഷ്മി ഇത്തവണ കലോത്സവത്തിനെത്തിയത്. അമ്മ ഭവ്യ ഖത്തറിൽനിന്നു വാട്സ് ആപ്പിൽ പരിശീലിപ്പിച്ച ശ്രാവണ ചന്ദ്രിക എന്ന ഗാനമാണ് ആലപിച്ചത്. കലാമണ്ഡലത്തിൽനിന്നു സംഗീതത്തിൽ മാസ്റ്റർ ബിരുദം നേടിയ ഭവ്യ ഖത്തറിൽ സംഗീതാധ്യാപകയാണ്. കൃഷ്ണയാണ് സഹോദരി.