ആലുവ: കാണാതായ വയോധികയുടെയും യുവാവി ന്റെയും മൃതദേഹങ്ങൾ പെരിയാറിൽനിന്നും കണ്ടെടുത്തു. മുളന്തുരുത്തി കാട്ടുമങ്ങാട് വീട്ടിൽ മോളി ജോർജി (73)ന്റെ മൃതദേഹമാണ് ആലുവ മണപ്പുറം കിഴക്ക് ഭാഗത്തായി ഇന്നലെ പുലർച്ചെ കരയ്ക്കടിഞ്ഞത്.
നെടുന്പാശേരി കരിയാടിലെ ബന്ധുവീട്ടിൽ ഇടയ്ക്കിടെ ഇവർ വന്ന് താമസിക്കാറുണ്ട്. ഇവർ എങ്ങനെയാണ് പുഴയിൽ വീണതെന്ന് വ്യക്തമല്ല. ബന്ധുക്കളുടെ പരാതിയിൽ ഇന്നലെ രാവിലെ മുളന്തുരുത്തി പോലീസ് കാണാതായി എന്ന പേരിൽ കേസെടുത്തിരുന്നു.
ബുധനാഴ്ച മാർത്താണ്ഡവർമ്മ പാലത്തിൽനിന്ന് പെരിയാറിൽ ചാടിയ കൊടുങ്ങല്ലൂർ സ്വദേശി ശങ്കറിന്റെ മൃതദേഹവും ഇന്നലെ കണ്ടെത്തി. മൃതദേഹത്തിൽനിന്നു ലഭിച്ച മകന്റെ ഫോണ് നന്പർ മുഖേനയാണ് ആളെ തിരിച്ചറിഞ്ഞത്. ശങ്കറിനെ കാണാതായതായി ബന്ധുക്കൾ കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂർ പോലീസിൽ പരാതി നൽകിയിരുന്നു.
നെടുന്പാശേരി കരിയാടിലെ ബന്ധുവീട്ടിൽ ഇടയ്ക്കിടെ ഇവർ വന്ന് താമസിക്കാറുണ്ട്. ഇവർ എങ്ങനെയാണ് പുഴയിൽ വീണതെന്ന് വ്യക്തമല്ല. ബന്ധുക്കളുടെ പരാതിയിൽ ഇന്നലെ രാവിലെ മുളന്തുരുത്തി പോലീസ് കാണാതായി എന്ന പേരിൽ കേസെടുത്തിരുന്നു.
ബുധനാഴ്ച മാർത്താണ്ഡവർമ്മ പാലത്തിൽനിന്ന് പെരിയാറിൽ ചാടിയ കൊടുങ്ങല്ലൂർ സ്വദേശി ശങ്കറിന്റെ മൃതദേഹവും ഇന്നലെ കണ്ടെത്തി. മൃതദേഹത്തിൽനിന്നു ലഭിച്ച മകന്റെ ഫോണ് നന്പർ മുഖേനയാണ് ആളെ തിരിച്ചറിഞ്ഞത്. ശങ്കറിനെ കാണാതായതായി ബന്ധുക്കൾ കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂർ പോലീസിൽ പരാതി നൽകിയിരുന്നു.